ഐഎന്‍എല്‍ പിളര്‍പ്പ്: പ്രശ്ന പരിഹാരം അകലെ, എല്‍ഡിഎഫിന് പരാതി നൽകാനൊരുങ്ങി അബ്ദുള്‍ വഹാബ് പക്ഷം
കോഴിക്കോട്: രണ്ടായി പിളര്‍ന്ന ഐ എന്‍ എല്ലില്‍ പ്രശ്ന പരിഹാരം അനന്തമായി നീളുന്നു. കാസിം ഇരിക്കൂര്‍ വിഭാഗവും അബ്ദുള്‍ വഹാബ് പക്ഷവും യാതൊരുവിധ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതോടെ അബ്ദുള്‍ വഹാബ് പക്ഷം ഇടതുമുന്നണി നേതൃത്വത്തിന് പരാതി നല്കാന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പാര്‍ട്ടിയിലെ സമവായ ശ്രമങ്ങള്‍ക്ക് കാസിം ഇരിക്കൂര്‍ വിഭാഗം തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് വഹാബ് പക്ഷത്തിന്റെ പരാതി. അതേസമയം പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും അച്ചടക്ക ലംഘനം കാട്ടിയവരോട് ഒത്തുതീര്‍പ്പിനില്ലെന്നാണ് കാസിം ഇരിക്കൂര്‍ വിഭാഗം വ്യക്തമാക്കുന്നത്.
ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി താരരാജാക്കന്മാര് ദുബൈയില്‍: ചിത്രങ്ങള്‍ വൈറല്‍
കാന്തപുരം എപി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇതുവരേയുള്ള സമവായ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തില്‍ എപി വിഭാഗം താല്‍ക്കാലികമായി ചര്‍ച്ചകളില്‍ നിന്നും പിന്മാറിയെന്നാണ് സൂചന. ഒരു പാര്‍ട്ടിയായി വന്നില്ലെങ്കില്‍ ഐ എന്‍ എല്ലിനെ മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന മുന്നറിയിപ്പ് സി പി എം ഇരുവിഭാഗങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അതേസമയം ഐഎന്‍എല്ലിന്റെ വിഷയത്തില്‍ നേരിട്ട് ഇടപെടേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലവിലെ തീരുമാനം.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
മൂന്ന് വട്ടമാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ മകന് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നതാണ്. കേരളത്തിലെത്തിയ ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാനുമായും ചര്‍ച്ചകള്‍ നടന്നു. കാസിം ഇരിക്കൂര്‍ വിഭാഗത്തിന് ഒപ്പമാണ് ദേശീയ നേതൃത്വം. ഇരുവരുടേയും കടുത്ത നിലപാടാണ് പാര്‍ട്ടിയിലെ സമവായ സാധ്യതകള്‍ ഇല്ലാതാക്കിയതെന്നാണ് അബ്ദുള്‍ വഹാബ് പക്ഷം ആരോപിക്കുന്നത്. പാര്‍ട്ടിവിട്ടവര്‍ സ്ഥാനമോഹികളായ ചില നേതാക്കളാണ്. അവര്‍ക്ക് വേണമെങ്കില്‍ സ്വമേധയാ പാര്‍ട്ടിയിലേക്ക് മടങ്ങി വരാമെന്നുള്ള ദേശീയ അധ്യക്ഷന്റെ വാക്കുകളാണ് സമവായ ചര്‍ച്ചകളില്‍ തിരിച്ചടി സൃഷ്ടിച്ചത്.
ഇതുവരേയുള്ള സംഭവവികാസങ്ങള്‍ എല്‍ ഡി എഫ് നേതൃത്വത്തെ അറിയിക്കാനാണ് അബ്ദുള്‍ വഹാബ് പക്ഷത്തിന്റെ തീരുമാനം. അതേസമയം സമവായ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നാണ് കാസിം ഇരിക്കൂര്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ പാര്‍ട്ടിയെ വഞ്ചിച്ചവരോട് ഒത്തുതീര്‍പ്പില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. സംസ്ഥാന തലത്തിലെ പിളര്‍പ്പ് താഴേക്കിടയിലേക്കും വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട് കാസിം ഇരിക്കൂര്‍ വിഭാഗം നടത്തിയ അംഗത്വവിതരണ ക്യാംപെയ്ന് വഹാബ് പക്ഷം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു.
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍
Recommended Video
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications