അസാധാരണ നീക്കം: സൗദിക്ക് ഇസ്രായേല്‍ വക രണ്ട് ദീപുകള്‍, വിമാന നിയന്ത്രണം നീക്കി സൗദിയും
റിയാദ്: തന്ത്രപ്രധാനമായ രണ്ട് ചെങ്കടൽ ദ്വീപുകൾ സൗദി അറേബ്യക്ക് കൈമാറുന്നതിനുള്ള കരാറിന് അംഗീകാരം നല്‍കി ഇസ്രായേൽ. വ്യാഴാഴ്ചയാണ് സുപ്രധാനമായ കരാറിന് ഇസ്രായേല്‍ അംഗീകാരം നൽകിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു നീക്കമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ബൈഡന്റെ മിഡിൽ ഈസ്റ്റ് പര്യടനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ.
നാട്ടുകാരെ.. എല്ലാം പച്ചക്കള്ളമാണ്; അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, പറ്റിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ
സൗദി അറേബ്യ സന്ദർശന വേളയിൽ ഇസ്രയേലുമായി ബന്ധപ്പെട്ട പദ്ധതികൾ ബൈഡൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടിറാൻ, സനാഫിർ എന്നീ രണ്ട് ചെങ്കടൽ ദ്വീപുകൾ നിലവിൽ ഈജിപ്തിന്റെ നിയന്ത്രണത്തിലാണെങ്കിലും സാമ്പത്തിക നേട്ടങ്ങൾക്കായി ദ്വീപുകൾ റിയാദിന് കൈമാറാൻ വർഷങ്ങൾക്ക് മുമ്പ് കെയ്‌റോ സമ്മതിച്ചിരുന്നു. ഇസ്രായേൽ തുറമുഖമായ എയിലത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഈ രണ്ട് ദ്വീപുകളും ഉപയോഗിക്കാം. ചെങ്കടലിനെയും അഖബ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തീറാന്‍ കടലിടുക്കിലെ രണ്ട് ദ്വീപുകളാണ് തീറാനും സനാഫിറും.
മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി
1979-ൽ ഈജിപ്‌തുമായുള്ള ഇസ്രായലേന്റെ സമാധാന ഉടമ്പടിയുടെ നിബന്ധനകൾ അനുസരിച്ച് കൈമാറ്റത്തിൽ ഇസ്രായേലും ഒപ്പുവെക്കേണ്ടതുണ്ടായിരുന്നു. ഈജിപ്ത് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടും വർഷങ്ങള്‍ കഴിഞ്ഞാണ് ഇസ്രായേലിന്റെ തീരുമാനം വരുന്നത്. ദ്വീപുകൾ സൗദി അറേബ്യക്ക് കൈമാറുന്നതിൽ ഇസ്രായേലിന് എതിർപ്പില്ലെന്ന് വ്യാഴാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു.
ദ്വീപുകള്‍ സൗദിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ നേരത്തെ ഈജിപ്തില്‍ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ കരാറിനു അംഗീകാരം കിട്ടാൻ വേണ്ടി പ്രസിഡന്റ് അൽസിസി നിയമപോരാട്ടം നടത്തുകയായിരുന്നു. സൗദി രാജവ് സൽമാൻ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് നടത്തിയ ഈജിപ്ഷ്യൻ സന്ദര്‍ശനത്തിനിടയിലാണ് തന്ത്രപ്രധാന ദ്വീപുകള്‍ സൗദിക്ക് കൈമാറാന്‍ ധാരണയായത്.
അതേസമയം, 2020-ൽ, അമേരിക്കയുടെ പിന്തുണയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, മൊറോക്കോ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഇസ്രായേൽ ഔദ്യോഗികമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ സുഡാനിലെ ട്രാൻസിഷണൽ ഗവൺമെന്റും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സമ്മതിച്ചിരുന്നു. എന്നിരുന്നാലും, കരാർ ഇതുവരെ അന്തിമമായിട്ടില്ല.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് ബൈഡന്‍ സൌദി അറേബ്യയിലേക്ക് എത്തുന്നത്. തെൽഅവീവിൽ നിന്നും ജിദ്ദയിലേക്ക് നേരിട്ടാണ് വിമാനമെത്തുക. വൈകുന്നേരം 6.15ന് സൗദി രാജാവുമായും 6.45ന് കിരീടാവകാശിയുമായും ബൈഡൻ ചർച്ച നടത്തും. ജിദ്ദയിലെ സലാം കൊട്ടാരത്തിലാണ് ചർച്ച നടക്കുക. ബൈഡന്റെ സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വിമാനങ്ങള്‍ക്കുമായി തങ്ങളുടെ വ്യോമാതിർത്തി തുറന്നു കൊടുത്തിട്ടുണ്ട്. ഇസ്രായേലി വിമാനങ്ങൾക്കുള്ള ദീർഘകാല നിരോധനം അവസാനാപ്പിക്കുന്ന ഈ നടപടിക്ക് പിന്നില്‍ കൃത്യമായ ചില സൂചനകള്‍ ഉള്ളതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്
Recommended Video