സ്വതന്ത്ര സിപിഎമ്മിനൊപ്പം കൂടി: ഒടുവില്‍ അയോഗ്യത കോടതിയും അംഗീകരിച്ചു, ഇനി ഒരു കളിക്ക് യുഡിഎഫ്
കൊച്ചി: സ്വതന്ത്ര അംഗങ്ങളുടെ കൂറുമാറ്റത്തില്‍ കൂടുതല്‍ വ്യക്ത വരുത്തി ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രമായി മത്സരിച്ച് വിജയിച്ചതിന് ശേഷം ഏതെങ്കിലും ഒരു പാട്ടിയിലോ മുന്നണിയിലോ ചേർന്നാല്‍ കുറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതക്ക് ബാധകമാകുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കോതമംഗലം കീരപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബി ജോർജിന്റെ ആയോഗ്യതയുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ നേരത്തെ കുറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു. ഇതിനെതിരെ ഷിബാ ജോർജ് നല്‍കിയ ഹർജി തള്ളിക്കൊണ്ട് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ശരിവെക്കുകയായിരുന്നു.

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചാണ് വിജയച്ചതെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്, പുറമേനിന്നുള്ള പിന്തുണയിൽ അല്ലെന്നും പാർട്ടിയുടെ ഭാഗമായാണെന്ന് രേഖകളില്‍ വ്യക്തമാണെന്നും കോടതി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണ് കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പിലും ജനപ്രതിനിധികളിലും വോട്ടർമാർക്കുള്ള വിശ്വാസം സംരക്ഷിക്കണമെങ്കില്‍ കൂറുമാറ്റ നിരോധന നിയമം കർശനമായി നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇരുമുന്നണികളോടും മത്സരിച്ച വിജയിച്ച ഷീബ ജോർജ് നാമനിർദേശ പത്രികയ്ക്കൊപ്പം സത്യപ്രസ്താവന നൽകിയപ്പോൾ ഒരു പാർട്ടിയുടെ മുന്നണിയുടേയും ഭാഗമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ജയിച്ച ശേഷം ഇടതുമുന്നണിയിലേക്ക് എത്തിയ ഷീബ പഞ്ചായത്തിൽ ഡിക്ലറേഷൻ നൽകിയപ്പോൾ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രയാണെന്നായിരുന്നു എഴുതി. നൽകിയത്. തദ്ദേശ സെക്രട്ടറി റജിസ്റ്ററിൽ എൽഡിഎഫിലെ സി പി എം അംഗമെന്നായിരുന്നു രേഖപ്പെടുത്തിയത്. പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഷീബ ഇടത് പിന്തുണയോടെ വിജയിക്കുകയും ചെയ്തു.

എന്നാല്‍ ഷീബയുടേത് കൂറുമാറ്റമാണെന്ന് കാണിച്ച് യു ഡി എഫ് അംഗമായ മാമച്ചൻ ജോസഫ് രംഗത്ത് എത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ രഞ്ഞെടുപ്പു കമ്മിഷൻ ഷീബയെ അയോഗ്യയാക്കി. ഇതു ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി സിംഗിൾ ജഡ്ജി തള്ളിയതിനെതിരായ അപ്പീലാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയിരിക്കുന്നത്.

നേരത്തെ 45 വർഷം തുടർച്ചയായി ഭരിച്ച പഞ്ചായത്താണ് കീരംപാറ. ഷീബ ജോർജിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതോടെ ആറാം വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഏത് വിധേനയും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ കഴിയുമോയെന്നാണ് യു ഡി എഫ് ശ്രമം. അതേസമയം കോടതി വിധിയില്‍ ഷീബ ജോർജോ എല്‍ ഡി എഫ് നേതൃത്വമോ ഇതുരവരെ പ്രതികരിച്ചിട്ടില്ല.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications