'ഹേമ കമ്മിറ്റി റിപ്പോർട്ട് ഭീകരം പിടിച്ച എന്തോ ഒന്നാണെന്ന് അറിയാം'; തിരുത്തലുമായി നടൻ ഇന്ദ്രൻസ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തിരുത്തി നടൻ ഇന്ദ്രൻസ് രംഗത്ത്. റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല എന്ന് പറഞ്ഞ നടൻ അതിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്നും വ്യക്തമാക്കി. കൂടാതെ സംവിധായകൻ രഞ്ജിത്തിനെ ഏറെ ബഹുമാനത്തോടെയാണ് കണ്ടിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രീതിയോ വിവരങ്ങളോ ഒന്നും അറിയില്ല. ഭീകരം പിടിച്ച എന്തോ ആണെന്ന് മാത്രം അറിയാം. സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് മനസിൽ ഉണ്ടെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്നുമായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. റിപ്പോർട്ടർ ടിവിയോടെയാണ് ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്.

'ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസാരവത്കരിക്കുന്നില്ല. എന്തൊക്കെ പ്രശ്‌നം വന്നാലും അവസാനം ചെന്ന് സഹായം ചോദിക്കാൻ പറ്റുന്ന ഒരു ഇടമല്ലേ നീതിപീഠം. ഇരകളായവർക്ക് നീതി ലഭിക്കണം. അതിന്റെ രീതിയോ വിവരങ്ങളോ ഒന്നും എനിക്ക് അറിയില്ല. ഭീകരം പിടിച്ച എന്തോ ആണെന്ന് മാത്രം അറിയാം' എന്നായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
ചില കാര്യങ്ങൾ നടക്കേണ്ടിയിരുന്നില്ല എന്നതോർത്ത് ദുഖമുണ്ടെന്ന് പറഞ്ഞ ഇന്ദ്രൻസ് രഞ്ജിത്തിനെ വളരെയധികം ബഹുമാനത്തോടെയാണ് കണ്ടിരുന്നതെന്നും പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് തുറന്നുപറയാൻ ഒട്ടും ഭയമില്ലെന്ന് പറഞ്ഞ ഇന്ദ്രൻസ് എന്നാൽ സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് ഉള്ളിലുണ്ടെന്നും ചൂണ്ടിക്കാട്ടി.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെ വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്നും എല്ലാകാലത്തും അൽപ്പം എരിവും പുളിയുമൊക്കെ ഉണ്ടായിട്ടുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. എന്നാൽ ഇന്ദ്രൻസിന്റെ ഈ പരാമർശത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
ഇന്ദ്രൻസ് വിഷയം നിസാരവത്കരിക്കുകയാണ് എന്നായിരുന്നു പരാതി. മലയാളി നടിമാരെപ്പോലും തനിക്കറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും അന്ന് ഇന്ദ്രൻസ് രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിച്ചിരുന്നു. എന്നാൽ വിഷയത്തിൽ വിമർശനം ശക്തമായതോടെയാണ് ഇന്ദ്രൻസ് തന്നെ തിരുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
അതിനിടെ യുവനടിയുടെ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. സംഘടനയുടെ പ്രസിഡന്റായ മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് കൈമാറി. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു ആരോപണം നിലനിൽക്കുന്നതിനാൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖിന്റെ രാജി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications