ഇഫ്താർ വിരുന്ന് വിവാദം: പ്രതിപക്ഷ നേതാവും പങ്കെടുത്തില്ലേ: ഇടുങ്ങിയ ചിന്താഗതിയെന്ന് ഇപി ജയരാജന്‍
നിയമസഭയിലെ ഇഫ്താർ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ തുടർന്ന് വ്യാപക വിമർശനമാണ് പ്രതിപക്ഷത്ത് നിന്നും ഉയരുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസനിധി കേസ് ലോകായുക്തയുടെ വിശാല ബെഞ്ച് പരിഗണിക്കാനിരിക്കെയായിരുന്നു ഇഫ്താർ മീറ്റിലെ ജഡ്ജിമാരുടെ സാന്നിധ്യം. എന്നാല്‍ വിമർശനങ്ങള്‍ പ്രതികരിച്ചുകൊണ്ട് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജന്‍ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
പ്രതിപക്ഷത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവും കുഞ്ഞാലിക്കുട്ടിയും എല്ലാം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവരുടെ രാഷ്ട്രീയ നിലപാട് മാറിപ്പോകുമോയെന്ന് ചോദിക്കുന്ന ജയരാജന്‍ എല്ലാ ആഘോഷങ്ങളും പരിപാടികളും ഇത്തരത്തിലാണ് കേരളത്തില്‍ നടക്കുന്നത്. അതാണ് നമ്മുടെ സംസ്കാരം. അവിടെ മതവും രാഷ്ട്രീയവും ഒന്നും ഘടകമേ അല്ലെന്നും വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ലോകായുക്തയും ഉപലോകായുക്തയും മാത്രമല്ല ഗവൺമെന്റുമായി ബന്ധപ്പെടുന്ന ഒട്ടനവധി ആളുകൾ നിയമസഭയിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾ, വിവിധ മേഖലയിലെ പ്രശസ്തർ, വ്യത്യസ്ത മതവിഭാഗങ്ങളിലെ ആചാര്യന്മാർ തുടങ്ങി വിവിധ രംഗങ്ങളിലുള്ളവരെല്ലാം ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെ പ്രത്യേകമായ കണ്ണാടി വെച്ച് കാണുന്നത് ശരിയായ കാര്യമല്ല.
നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നവർ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലും മതങ്ങളിലും വിവിധ മേഖലകളിലുമെല്ലാം ജീവിക്കുന്നവരാണ്. അവരെല്ലം ഇത്തരം പൊതുപരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. പാർലിമന്റിലും ഇത്തരത്തിൽ പരിപാടികൾ നടക്കാറുണ്ട്. അതിലെല്ലാം ആശയങ്ങളാൽ വ്യത്യസ്ത ചേരിയിലുള്ളവർ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. എന്നാൽ അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുന്നതും നിരീക്ഷിക്കുന്നതും അഭിപ്ര്യായം പറയുന്നതും ഔചിത്യമില്ലായ്മയാണ്.
നമ്മുടെ നാട്ടിൽ ഇഫ്താർ വിരുന്ന് പോലുള്ള ചടങ്ങുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ സമൂഹത്തിലെ നാനാ തുറയിൽ നിന്നുള്ളവരും വ്യത്യസ്ത ആശയങ്ങളിൽ നിൽക്കുന്നവരെല്ലാം ഒത്തുചേർന്ന് മനുഷ്യ സാഹോദര്യവും സ്നേഹവും ഉയർത്തിപ്പിടുക്കുന്ന പൊതു പരിപാടികളാണ്. എല്ലാ ആഘോഷങ്ങളും പരിപാടികളും ഇത്തരത്തിലാണ് കേരളത്തിൽ നടക്കുന്നത്. അതാണ് നമ്മുടെ സംസ്കാരം. അവിടെ മതവും രാഷ്ട്രീയവും ഒന്നും ഒരു ഘടകമേ അല്ല. പ്രതിപക്ഷ നേതാവ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തില്ലേ?.
