കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്കെന്ന് സൂചന, സിപിഎമ്മിന്റെ അനുമതി ലഭിച്ചാൽ തീരുമാനം
കോഴിക്കോട്: മുന്‍ എംഎല്‍എ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎന്‍എല്ലിലേക്ക് ക്ഷണം ലഭിച്ചതായി കാരാട്ട് റസാഖ് സ്ഥിരീകരിച്ചു. എന്നാല്‍ സിപിഎമ്മിന്റെ അനുമതി ലഭിക്കാതെ പാര്‍ട്ടിയില്‍ ചേരാനാകില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖിനെ ഇടത് സ്ഥാനാര്‍ത്ഥിയായി കൊടുവള്ളിയില്‍ മത്സരിപ്പിക്കാനുളള തീരുമാനം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് കാരാട്ട് റസാഖ് ആരോപിക്കുന്നത്. അതേസമയം ഐഎന്‍എല്ലിലേക്ക് പോകുമെന്നുളള വാര്‍ത്തകള്‍ കാരാട്ട് റസാഖ് നിഷേധിച്ചിട്ടുമുണ്ട്.

ലീഗ് വിമതനായ കാരാട്ട് റസാഖിനെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം കൊടുവള്ളിയില്‍ മത്സരിപ്പിക്കുന്നത്. ഉറച്ച് ലീഗ് കോട്ടയായ കൊടുവള്ളി കാരാട്ട് റസാഖിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കിടയിലും കാരാട്ട് റസാഖിനെ തന്നെ എല്‍ഡിഎഫ് കൊടുവള്ളിയിലിറക്കി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് നടുവിലാണ് കരാട്ട് റസാഖ് മത്സര രംഗത്തേക്ക് ഇറങ്ങിയത്.
'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ

കോഴിക്കോട് സൗത്ത് മണ്ഡലം വിട്ട് എംകെ മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കാനെത്തിയതോടെ കാരാട്ട് റസാഖിന് അടി തെറ്റി. സംസ്ഥാനത്ത് ഇടത് തരംഗമുണ്ടായപ്പോഴും 6239 വോട്ടുകള്‍ക്ക് എംകെ മുനീര്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കാരാട്ട് റസാഖിനെ ലീഗിലേക്ക് തിരിച്ച് എത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ മധ്യസ്ഥതയിലായിരുന്നു ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാരാട്ട് റസാഖ് ഇപ്പോള്‍ ഐഎന്‍എല്ലിലേക്ക് പോകുന്നതായാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന വിവരം. ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ട് പാര്‍ട്ടിയില്‍ ചേരാനായി ക്ഷണിച്ചു എന്ന് കാരാട്ട് റസാഖ് പറയുന്നു. ആര് പാര്‍ട്ടിയിലേക്ക് പോകാന്‍ ക്ഷണിച്ചാലും അതിനെ സ്വാഗതം ചെയ്യുക സ്വാഭാവികമാണ് എന്നും കാരാട്ട് റസാഖ് പറഞ്ഞു

'കാസിം ഇരിക്കൂറിനും അഹമ്മദ് ദേവര്‍കോവിലിനും നല്കിയ മറുപടി താന്‍ ഇടതുപക്ഷ സഹയാത്രികനാണ്. സിപിഎമ്മിന്റെ അനുമതി ഇല്ലാതെ തനിക്ക് ഒരു പാര്‍ട്ടിയിലേക്കും ഇപ്പോള്‍ കടന്ന് ചെല്ലാനാകില്ലെന്നും ഐഎന്‍എല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്' എന്നും കാരാട്ട് റസാഖ് വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടാക്കുക എന്നതാണ് ഒരു പാര്‍ട്ടി ചെയ്യേണ്ടത് എന്ന് ഐഎന്‍എല്ലിലെ പ്രശ്നങ്ങളെ കുറിച്ചുളള ചോദ്യത്തിന് കാരാട്ട് റസാഖ് മറുപടി നല്കി.

ചേരിതിരിവും പ്രശ്നങ്ങളുമായി മുന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകും എന്ന് ഐഎന്‍എല്‍ നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നും കാരാട്ട് റസാഖ് പറഞ്ഞു. കൊടുവള്ളിയില്‍ തന്റെ തോല്‍വിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കാരാട്ട് റസാഖ് ആരോപിച്ചു. വോട്ട് ചോര്‍ന്നിട്ടുണ്ട് എന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ മനസ്സിലാക്കിയിട്ടുളളതാണ് എന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

'ഇതുമായി ബന്ധപ്പെട്ട് പല പത്ര വാര്‍ത്തകളും കണ്ടു. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഇല്ലാത്തത് കൊണ്ടാണ് തോറ്റത് എന്ന ്പഴയ സംസ്ഥാന പ്രസിഡണ്ടിന്റെ പ്രസ്താവന കണ്ടു. ഐഎന്‍എല്ലിന്റെ പ്രസ്താവന വിമത ഐഎന്‍എല്‍ വിഭാഗം വോട്ട് ചെയ്തിട്ടില്ല എന്നായിരുന്നു. ഈ രണ്ട് ഘടകത്തിന്റെയും പ്രസ്താവന മുഖവിലയ്ക്ക് എടുത്താല്‍ അതായിരിക്കും പരാജയ കാരണം എന്ന് സംശയിക്കുന്നു'. സിപിഎമ്മിന് പരാതി നല്‍കിയിരുന്നുവെന്നും നടപടി ഉണ്ടായിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications