ദിലീപിന് കൈമാറിയത് എന്തൊക്കെ... കേസില്‍ നിര്‍ണായക നീക്കം; ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിന് എന്തെങ്കിലും പങ്കുണ്ടോ... ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ക്രൈംബ്രാഞ്ച് സംഘം. ദിലീപിന് അനുകൂലമായ തംരംഗം സൃഷ്ടിക്കാന്‍ ഉണ്ടാക്കിയതെന്ന് പോലീസ് സംശയിക്കുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന ചാറ്റുകളാണ് പുതിയ അന്വേഷണത്തിന് ആധാരം.
ഇതില്‍ ചില ചാറ്റുകള്‍ ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണ് വന്നതെന്ന് പോലീസ് സംശയിക്കുന്നു. ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കിയിരിക്കുകയാണിപ്പോള്. ബുധനാഴ്ച ഉച്ചയ്ക്ക് കോട്ടയം ഓഫീസില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ ആഗസ്റ്റില്‍ ഷോണ്‍ ജോര്‍ജുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലഭിക്കാന്‍ ഈരാറ്റുപേട്ടയിലെ പിസി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. രാവിലെ തുടങ്ങിയ പരിശോധന ഏറെ നേരം നീണ്ടു. ചില നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു എന്നാണ് അന്വേഷണ സംഘം നല്കിയ വിവരം. എന്നാല്‍ എന്തൊക്കെ പോലീസ് കൊണ്ടുപോയി എന്ന് ഷോണ്‍ ജോര്‍ജ് പിന്നീട് വിശദീകരിച്ചു.

ടാബ്, രണ്ടു മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ്, രണ്ടു ചിപ്പുകള്‍ എന്നിവയാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിലീപുമായുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു. ഭാര്യാ പിതാവ് ജഗതി ശ്രീകുമാര്‍ അപകടത്തില്‍പെടുന്നതിന് മുമ്പ് മുതല്‍ ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിച്ചു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി എന്നും അതിലെ ചില സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിച്ചു എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് പോലീസ് പറയുന്നു.

താന്‍ ഇത്തരത്തില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് തീര്‍ത്തുപറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച ചില കാര്യങ്ങള്‍ ദിലീപിന് കൈമാറിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ദിലീപിന്റെ സഹോദരന് അനൂപുമായി തനിക്ക് അടുത്ത ബന്ധമില്ലെന്നും ഷോണ്‍ ജോര്‍ജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണമാണ് ഷോണ്‍ ജോര്‍ജിലേക്ക് എത്തിയിരിക്കുന്നത്. പോലീസ് അന്വേഷിക്കുന്ന ഫോണ്‍ 2019ല്‍ നഷ്ടമായതാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ശാസ്ത്രീയ തെളിവുകള്‍ എന്നിവ വച്ചാകും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യല്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച രേഖകള്‍ കൈമാറി എന്നതുകൊണ്ട് ഷോണ്‍ ജോര്‍ജിന് കുരുക്കാകില്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നല്കിയ നിര്‍ദേശം.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിനെതിരെ അടുത്തിടെ സംവിധായകന് ബാലചന്ദ്രകുാര് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇക്കാര്യത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വിചാരണ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. മാസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications