തീയേറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന് കുട്ടിയുടെ പാര്‍ട്ടി അനുഭാവത്തെ ചൊല്ലി തര്‍ക്കം
മലപ്പുറം: രാഷ്ട്രീയപാര്‍ട്ടികളുടെ സ്വര്ണക്കട്ടിയായിരുന്ന എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി കങ്കുന്നത്ത് മൊയ്തീന് കുട്ടിയുടെ പാര്‍ട്ടിയെ ചൊല്ലി തര്‍ക്കം. മൊയ്തീന്‍കുട്ടി സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും മുസ്ലിംലീഗ് പ്രവര്‍ത്തകനാണെന്നും പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ഇരുപാര്‍ട്ടിക്കാരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റമുട്ടലും തുടങ്ങി. ഇരുരാഷ്ട്രീയപാര്ട്ടിക്കാര്ക്കും വാരിക്കോരി സംഭാവനകള്‍ നല്‍കിയിരുന്ന മൊയ്തീന്കൂട്ടിയെ ഇപ്പോള്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും വേണ്ട. അറസ്റ്റിലാകുംവരെ ചില രാഷ്ട്രീയ നേതാക്കള്‍ സംരക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നതായി ആരോപമുണ്ടായിരുന്നെങ്കിലും സംഭവം വിവാദമായതോടെ എല്ലാവരും അകലംപാലിക്കുകയാണ്.
മൊയ്തീന്‍കുട്ടിയുടെ കുടുംബത്തിലെ ഭൂരിഭാഗം പേരും സിപിഎം അനുഭാവികളാണെന്നും ഇതിനാല്‍ മൊയ്തീന്‍കുട്ടിയും സി.പി.എം അനുഭാവിയാണെന്നാണു എതിര്‍വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ മുസ്ലിംലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സി നേതാക്കളുമായി അടുത്ത ബന്ധംപുലര്‍ത്തുകയും ഗള്‍ഫുകളിലെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്്തിരുന്നുവെന്നും ആരോപിച്ചാണ് ലീഗിനെതിരെ മറുവിഭാഗം ആരോപണമുന്നയിക്കുന്നത്. അതേ സമയം അമ്മയുടെ മൗനാനുവാദത്തോടെ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീന് കുട്ടിയും, പീഡനത്തിനിരയായ കുട്ടിയുടെ മാതാവും തമ്മില്‍ ഏറെ നാളത്തെ അടുപ്പക്കാരെന്ന് മൊയ്തീന് കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

മൊയ്തീന് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെ നാളായി താമസിച്ചു വരികയായിരുന്നു പീഢനത്തിനിരയായ കുട്ടിയുടെ മാതാവ്.നേരത്തെ പരിചയക്കാരായ ഇരുവരും തമ്മില്‍ ഏറെ അടുപ്പത്തിലുമായിരുന്നു.കഴിഞ്ഞ മാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രേ. യാത്രക്കിടെയാണ് തിയ്യേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും സമ്മതിക്കുകയും എടപ്പാളിലെ തിയ്യേറ്ററില്‍ ഫസ്റ്റ് ഷോ കാണാന്‍ കയറിയതും. മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീന് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്നതായുള്ള തെളിവുണ്ടെന്ന് പറഞ്ഞതോടെ പ്രതിമൗനമവലംബിച്ചു.പ്രതിയെ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നിന്ന് താലൂക്കാശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്കായി കൊണ്ടു പോകുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. ഉച്ചയോടെ മാതാവിനെ സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടു വരുമ്പോള്‍ കൂകി വിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications