Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലീഗ് റാലിയെ സയണിസ്റ്റ് വേദിയാക്കുന്നതിൽ ശശി തരൂർ വിജയിച്ചു'; ഐഎൻഎൽ

കോഴിക്കോട്: ശശി തരൂരിനേയും മുസ്ലീം ലീഗ് നേതൃത്വത്തേയും രൂക്ഷവിമർശിച്ച് ഐ എൻ എൽ. ലീഗ് റാലിയെ സയണിസ്റ്റ് വേദിയാക്കുന്നതിൽ തരൂർ വിജയിച്ചുവെന്ന് ഐ എൻ എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കുറ്റപ്പെടുത്തി. സയണിസ് റ്റ് ഭീകരാക്രമണങ്ങളിൽ ദിനേന നൂറകണക്കിന് കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ജനക്കൂട്ടത്തെ ഭീകരവാദികളാക്കി ചിത്രീകരിക്കാൻ ശശി തരൂർ ലീഗ് വേദിയെ മനഃപൂർവം ഉപയോഗിച്ചത്. ഹമാസിന്റെ ചെറുത്തുനിൽപ് ശ്രമങ്ങളെ 'ഭീകരവാദികളുടെ ആക്രമണ'മെന്ന് പരസ്യമായി വിളിച്ചുപറയുന്നതിന് അവസരമൊരുക്കിയതിന് മുസ്ലിം ലീഗ് നേതൃത്വം പലസ്തീനികൾക്ക് വേണ്ടി മനസ് പിടയുന്ന ആഗോളസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം വായിക്കാം-' പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ഇസ്രായേൽ അനുകൂല നിലപാടിനോട് മുമ്പേ കൂറ് പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെ പലസ് തീൻ ഐക്യദാർഢ്യ റാലിയിലേക്ക് എഴുന്നള്ളിച്ചതിനും ഹമാസിന്റെ ചെറുത്തുനിൽപ് ശ്രമങ്ങളെ 'ഭീകരവാദികളുടെ ആക്രമണ'മെന്ന് പരസ്യമായി വിളിച്ചുപറയുന്നതിന് അവസരമൊരുക്കിയതിനും മുസ്ലിം ലീഗ് നേതൃത്വം പലസ്തീനികൾക്ക് വേണ്ടി മനസ്സ് പിടയുന്ന ആഗോള സമൂഹത്തോട് മാപ്പ് പറയണം.

 s-

സയണിസ്റ്റ് ഭീകരാക്രമണങ്ങളിൽ ദിനേന നൂറകണക്കിന് കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ജനക്കൂട്ടത്തെ ശശി തരൂർ ഭീകരവാദികളാക്കി ചിത്രീകരിക്കാൻ ലീഗ് വേദിയെ മനഃപൂർവം ഉപയോഗിച്ചത്. ഇസ്രായേൽ അനൂകുല പടിഞ്ഞാറൻ ശക്തികൾ പോലും സയണിസ് റ്റ് കൈരാതം കണ്ട് സഹിക്കാനാവാതെ, ഹമാസിൻറ പോരാട്ടത്തെ മഹത്വവത്കരിക്കുകയും ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് ഒക്ടോബർ 7നെ സെപ്റ്റംബർ 11 ആയി സമീകരിച്ച് സയണിസ്റ്റുകളെ വെള്ളപുശാൻ ശശി തരൂർ ശ്രമിക്കുന്നത്.

ആർ എസ് എസ് മുൻ സർസംഘ്ചാലക് ദേവരസിന്റെ സമ്മർദത്തിൽ രാജ്യത്തിന്റെ പലസ്തീൻ അനുകൂല നിലപാടിൽ വെള്ളം ചേർത്ത പി വി നരസിംഹ റാവുവെന്ന സംഘ്പരിവാറുകാരന്റെ യഥാർഥ അനുയായി ആണ് താനെന്ന് ശശി തരൂർ തെളിയിച്ചിരിക്കുന്നു. കോൺഗ്രസുകാർ തങ്ങൾക്ക് എന്തുമാത്രം ബാധ്യതയാണെന്ന് മനസ്സിലാക്കാൻ ലീഗ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരമാണ്', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+