കൊക്കയാറില്‍ കണ്ടെത്താനുള്ളത് ഒരാളെ; കോട്ടയത്തിന് സര്‍ക്കാരിന്റെ അടിയന്തിര ധനസഹായമായി എട്ടരകോടി
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കോട്ടയത്തിന് അടിയന്തിര സഹായുമായി സര്‍ക്കാര്‍. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എത്രയും പെട്ടെന്ന് വേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. കോട്ടയത്ത് 1706 പേരെ മൂന്നു താലൂക്കുകളില്‍ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജന് മുണ്ടക്കയത്ത് നിന്നും പത്തനംതിട്ടയിലേക്ക് തിരിച്ചു.
മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരുന്നത്. കോട്ടയം ജില്ലയുടെ മലയോര ഗ്രാമമായ കൂട്ടിക്കല്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു.

കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ കുഞ്ഞുങ്ങളടക്കം പതിനാറ് പേര് മരിച്ചയതായാണ് പുറത്ത് വരുന്ന വിവരം. കൊക്കയാറില്‍ മൂന്നു വയസ്സുകാരന് സച്ചു ഷാഹുലിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ഇവിടെ രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകാണ്. പല ഭാഗങ്ങളിലും മഴയക്ക് ഇപ്പോള്‍ കുറവുണ്ടെങ്കിലും ബുധനാഴ്ചയോടെ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. പ്രളയദുരന്തം നേരിടാന്‍ കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രളയ സാഹചര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം ധന സഹായം പ്രഖ്യാപിച്ചിരുന്നു. അധികം താമസിപ്പിക്കാതെ തുക കൈമാറാന്‍ റവന്യു മന്ത്രി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍
ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍ പൊട്ടലില്‍ 10 പേരാണ് മരണപ്പെട്ടത്. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. പൂര്‍ണമായും മണ്ണിലകപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. സംസ്ഥാനത്ത് മഴ കുറഞ്ഞത് രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായകമയാിരുന്നു. വൈകീട്ടോടെ മഴയുടെ ശക്തി പൂര്‍ണമായും കുറഞ്ഞിരുന്നു. ഏറെ ദുരിതം ബാധിച്ച കോട്ടയത്തുള്‍പ്പെടെ മഴ കുറഞ്ഞിരുന്നു. കോട്ടയം ജില് ഇതുവരെ കാണാത്ത രീതിയിലുള്ള ദുരിതമാണ് കഴിഞ്ഞ ദിവസം കണ്ടത്. കാഞ്ഞിരപ്പള്ളി ടൗണുള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിയിരുന്നു. കൂട്ടിക്കല്‍ ഭാഗം പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. മണ്ണിടിഞ്ഞ് വീണ് നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ന്നു. കൃഷി നാശവും സമ്പവിച്ചിട്ടുണ്ട്. ഏകദേശം 520 ഹെക്ടര്‍ കൃഷിയാണ് ജില്ലയില്‍ മഴക്കെടുതി മൂലം നശിച്ചത്. കെഎസ്ഇബിക്കും വന്‍ നാശനഷ്ടമാണ് സംഭവിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications