Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കയാറില്‍ കണ്ടെത്താനുള്ളത് ഒരാളെ; കോട്ടയത്തിന് സര്‍ക്കാരിന്റെ അടിയന്തിര ധനസഹായമായി എട്ടരകോടി

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കോട്ടയത്തിന് അടിയന്തിര സഹായുമായി സര്‍ക്കാര്‍. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച്‌കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എത്രയും പെട്ടെന്ന് വേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. കോട്ടയത്ത് 1706 പേരെ മൂന്നു താലൂക്കുകളില്‍ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ മുണ്ടക്കയത്ത് നിന്നും പത്തനംതിട്ടയിലേക്ക് തിരിച്ചു.
മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരുന്നത്. കോട്ടയം ജില്ലയുടെ മലയോര ഗ്രാമമായ കൂട്ടിക്കല്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു.

13

കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ കുഞ്ഞുങ്ങളടക്കം പതിനാറ് പേര്‍ മരിച്ചയതായാണ് പുറത്ത് വരുന്ന വിവരം. കൊക്കയാറില്‍ മൂന്നു വയസ്സുകാരന്‍ സച്ചു ഷാഹുലിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ഇവിടെ രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകാണ്. പല ഭാഗങ്ങളിലും മഴയക്ക് ഇപ്പോള്‍ കുറവുണ്ടെങ്കിലും ബുധനാഴ്ചയോടെ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. പ്രളയദുരന്തം നേരിടാന്‍ കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രളയ സാഹചര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം ധന സഹായം പ്രഖ്യാപിച്ചിരുന്നു. അധികം താമസിപ്പിക്കാതെ തുക കൈമാറാന്‍ റവന്യു മന്ത്രി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍ പൊട്ടലില്‍ 10 പേരാണ് മരണപ്പെട്ടത്. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. പൂര്‍ണമായും മണ്ണിലകപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. സംസ്ഥാനത്ത് മഴ കുറഞ്ഞത് രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായകമയാിരുന്നു. വൈകീട്ടോടെ മഴയുടെ ശക്തി പൂര്‍ണമായും കുറഞ്ഞിരുന്നു. ഏറെ ദുരിതം ബാധിച്ച കോട്ടയത്തുള്‍പ്പെടെ മഴ കുറഞ്ഞിരുന്നു. കോട്ടയം ജില് ഇതുവരെ കാണാത്ത രീതിയിലുള്ള ദുരിതമാണ് കഴിഞ്ഞ ദിവസം കണ്ടത്. കാഞ്ഞിരപ്പള്ളി ടൗണുള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിയിരുന്നു. കൂട്ടിക്കല്‍ ഭാഗം പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. മണ്ണിടിഞ്ഞ് വീണ് നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ന്നു. കൃഷി നാശവും സമ്പവിച്ചിട്ടുണ്ട്. ഏകദേശം 520 ഹെക്ടര്‍ കൃഷിയാണ് ജില്ലയില്‍ മഴക്കെടുതി മൂലം നശിച്ചത്. കെഎസ്ഇബിക്കും വന്‍ നാശനഷ്ടമാണ് സംഭവിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+