Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോലീസ് പിടിച്ചെടുത്ത ഫോണിലായിരിക്കും മെമ്മറി കാർഡ് ഇട്ടിട്ടുണ്ടാവുക; പക്ഷെ അക്കാര്യം ഇവിടെ നടന്നില്ലല്ലോ'

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയായിരുന്നു ഏല്‍ക്കേണ്ടി വന്നത്. കേസ് നിലവിലെ വിചാരണ കോടതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി തള്ളിയ സുപ്രീംകോടതി നടി ആരോപിക്കുന്നത് പോലെ കേസിലെ എട്ടാംപ്രതി ദിലീപിനും വിചാരണ കോടതി ജഡ്ജിക്കും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നടിയുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയില്‍ ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നടി ഉന്നയിച്ചെങ്കിലും ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.

കോടതിക്ക് കാണാന്‍ പറ്റുന്നില്ലെന്ന്


ജയവും തോല്‍വിയുമൊക്കെ ഈ യുദ്ധത്തിന്റെ അവസാനമേ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. ഈ യുദ്ധം എത്രകാലം നീണ്ടും നില്‍ക്കും എത്ര മാത്രം സുഖമമാവും എന്നതൊക്കെയായിരുന്നു ഈ ഒരു പടി തീരുമാനിക്കിരുന്നത്. നമ്മളൊക്കെ കാണുന്ന കാര്യങ്ങള്‍ അതേപോലെ കോടതിക്ക് കാണാന്‍ പറ്റുന്നില്ലെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.

ആനപ്പുറത്ത് നില്‍ക്കുമ്പോള്‍


ഒരു വലിയ ആനപ്പുറത്ത് നില്‍ക്കുമ്പോള്‍ മറ്റ് കാര്യങ്ങളെല്ലാം ചർച്ച ചെയ്തിട്ട് ആനയെ മാത്രം കാണുന്നില്ല, അല്ലെങ്കില്‍ കണ്ടതായി നടിക്കുന്നില്ലെന്ന സ്ഥിതിയുണ്ട്. അത് തീർച്ചയായും നിരാശ തന്നെയാണ്. എന്തുകൊണ്ടാണ് നമ്മളൊക്കെ കാണുകയും, നമുക്കൊക്കെ മനസ്സിലാവുകയും ചെയ്യുന്ന കാര്യങ്ങള്‍ കോടതിക്ക് മനസ്സിലാവാത്തത്.

കോടതിയുടെ ക്രൈറ്റീരിയ എന്താണെന്ന്


ഒരു ജഡ്ജിയെ മാറ്റാനും മറ്റുമുള്ള കോടതിയുടെ ക്രൈറ്റീരിയ എന്താണെന്ന് സാധാരണക്കാരന്‍ എന്ന നിലയില്‍ നമുക്ക് അറിയില്ല. എന്നാല്‍ തെളിവുകള്‍ കോടതിയില്‍ നിന്ന് ചോർന്ന് പോവുകയും ജഡ്ജിന്റെ ഈ കേസിനോടുള്ള സമീപനത്തിലെ പ്രശ്നങ്ങളുമൊക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. തെളിവുകള്‍ ഒരു കോടതിയില്‍ ഹാജരാക്കി ശുദ്ധീകരിച്ചെടുത്തിട്ടില്ലെങ്കില്‍ പോലും പൊതുജന മധ്യത്തില്‍ കാണുന്ന തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ ഇത് സംഭവം ശരിയല്ലെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.

ജയമോ, തോല്‍വിയോ


വേറെ അത് ജഡ്ജി ഈ കേസ് നോക്കികഴിഞ്ഞാലും നിലവിലെ ജഡ്ജി ചെയ്തതിനേക്കാള്‍ ബെറ്റർ ആയിരിക്കുമെന്നത് സാധാരണക്കാരനെന്ന നിലയില്‍ വ്യക്തമായ കാര്യമാണ്. ജയമോ, തോല്‍വിയോ എന്നുള്ള ഒരു അവസാന വാക്കിലേക്ക് ഇതുകൊണ്ടുപോയി ചുരുക്കാനുള്ള പോയന്റിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. യുദ്ധം ഇനിയും ഒരുപാട് ബാക്കി നില്‍ക്കുന്നുണ്ട്. ഈ സമരം ഇനിയും ഒരുപാട് പോകാനുള്ളതാണ്.

രു ജഡ്ജിയില്‍ നിന്നും നീതി കിട്ടില്ലെന്ന ആശങ്ക


ഇതുപോലുള്ള കേസില്‍ ഒരു ജഡ്ജിയില്‍ നിന്നും നീതി കിട്ടില്ലെന്ന ആശങ്ക അതിജീവിതയ്ക്കുണ്ടാകുമ്പോള്‍ ആ കോടതി മാറ്റാന്‍ സുപ്രീംകോടതി തയ്യാറാവുമെന്നായിരുന്നു നമ്മളൊക്കെ ആഗ്രഹിച്ചിരുന്നത്. അനധികൃതമായ സമയത്ത്, അനധികൃതമായി തന്നെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ആ അന്വേഷണം നടക്കുന്നില്ല എന്നിടത്താണ് പ്രശ്നങ്ങള്‍ മുഴുവന്‍ കിടക്കുന്നത്.

വേറെ കാര്യങ്ങള്‍ കൂട്ടിച്ചേർത്തിട്ടുണ്ടോ?


ഈ മെമ്മറി കാർഡിലേക്ക് വേറെ കാര്യങ്ങള്‍ കൂട്ടിച്ചേർത്തിട്ടുണ്ടോ? അതുമല്ലെങ്കില്‍ ഇതിലുള്ളതെന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ? ഏതെങ്കിലും വഴി പുറത്തേക്ക് പോയിട്ടുണ്ടോ എന്നൊന്നും അന്വേഷിക്കാതെ അതൊന്നും സാരമില്ല എന്ന മട്ടാണ്. സാധാരണ ഗതിയില്‍ കോടതിയില്‍ നടക്കുന്ന കാര്യങ്ങളല്ലാലോ ഇത്. ചിലപ്പോള്‍ പൊലീസ് പിടിച്ചെടുത്ത ഫോണില്‍ തന്നെയായിരിക്കും ഈ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടാവുക. അതുപോലും കണ്ടുപിടിക്കാനുള്ള അന്വേഷണം നടത്താന്‍ കഴിയില്ലെങ്കില്‍ എങ്ങനെയാണ് സമൂഹത്തിന്റെ ആത്മവിശ്വാസം നിയമ പ്രക്രിയയില്‍ ഉണ്ടാവുകയെന്നും പ്രകാശ് ബാരെ ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+