നീതിന്യായ രംഗത്തുള്ളവരും ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്. അവരും സമൂഹത്തിലെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവരാണ്. വിവാഹങ്ങളിലും വിരുന്നുകളിലും മരണങ്ങളിലും എല്ലാം പങ്കെടുക്കാറുണ്ട്. അതെല്ലാം മാനുഷികമായ നടപടികളുടെ ഭാഗമാണ്. ഇതൊന്നും കാണാൻ കഴിയാതെ 'ഠ' വട്ടത്തിൽ ചിന്തിച്ച്, ചുരുങ്ങിയ പരിസരത്തിൽ ഒതുങ്ങുന്ന അല്പചിന്തകർക്ക് മാത്രമേ ഇത്തരത്തിൽ മഹത് വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങുകളെ വിമർശിക്കാൻ കഴിയുകയൊള്ളു.
Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍
നീതിപീഠങ്ങളിൽ ഇരിക്കുന്ന ആളുകൾ നാട്ടിലോ കുടുംബങ്ങളിലോ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതുകൊണ്ട് നീതിന്യായ വ്യവസ്ഥയോടുള്ള അവരുടെ ബഹുമാനവും ആദരവും കളങ്കപ്പെടും എന്നൊന്നും ചിന്തിക്കേണ്ടതില്ല. അത്ര ചെറുതായിട്ടുള്ളവരാണ് നമ്മുടെ നീതിപീഠങ്ങളിലിരിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. പ്രതിപക്ഷ നേതാവും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും എല്ലാം ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവരുടെയെല്ലാം രാഷ്ട്രീയ നിലപാട് മാറിപ്പോകും എന്നാണോ പ്രേമചന്ദ്രൻ ചിന്തിക്കുന്നത്. എത്ര ഇടുങ്ങിയ ചിന്താഗതിയാണത്.
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളും അതിന്റെ ഘടനയുമെല്ലാം നമ്മുടെ നീതിപീഠങ്ങളിൽ ഇരിക്കുന്നവരും മനസ്സിലാക്കുന്നത് നല്ലതാണ്. അവർ ജനങ്ങളിൽ നിന്നും ഒളിച്ചോടേണ്ടവരല്ല. പൊതുസമൂഹവുമായി ബന്ധമില്ലാതെ ഇരുട്ടറയിൽ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവർ. സമൂഹത്തിന്റെ ഒരോ ചലനങ്ങളും അറിയുകയും മനസ്സിലാക്കുകയും ജനങ്ങളുമായി സംബന്ധിക്കുന്നവരുമായിരിക്കണം നീതിന്യായ രംഗത്തുള്ളവരും. അതുകൊണ്ട് വിവാഹം, ചരമം, മറ്റു ചടങ്ങുകൾ എന്നിവയിലെല്ലാം അവർ പങ്കെടുത്താൽ അതിനെ ഇടുങ്ങിയ മനസ്സുമായി കാണാൻ പ്രേമചന്ദ്രനപ്പോലെയുള്ള ഇടുങ്ങിയ മനസ്സുള്ള യുഡി.എഫിലെ ചില നേതാക്കൾക്ക് മാത്രമേ കഴിയൂ.
പ്രേമചന്ദ്രന പോലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാൾ ഈ സമൂഹത്തിനെ കുറിച്ച് മനസ്സിലാക്കിവേണം നിലപാട് സ്വീകരിക്കാൻ. എന്ത് കാര്യത്തിനും വിരുദ്ധ നിലപാട് സ്വീകരിക്കുക, സിപിഐഎമ്മിനെതിരെ നിലപാടെടുക്കുക, ഗവൺമെന്റിന് എതിരായ നിലപാട് സ്വീകരിക്കുക, മുഖ്യമന്ത്രിയെ ആക്ഷേപിക്കുക എന്നിവയ്ക്ക് വേണ്ടി വൃതമെടുത്ത് നടക്കുന്നവർക്ക് ഇതൊക്കെയേ ചെയ്യാൻ കഴിയൂ. പൊതുവായ കാര്യങ്ങളിൽ യുഡിഎഫിന്റെ ഇങ്ങെനെയുള്ള ചില നേതാക്കൾക്ക് പറ്റിക്കൊണ്ടിരിക്കുന്ന തെറ്റുകളാണ് യുഡിഎഫിനെ അപകടത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നത്. ഇത് സംബന്ധിച്ച് ചിന്തിക്കാനും തെറ്റായ നടപടികളെ നിരാകരിക്കാനും പക്വതയുള്ള നേതാക്കൾ രംഗത്ത് വരണം.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"










Click it and Unblock the Notifications