ജീവിച്ചിരിക്കുമ്പോൾ തേജോവധം ചെയ്യുക, മരണശേഷം ഏറ്റെടുക്കുക; ജോസ് പിതാവിനെ മറക്കുന്നെന്ന് കെ ബാബു
അടുത്ത തവണ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ അഭിഭാഷകൻ പറഞ്ഞതു തിരുത്തുമോ എന്നു വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു
കൊച്ചി: ജോസ് കെ.മാണി പിതാവിനെ മറക്കുന്നെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ ബാബു. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശമാണ് കേരള രാഷ്ട്രീയത്തിൽ വീണ്ടും കെ.എം മാണിയെന്ന പേര് സജീവമാക്കിയത്. അടുത്ത തവണ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ അഭിഭാഷകൻ പറഞ്ഞതു തിരുത്തുമോ എന്നു വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു.
സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

"അപ്പോഴത്തെ ധനമന്ത്രി എന്ന് അഭിഭാഷകൻ പറഞ്ഞത് കെ.എം. മാണിയെ ഉദ്ദേശിച്ചാണെന്നതു വ്യക്തമാണ്. എന്നാൽ കെ.എം മാണിയുടെ പേര് പറഞ്ഞിട്ടില്ല എന്ന് വാദിക്കുന്ന സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഇപ്പോൾ കെ.എം മാണിയെ ന്യായീകരിക്കുന്ന സിപിഎമ്മിന് ഉളുപ്പ് വേണം. നിയമസഭയിൽ ബജറ്റ് ദിവസം നടന്നതെല്ലാം കേരളം ലൈവായി കണ്ടതാണ്."

ബജറ്റ് ദിനത്തിൽ മാണിയുടെ പതിവു പ്രാർഥന പോലും നിഷേധിച്ചവരാണ് സിപിഎമ്മെന്നും കെ ബാബു കുറ്റപ്പെടുത്തി. മന്ത്രി മാണിയെ മാറ്റി നിർത്തി മറ്റാരെങ്കിലും ബജറ്റ് അവതരിപ്പിക്കണമെന്നു ഗവർണറെ നേരിൽ കണ്ട് അവർ ആവശ്യപ്പെട്ടതാണ്. മാണി ഒഴികെ മറ്റാരു ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്നാണ് പിണറായിയും കോടിയേരിയും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിച്ചിരിക്കുമ്പോൾ തേജോവധം ചെയ്യുക, മരണശേഷം ഏറ്റെടുക്കുക എന്നതു സിപിഎമ്മിന്റെ സ്‌ഥിരം പരിപാടിയാണെന്ന് പറഞ്ഞ അദ്ദേഹം കെ.ആർ ഗൗരിയോടും എം.വി രാഘവനോടും ഇത് തന്നെയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു. പൊതുമുതൽ നശിപ്പിച്ചതിനും അനാവശ്യമായി കോടതിയിൽ പോയതിനുള്ള വ്യവഹാര ചെലവു സിപിഎമ്മിൽനിന്നു വസൂലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയോടു സിപിഎമ്മിനു വിരോധമില്ലെങ്കിൽ കുസാറ്റിലെ കെ.എം. മാണി ബജറ്റ് സ്റ്റഡി സെന്ററിൽനിന്നു പേരു നീക്കം ചെയ്തത് എന്തിനെന്നും കെ ബാബു ചോദിച്ചു. എം സ്വരാജ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ അടങ്ങിയ സിൻഡിക്കേറ്റാണ് മാണിയുടെ പേര് നീക്കിയത്. അഭിപ്രായ വ്യത്യാസമില്ലെങ്കിൽ കെ.എം മാണിയുടെ പേര് നീക്കം ചെയ്ത നടപടി തിരുത്താൻ സിപിഎം തയാറാകണമെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫ് സർക്കാർ സ്‌ഥാപിച്ച ബജറ്റ് സ്റ്റഡി സെന്ററിൽനിന്നു പിതാവിനെ നീക്കിയതു തിരുത്താൻ ജോസ് കെ. മാണി ആവശ്യപ്പെടുമോയെന്നും ചോദിച്ചു
ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications