Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിരോവസ്ത്രം ധരിക്കണമെന്ന് ഇറാന്‍ പ്രസിഡന്റിന്റെ നിർബന്ധം: അഭിമുഖം റദ്ദാക്കി പ്രമുഖ മാധ്യമപ്രവർത്തക

ടെഹ്റാന്‍: ശിരോവസ്ത്രം ധരിക്കണമെന്ന നിർബന്ധത്തെ തുടർന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായുള്ള അഭിമുഖം റദ്ദാക്കിയതായി മുതിർന്ന പത്രപ്രവർത്ത ക്രിസ്റ്റ്യൻ അമൻപൂർ. അഭിമുഖത്തിനായി സമീപച്ചപ്പോള്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ശിരോവസ്ത്രം ധരിക്കണമെന്ന നിർബന്ധം ഉണ്ടായി, എന്നാല്‍ ഇതിന് തയ്യാറല്ലാത്തതിനാല്‍ അഭിമുഖം റദ്ദാക്കുകയായിരുന്നുവെന്നുമാണ് മാധ്യമപ്രവർത്തക അറിയിക്കുന്നത്.

യുഎസ് പബ്ലിക് ബ്രോഡ്‌കാസ്റ്റർ പി ബി എസിൽ ഷോ നടത്തുന്ന സി എൻ എന്റെ ചീഫ് ഇന്റർനാഷണൽ അവതാരകയായ അമൻപൂർ, യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി ബുധനാഴ്ചയായിരുന്നു അഭിമുഖം നടത്താനിരുന്നത്. എന്നാല്‍ പ്രസിഡന്റെ ഭാഗത്ത് നിന്നുമുള്ള ഒരു സഹായി തന്റെ മുടി മറയ്ക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

അവരുടെ ആവശ്യം ഞാൻ വിനയപൂർവ്വം നിരസിച്ചു

" അവരുടെ ആവശ്യം ഞാൻ വിനയപൂർവ്വം നിരസിച്ചു. ഞങ്ങൾ ന്യൂയോർക്കിലാണ്, അവിടെ ശിരോവസ്ത്രം സംബന്ധിച്ച് നിയമമോ പാരമ്പര്യമോ ഇല്ല," ഇറാനിയൻ പിതാവിന് ബ്രിട്ടനിൽ ജനിച്ച വ്യക്തികൂടിയായ അമൻപൂർ ട്വിറ്ററിൽ കുറിച്ചു. "ഇറാന് പുറത്ത് അവരെ അഭിമുഖം നടത്തിയപ്പോൾ ഒരു മുൻ ഇറാനിയൻ പ്രസിഡന്റും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഞാൻ ചൂണ്ടിക്കാട്ടി," അവർ പറഞ്ഞു.

ഞാന്‍ മാന്യമായി തന്നെ അവരുടെ വസ്ത്രം വേണ്ടെന്ന്

ഞാന്‍ മാന്യമായി തന്നെ അവരുടെ വസ്ത്രം വേണ്ടെന്ന് പറഞ്ഞു. അഭൂതപൂർവവും അപ്രതീക്ഷിതവുമായ ഈ അവസ്ഥയോട് എനിക്ക് യോജിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. ശിരോവസ്ത്രം ധരിക്കാതെ തന്നെ റൈസി ഇരിക്കുമായിരുന്ന ഒരു ഒഴിഞ്ഞ കസേരയുടെ മുന്നിൽ ഇരിക്കുന്ന ഒരു ചിത്രവും മാധ്യമപ്രവർത്തക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

"ഇറാനിലെ സാഹചര്യം" കാരണം താൻ നിങ്ങളെ ശിരോവസ്ത്രം ധരിക്കണമെന്ന് നിർബന്ധിക്കുകയാണെന്ന് കടുത്ത മതവാദി കൂടിയായ റൈസിയുടെ സഹായി അമൻപൂരിനോട് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം എന്നതിനെക്കുറിച്ചുള്ള പുരോഹിതന്മാരുടെ നിയമങ്ങൾ നടപ്പിലാക്കുന്ന സദാചാര പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മരിച്ച 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് ശേഷം ഇറാനിൽ ഒരാഴ്ചയോളം പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഇറാനില്‍

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഇറാനില്‍ ഉയരുന്നത്. സ്ത്രീകൾ ശിരോവസ്ത്രം കത്തിച്ചുകൊണ്ട് നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്തിയതിലൂടെ കുറഞ്ഞത് 31 ഇറാനിയൻ സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഒരു സർക്കാരിതര സംഘം വ്യക്തമാക്കുന്നത്. "ഇറാൻ ജനത അവരുടെ മൗലികാവകാശങ്ങളും മാനുഷിക അന്തസ്സും നേടിയെടുക്കാൻ തെരുവിലിറങ്ങിയിരിക്കുന്നു... അവരുടെ സമാധാനപരമായ പ്രതിഷേധത്തോട് സർക്കാർ വെടിയുണ്ടകൾ കൊണ്ടാണ് പ്രതികരിക്കുന്നത്," ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) ഡയറക്ടർ മഹ്മൂദ് അമിരി മൊഗദ്ദം പ്രസ്താവനയിൽ പറഞ്ഞു.

30-ലധികം നഗരങ്ങളിലും മറ്റ് നഗര കേന്ദ്രങ്ങളിലും

30-ലധികം നഗരങ്ങളിലും മറ്റ് നഗര കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങൾ സ്ഥിരീകരിച്ചതായി ഐ എച് ആർ പറഞ്ഞു, പ്രതിഷേധക്കാരുടെയും സിവിൽ സൊസൈറ്റി പ്രവർത്തകരുടെയും "കൂട്ട അറസ്റ്റുകളിൽ" ആശങ്ക ഉയരുകയാണ്. അമിനിയുടെ പ്രദേശമായ കുർദിസ്ഥാനിലെ വടക്കൻ പ്രവിശ്യയിലാണ് വാരാന്ത്യത്തിൽ പ്രതിഷേധം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് അത് സംസ്ഥാനത്തുടനീളം വ്യാപകമാവുകയായിരുന്നു.

വടക്കൻ മസന്ദരൻ പ്രവിശ്യയിലെ അമോൽ പട്ടണത്തിൽ

വടക്കൻ മസന്ദരൻ പ്രവിശ്യയിലെ അമോൽ പട്ടണത്തിൽ ബുധനാഴ്ച രാത്രി കൊല്ലപ്പെട്ട 11 പേരുടെയും അതേ പ്രവിശ്യയിലെ ബാബോളിൽ ആറ് പേരുടെയും മരണങ്ങൾ സ്ഥിരീകരിച്ചതായും ഐഎച്ച്ആർ അറിയിച്ചു. പ്രധാന വടക്കുകിഴക്കൻ നഗരമായ തബ്രിസിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. "വിഷയത്തിലെ അന്താരാഷ്ട്ര സമൂഹത്തിന്റെ അപലപനവും ആശങ്കയും ഇനി പര്യാപ്തമല്ല," അമിരി-മൊഗദ്ദാം പറഞ്ഞു.

രാജ്യത്ത് വ്യാഴാഴ്ച ഇന്റർനെറ്റ് സേവനം നിരോധിച്ചു

കുർദിഷ് പ്രവിശ്യയിലും ഇറാന്റെ വടക്ക് ഭാഗത്തുള്ള മറ്റ് കുർദിഷ് ജനസംഖ്യയുള്ള പ്രദേശങ്ങളിലും ബുധനാഴ്ച രാത്രി എട്ട് പേർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായി കുർദിഷ് അവകാശ സംഘടനയായ ഹെൻഗാവും പറഞ്ഞു. അതേസമയം, രാജ്യത്ത് വ്യാഴാഴ്ച ഇന്റർനെറ്റ് സേവനം നിരോധിച്ചു. പ്രതിഷേധങ്ങളെ ഏത് വിധേനയും അടിച്ചമർത്താനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+