1927 ൽ റെയിൽവേ സ്റ്റേഷനിൽ ഗാന്ധിജി വന്നിറങ്ങി; അതുല്യനിമിഷത്തിന്റെ ഓർമക്കുറിപ്പ് കാത്തുസൂക്ഷിച്ച് നീലേശ്വരം
രാജ്യം ആഗസ്റ്റ് 15 ന് 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അഭിമാനപൂർവം കാസർഗോഡ് ജില്ലയ്ക്കും പങ്കുവെയ്ക്കാനുണ്ട് ഒരു ചരിത്രം. മഹാത്മാഗാന്ധിയുടെ കാൽപ്പാട് പതിഞ്ഞ മണ്ണാണ് കാസർഗോഡ് ജില്ലയിലെ നീലേശ്വരം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി മഹത് വ്യക്തികൾക്ക് ഈ നാട് ജന്മം നൽകിയിട്ടുണ്ട്.
കവിയും ഗായകനുമായ വിദ്വാൻ കേളു നായർ, കെ ആർ കണ്ണൻ, മുൻ ആരോഗ്യമന്ത്രി എൻ കെ ബാലകൃഷ്ണൻ എന്നിവരുടെ ജന്മസ്ഥലമാണിത്. ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധി ഈ നാട് സന്ദർശിച്ചപ്പോൾ നീലേശ്വരത്തിൻ്റെ അഭിമാനം ഇരട്ടിയായി.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 1927 ഒക്ടോബർ 26 ന് തീവണ്ടിയിൽ മംഗലാപുരത്തേക്ക് പോകുന്ന വഴിയാണ് ഗാന്ധിജി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. ഗാന്ധിജിയെ സ്വീകരിക്കാനായി വിദ്വാൻ കേളുനായരും, നീലേശ്വരം രാജാസ് ഹൈസ്കൂളിലെ പ്രധാനധ്യാപകൻ രാമകൃഷ്ണ റാവവും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒക്കെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തി.
തന്റെ വരവ് കാത്തുനിന്ന ആ മനുഷ്യരോട് ഗാന്ധിജി സംവദിക്കുകയും ഒരു ബുക്കിൽ തന്റെ കൈപ്പടയിൽ ഒരു സന്ദേശം കുറിച്ചിടുകയും ചെയ്തു. ആ കുറിപ്പ് ഇന്നും രാജാസ് സ്കൂളിലെ ഓഫീസ് റൂമിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. നീലേശ്വരം റെയിൽ വേ സ്റ്റേഷനിൽ ചെന്നാലും കാണാം ഗാന്ധിജിയുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച സ്മൃതി മണ്ഡപവും ഗാന്ധിജി കുറിച്ചിട്ട വാക്കുകളും.

ഇംഗ്ലീഷിലായിരുന്നു ഗാന്ധിജി ആ സന്ദേശം എഴുതിയത്. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ആ കുറിപ്പിൽ ഖാദിക്കായി പ്രചാരണം നടത്തുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഗാന്ധിജിയുടെ സന്ദർശനം നീലേശ്വരം പ്രദേശത്തെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് കൂടുതൽ ഊർജം നൽകി. ഗാന്ധിജി ഈ പ്രദേശം സന്ദർശിച്ചതിന് അടയാളമായി രാജാസ് സ്കൂളിൽ അദ്ദേഹത്തിന്റെ കൈപ്പടയിൽ ഉള്ള കുറിപ്പ് നിധി പോലെ ഇന്നും സൂക്ഷിക്കുന്നു.
രാജാസ് സ്കൂൾ മാത്രമല്ല, പടിഞ്ഞാറ്റംകൊഴുവിലെ അരയാൽ തറയും സ്വാതന്ത്ര്യ സമരങ്ങളുടെ കേന്ദ്രമായിരുന്നു. ഗാന്ധിജിയുടെ ഓർമയ്ക്കായി അരയാൽ തറയ്ക്ക് സമീപം ഗാന്ധി സമൃതി മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. 1998 നവംബർ 11 ന് ആണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ആണ് സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നീലേശ്വരത്ത് എങ്ങോട്ട് തിരിഞ്ഞാലും മഹാത്മ ഗാന്ധിയുടെ ഓർമയുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications