മതവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യം റദാക്കാന്‍ പോലീസ് ഇന്ന് കോടതിയെ സമീപിക്കും
തിരുവനന്തപുരം: ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ മത വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും. ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുന്നത്. നേരത്തെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചത് പോലീസിന് വന്‍ തിരിച്ചടിയായിരുന്നു. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പോലീസ്. ജാമ്യം ലഭിച്ച കാര്യം നേരത്തെ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാതെ ജാമ്യം അനുവദിച്ച കോടതിയില്‍ തന്നെ അപേക്ഷ നല്‍കാനാണ് പോലീസ് നീക്കം.

മതവിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കോടതി ഉപാധി ജോര്‍ജ് ലംഘിച്ചുവെന്ന് പോലീസ് കോടതിയെ അറിയിക്കും. ജാമ്യം ലഭിച്ച ഉടനെ ജോര്‍ജ് പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച കാര്യം പോലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. അതോടൊപ്പം പ്രോസിക്യൂഷന്റെ ഭാഗം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ചൂണ്ടിക്കാണിക്കും. എന്നിട്ട് ജാമ്യം റദ്ദാക്കുന്നതിനായി അപേക്ഷ നല്‍കാനാണ് പോലീസ് തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നല്‍കുന്നത്. ജോര്‍ജിനെതിരായ കേസിന്റെ അന്വേഷണ ഫോര്‍ട്ട അസി. കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.
കോടതി ഉത്തരവില്‍ പോലീസിന്റെ പിഴവുകളെ കുറിച്ചാണ് കോടതി പറഞ്ഞിരിക്കുന്നത്. അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി ജാമ്യം ഉത്തരവില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പിസി ജോര്‍ജ് രാഷ്ട്രീയ നേതാവും മുന്‍ എംഎല്‍എയുമായതിനാല്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടുമെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലവും വെളിപ്പെടുന്നില്ല. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യലും ആവശ്യമില്ല. അതോടൊപ്പം പിസി ജോര്‍ജ് ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയുണ്ട്. പ്രമേഹം അടക്കം 70 കഴിഞ്ഞ ജോര്ജിനുണ്ടെന്നും കാണിച്ചാണ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കോടതിയില്‍ ജോര്‍ജിനെതിരെ സമാന കേസുകള്‍ ഉണ്ടോയെന്നും പോലീസ് പറഞ്ഞില്ല. ജാമ്യം ലഭിച്ചതിന് പിന്നാലെ താന്‍ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ജോര്‍ജ് പ്രതികരിച്ചത്. എന്തെല്ലാം പറഞ്ഞുവേ അതില്‍ ഉറച്ച് നില്ക്കുന്നു. തെറ്റുപറ്റി എന്ന് തോന്നുന്ന കാര്യങ്ങള്‍ മുമ്പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയെ സ്നേഹിക്കാത്തവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ താന്‍ എങ്ങനെ തീവ്രവാദിയാവും എന്ന ചോദ്യവും പിസി ജോര്‍ജ് ഉന്നയിച്ചു. മുസ്ലീം വിഭാഗത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയുക തന്നെ ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications