മലപ്പുറത്ത് തോണിമറിഞ്ഞ് മുങ്ങിമരിച്ച ആറ് വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ യാത്രാമൊഴി, മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പതിനായിരംരൂപ അടിയന്തര സഹായം നല്കി
മലപ്പുറം: നാടിനെ കണ്ണീരിലാഴ്ത്തി ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ച ആറ് കുട്ടികള്‍ക്ക് നാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. കുട്ടികളുടെ വീടിനടുത്ത് പ്രത്യേകം തയാറാക്കിയ പന്തലില്‍ ആണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
വൈകുന്നേരം അഞ്ചോടെ പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ 4 കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കും. രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ നേരത്തെ സംസ്കരിച്ചു. അതേ സമയം സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി ആലംകോട് നന്നമുക്ക് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് പതിനായിരംരൂപാ വീതം സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ചു.

മരിച്ച കുട്ടികളുടെ മൃതദേഹം ശമശാനത്തിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ നിന്ന് ഇറക്കുന്നു.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കോള്‍പാടത്തു നിന്നുയര്‍ന്ന നിലവിളികേട്ടു ഓടിയെത്തിയ നാട്ടുകാര്‍ക്കു എന്താണ് സംഭവിച്ചതെന്നു ആദ്യം മനസിലാക്കാനായില്ല. തോണിമറിഞ്ഞു കുട്ടികള്‍ വെള്ളത്തില്‍ കൈകാലുകളിട്ടടിക്കുന്ന ദാരുണരംഗമാണ് അവര്‍ കണ്ടത്. ഇരുട്ടുമൂടിതുടങ്ങിയതിനാല്‍ വെള്ളത്തില്‍ എത്രപേരുണ്ടെന്ന് തിരിച്ചറിയാനും ആദ്യമായില്ല. നാട്ടുകാര്‍ പെട്ടെന്നു വെള്ളത്തിലേക്കെടുത്ത് ചാടി കയ്യില്‍ കിട്ടിയവരെ കരയിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. ഇരുട്ടുമൂലം ആരാണ് അപകടത്തില്‍പെ്ടതെന്നും ആദ്യം തിരിച്ചറിയാനായില്ല.കുട്ടികള്‍ വെള്ളം കുടിച്ച് അബോധാവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ് ചങ്ങരംകുളത്തു നിന്ന് പോലീസ് സംഘവും പൊന്നായില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും അപടകസ്ഥലത്തേക്ക് എത്തിയെങ്കിലും അപകടം നടന്ന ബണ്ടിനടുത്തേക്ക് എത്താന്‍ ഏറെ പാടുപെടേണ്ടി വന്നു. ഏഴടിയോളം ആഴത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന കോള്‍പാടത്തു നിന്ന് അപകടത്തില്‍പെട്ടവരെ കരക്കെത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു.

കുട്ടികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച നരണിപ്പുഴ സ്കൂളിന് സമീപം തടിച്ചു കൂടിയ ജനം
നീന്തിയും തോണികളിലുമായി കയ്യില്‍ കിട്ടിയവരെ ഏറെ പാടുപെട്ടാണ് കരയിലെത്തിച്ച് വിവിധ വാഹനങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റിയത്. കുറ്റിപ്പുറത്തെ മിനിപമ്പയില്‍ ശബരിമല സീസണോടനുബന്ധിച്ച് നിയോഗിച്ചിരുന്ന മുങ്ങല്‍ വിദഗ്്ദരെയും അപകടസ്ഥലത്തേക്ക് വരുത്തിയിരുന്നു. ഇവര്‍ എത്തിയ ശേഷം വെള്ളക്കെട്ടില്‍ മുങ്ങി കൂടുതല്‍ പേരില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു. സന്ധ്യയാതോടെ ഇരുട്ടില്‍ രക്ഷാ പ്രവര്‍ത്തനം ഏറെ ശ്രമകരമായിരുന്നു. അപകടസ്ഥലത്തേക്ക് വാഹനമെത്താതിരുന്നതും രക്ഷാപ്രവര്‍ത്തകരെ ഏറെ വലച്ചു.
കോള്‍പ്പാടത്ത് തോണിമറിഞ്ഞു ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദു:ഖസൂചകമായി ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ടു ആറുവരെ ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും ഹര്‍ത്താല്‍ ആചരിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications