ഹൈക്കോടതി നടപടികള്‍ തുടങ്ങി; ഗവര്‍ണര്‍ക്കെതിരെ വൈസ് ചാന്‍സലര്‍മാരുടെ വാദം ഇങ്ങനെ
കൊച്ചി: രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വാദം തുടങ്ങി. ഉച്ചയ്ക്ക് ശേഷം നാല് മണിക്കാണ് വാദം ആരംഭിച്ചത്. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തുകയാണ് ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണറുടെ നടപടി ചട്ടം ലംഘിക്കുന്നതാണ് എന്ന് വിസിമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട മാത്രം സുപ്രീംകോടതി വിധിയെ എല്ലാ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കുകയാണ് ചാന്‍സലര്‍ ചെയ്തത്. രാജിവച്ച് പുറത്തുപോകണമെന്ന് ചാന്‍സലര്‍ക്ക് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നും വൈസ് ചാന്‍സലര്‍മാര്‍ വാദിച്ചു.

ജസ്റ്റിസ് ദേവരാമചന്ദ്രന്റെ ബെഞ്ചാണ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്. എല്ലാ വൈസ് ചാന്‍സലര്‍മാരും ഓരോ പരാതിക്കാരന് എന്ന നിലയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമയപരിധി നിശ്ചയിച്ചു നല്കാന് ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വൈസ് ചാന്‍സലര്‍മാര്‍ വാദിക്കുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിസിമാര്‍ രാജിവയ്ക്കണമെന്നാണ് ചാന്‍സലറുടെ ആവശ്യം.
എന്നാല്‍ തങ്ങളെ കേള്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ വിവേചന സ്വഭാവമുണ്ട്. തങ്ങള്‍ക്ക് പറയാനുള്ളത് കേട്ട ശേഷം തീരുമാനമെടുക്കാമായിരുന്നു. വിഷത്തില്‍ മറുപടി നല്കാന് സമയം കിട്ടിയില്ല. രാജിവയ്ക്കണമെന്ന നിര്‍ദേശമാണ് ലഭിച്ചത്. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ല. ഒരു സിംഗിള്‍ പെറ്റീഷനില്‍ സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് മാത്രമുള്ള ഹര്‍ജിയിലെ വിധിയാണത്. മൊത്തം സര്‍വകലാശാലകള്‍ക്ക് ബാധകമല്ലെന്നും വിസിമാര്‍ ബോധിപ്പിച്ചു.
സുപ്രീംകോടതി ഉത്തരവ് പാലിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ലേ എന്ന് ഈ വേളയില്‍ ഹൈക്കോടതി ചോദിച്ചു. സുപ്രീംകോടതി ഉത്തരവും ഇപ്പോഴത്തെ സാഹചര്യവും രണ്ടാണ് എന്ന് വിസിമാര്‍ വാദിച്ചു. സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതി പരിശോധിക്കുകയും ചെയ്തു.
വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമല്ല. സ്വഭാവ ദൂഷ്യം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ മാത്രമേ ഗവര്‍ണക്ക് വിസിമാരെ പുറത്താക്കാന്‍ ചട്ടം അനുവദിക്കുന്നുള്ളൂ. ഇന്ന് 11.30ന് മുമ്പ് രാജിവയ്ക്കണമെന്നാണ് നിര്‍ദേശം ലഭിച്ചത്. അതിന് ശേഷം എന്തുകൊണ്ട് രാജിവച്ചില്ലെന്ന് ചോദിച്ച് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. അതും സംശയകരമാണ്. മറ്റാരുടേയോ പ്രേരണയ്ക്ക് വിധേയമായിട്ടാണ് ഈ നീക്കങ്ങള്‍ നടക്കുന്നത് എന്ന് സംശയവും വിസിമാരുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications