Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ നവാസിന്റെ സ്‌പോണ്‍സര്‍ സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി അധികാരമോഹി; തുറന്നു പറഞ്ഞ് ലത്തീഫ് തുറയൂര്‍

കോഴിക്കോട്: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും സംസ്ഥാന ലീഗ് നേതൃത്വത്തിനുമെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി എം എസ് എഫ് മുന്‍ നേതാവ് ലത്തീഫ് തുറയൂര്‍. പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ തോല്‍വിക്ക് കാരണമായെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു. കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടി അധികാരമോഹിയാണെന്നും ലത്തീഫ് പറഞ്ഞു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ സ്‌പോണ്‍സര്‍ സാദിഖലി തങ്ങളാണെന്നും തങ്ങള്‍ക്ക് നവാസുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലീം ലീഗിന്റെ സ്വാധീനം മലപ്പുറത്തെ ചില പ്രദേശങ്ങളിലേക്ക് ചുരുങ്ങിപ്പോയിട്ടുണ്ട്. പാര്‍ട്ടി വളരണമെന്ന് നേതാക്കള്‍ക്ക് ആഗ്രഹമില്ല. മുസ്ലീം ലീഗിന്റെ വളര്‍ച്ച താഴോട്ടാണെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു. എം എസ് എഫിന്റെ പുതിയ ഭാരവാഹികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും തെളിവുകള്‍ നിരത്തി ലത്തീഫ് പറഞ്ഞു. കെ എം ഷാജിയുടെ വര്‍ഗീയ പ്രസംഗം മുസ്ലീം സമൂഹം അംഗീകരിക്കില്ല. നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഷാജിയുടെ പ്രസംഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗിന്റെ മുഖ്യശത്രു കമ്മ്യൂണസമല്ല, ബി ജെ പി ആണെന്നും ലത്തീഫ് വ്യക്തമാക്കി.

1

എം എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ലത്തീഫ് തുറയൂരിനെ ഹരിത വിവാദത്തില്‍ വനിതാ നേതാക്കളെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പുറത്താക്കിയത്. മുസ്ലിം ലീഗിന്റെയും എം എസ് എഫിന്റെയും നേതൃത്വം ജനാധിപത്യരഹിതവും സ്ത്രീവിരുദ്ധവുമായ സമീപനമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്ന് ലത്തീഫ് തുറയൂര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് എ പി അബ്ദുള്‍ സമദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന നേതൃത്വത്തെയടക്കം സംരക്ഷിക്കുകയാണ് ലീഗെന്നും കോടതി വിധി മാനിക്കാതെയാണ് എം എസ് എഫിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

2

സംസ്ഥാനസമിതിയുടെ മിനിറ്റ്സ് കൈക്കലാക്കിയതിനെതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിനും ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞിട്ടുണ്ട്. 2021 ജൂണ്‍ 24ന് നടന്ന എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പദ പ്രയോഗങ്ങളുണ്ടായി. നിലവാരമില്ലാതെ സംസാരിക്കുന്ന ഇത്തരക്കാരെ മുതിര്‍ന്ന നേതാക്കള്‍ വിലക്കുന്നില്ലെന്നും കോണ്‍ഗ്രസോ യു ഡി എഫോ ഈ വിഷയത്തില്‍ ഇടപെടുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

3

പ്രതിപക്ഷ നേതാവിനെയും യു ഡി എഫ് കണ്‍വീനറെയും ഇപ്പോഴത്തെ സ്ഥിതി അറിയിക്കുമെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു. കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി നടക്കുന്നവര്‍ എന്നാണ് ഹരിത നേതാക്കളെ പി എം എ സലാം വിശേഷിപ്പിച്ചത്. എം എസ് എഫ് സംസ്ഥാന ട്രഷറര്‍ സി കെ നജാഫും വനിതാ നേതാക്കള്‍ക്കെതിരെ പറഞ്ഞിരുന്നുവെന്നും ലത്തീഫ് വെളിപ്പെടുത്തി. വിവാദത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരെല്ലാം ഹരിതയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിത നേതാവ് നജ്മ തബ്ഷീറക്കെതിരെ പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.

4

പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായതും വിവാദമായതും. ഇതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഹരിത നേതാക്കളെ പിന്തുണച്ചവരെ പുറത്താക്കുന്ന നടപടിയും ലീഗ് നേതൃത്വം കൈക്കൊണ്ടിരുന്നു. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ, പി പി ഷൈജല്‍ എന്നിവരെയടക്കം ലീഗ് പുറത്താക്കിയിരുന്നു. ഇതില്‍ ഷൈജലിനെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+