അത് വ്യാമോഹം, കേരളത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യാനനുവദിക്കില്ല, കേന്ദ്രമന്ത്രിക്കടക്കം മറുപടി!
തിരുവനന്തപുരം: ആന ചെരിഞ്ഞ സംഭവത്തില്‍ കേരളത്തിനും മലപ്പുറം ജില്ലയ്ക്കും എതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന മനേക ഗാന്ധി അടക്കമുളളവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ ട്വിറ്ററില്‍ മറുപടി നല്‍കിയത് കൂടാതെയാണ് പതിവ് വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി വിദ്വേഷ പ്രചാരകര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്.
ബിജെപി നേതാവ് മനേക ഗാന്ധിയെ കൂടാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അടക്കമുളളവരും കേരളത്തിനെതിരെ രംഗത്ത് വന്നിരുന്നു. വിദ്വേഷ പ്രചാരണം നടത്തുന്നവരുടെ വായടപ്പിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.

സംഘടിതമായ പ്രചാരണം
ഗര്‍ഭാവസ്ഥയില്‍ ഉളള ഒരു മിണ്ടാപ്രാണിയുടെ മരണം വളരെ വേദന ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ദൗര്‍ഭാഗ്യകരമായ ആ സംഭവത്തിന്റെ പേരില്‍ കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ പ്രചാരണം ദേശീയ തലത്തില്‍ നടക്കുകയാണ്. മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ആണ് ആന ചെരിഞ്ഞത്.

ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനനുവദിക്കില്ല
കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ഉളളവരാണ് ഇത്തരത്തിലുളള വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തേയും മലപ്പുറത്തേയും അപകീര്‍ത്തിപ്പെടുത്താനാണ് ഈ വസ്തുതാ വിരുദ്ധ പ്രചാരണത്തിലൂടെ അവര്‍ ശ്രമിക്കുന്നത്. ഇത് ശരിയായ രീതിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുളള ശ്രമം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അത് വ്യാമോഹമാണ്
മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളും എല്ലാം ചേര്‍ന്നതാണ് പ്രകൃതി. അതിന്റെ സന്തുലിതാവസ്ഥ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മനുഷ്യനും മൃഗങ്ങളും തമ്മിലുളള സംഘര്‍ഷം കുറയ്ക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നത് പരിശോധിക്കും. എന്നാല്‍ ഇതിന്റെ പേരില്‍, കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന ഖ്യാതിയെ ഇല്ലാതാക്കിക്കളയാം എന്നും വിദ്വേഷം പരത്താം എന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബോധപൂര്‍വ്വം പറഞ്ഞതാണ്
മലപ്പുറം എന്നത് തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞതാണെങ്കില്‍ അവര്‍ക്ക് നേരെ തിരുത്താം. തിരുത്താന്‍ തയ്യാറാകാത്തത് കാണിക്കുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയില്‍ നടന്ന സംഭവം മലപ്പുറത്താണ് എന്ന മനേക ഗാന്ധിയുടെ പ്രതികരണം ഏറ്റെടുത്ത് കേരളത്തിനും മലപ്പുറത്തിനും മുസ്ലീംകള്‍ക്കും എതിരെ വ്യാപകമായ വിദ്വേഷ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

അക്രമാസക്തമായ ജില്ലയെന്ന്
മലപ്പുറം രാജ്യത്തെ തന്നെ ഏറ്റവും അക്രമാസക്തമായ ജില്ലയാണ് എന്നാണ് മനേക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. മലപ്പുറത്തുളളവർ റോഡിലേക്ക് വിഷമെറിഞ്ഞ് ഒരേ സമയം മുന്നൂറ് മുതല്‍ നാന്നൂറ് വരെ പക്ഷികളേയും പട്ടികളേയും കൊല്ലുന്നവരാണ് എന്നും ബിജെപി നേതാവും പ്രമുഖ മൃഗസംരക്ഷക പ്രവര്‍ത്തകയുമായ മനേക ഗാന്ധി ആരോപിച്ചു. മലപ്പുറം ക്രൂരമായ പ്രവര്‍ത്തികളുടെ പേരില്‍ പ്രസിദ്ധമാണെന്നും മനേക പറയുകയുണ്ടായി.

മതഭ്രാന്ത് കലര്‍ത്തി
ചിലര്‍ ഈ സംഭവം വെറുപ്പ് പരത്താന്‍ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങളിലൂടെയും അര്‍ധസത്യങ്ങളിലൂടെയും നുണകള്‍ കെട്ടിപ്പൊക്കുകയാണ് ചിലര്‍. മറ്റ് ചിലര്‍ വിഷയത്തില്‍ മതഭ്രാന്ത് കലര്‍ത്തിയിരിക്കുന്നു. ഇത് തെറ്റായ നീക്കമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ കാര്യങ്ങൾക്കെതിരെ എന്നും പ്രതികരിക്കുന്ന സമൂഹമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications