കലാഭവന്‍ മണി പറഞ്ഞിട്ടുള്ളതിലും കഠിനമായ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്: രാമകൃഷ്ണന്
തൃശ്സൂര്‍: കേരള സംഗീത നാടക അക്കാദമി നടത്തുന്ന 'സര്‍ഗഭൂമിക' പരിപാടിയില്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് കലാകാരനും അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടം നല്‍കിയത്. സംഭവത്തില്‍ അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. രാമകൃഷ്ണന് പിന്തുണയുമായി സംഗീതനാടക അക്കാദമിക്ക് മുന്നില്‍ ആഴ്ചകള്‍ നീണ്ട് നിന്ന സമരവും അരങ്ങേറി. ഇപ്പോള്‍ ഈ സംഭവങ്ങളെ കുറിച്ചെല്ലാം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആര്‍എല്‍വി രാമകൃഷ്ണന്.

കലാഭവന്‍ മണി
ചേട്ടന് കലാഭവന്‍ മണി പറഞ്ഞിട്ടുള്ളതിലും കഠിനമായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നാണ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നത്. കല്യാണ വീടുകളിലൊക്കെ എച്ചില് പെറുക്കാന്‍ പോവുമായിരുന്നു. കല്യാണത്തിന് ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം ആള്ക്കാര് കൊണ്ടിടുന്ന ഇലയില്‍ നിന്നും പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുപോയി. പിന്നീടുള്ള കുറച്ച് ദിവസം ആ ചോറും കറിയും ചൂടാക്കിയാണ് കഴിച്ചിരുന്നതെന്നും ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നു.

മുറ്റത്ത് പോലും
അയല്പക്കത്തെ സമ്പന്നരായ ആളുകളുടെ വീട്ടില്‍ നിന്നും വിശേഷ ദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടത്ത് കൊണ്ട് വയ്ക്കും. താനും ചേട്ടനും കൂടിയാണ് അതെടുത്ത് കൊണ്ട് വരിക. അവരുടെ മുറ്റത്ത് പോലും പ്രവേശിക്കില്ല. ഏത് വീട്ടിലാണ് പോകാവുന്നത്, ഏത് വീട്ടിലാണ് പോകാന്‍ പാടില്ലാത്തത് എന്ന കാര്യമൊക്കെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

എത്ര അടി മാറിനില്‍ക്കണം
ഏതൊക്കെ വീടുകളുടെ മുന്നില്‍ നിന്നും എത്ര അടി മാറിനില്‍ക്കണം എന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കൂടുംബത്തില്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാന്‍. ഡോക്ടറാകണമെന്നായിരുന്നു മോഹം. രാമകൃഷ്ണനെ ഡോക്ടറാകാനായിരുന്നു ആഗ്രഹമെന്ന് മുമ്പ് മണ് പറയുകയും ചെയ്തിരുന്നു. പക്ഷെ തന്റെ താല്പര്യം നൃത്തത്തിലായിരുന്നെന്ന് രാമകൃഷ്ണന് തുറന്നു പറയുന്നു.

പഠനം
പ്രീഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ്പ് പഠിച്ചിരുന്ന ഞാന്‍ അത് ഉപേക്ഷിച്ച് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ മോഹിനിയാട്ടം ഡിപ്ലോമയ്ക്ക് ചേര്‍ന്നു. ആറ് വര്‍ഷം അവിടെ പഠനം തുടര്‍ന്നു. മോഹിനിയാട്ടത്തില്‍ പോസ്റ്റ് ഡിപ്ലോമ നേടി. അതിന് ശേഷം ഒന്നം റാങ്കോടെ എംഎ ബിരുദം. മോഹിനിയാട്ടത്തിലെ ആണ് സ്വാധീനം എന്ന വിഷയത്തിലെ ഗവേഷണത്തില്‍ 2018 ല്‍ ഡോക്ടറേറ്റ് ലഭിച്ചെന്നും അദ്ദേഹം പറയുന്നു.

മണിയെയാണ് ആദ്യം കാണിച്ചിരുന്നത്
എന്റെ എല്ലാ സര്‍ട്ടിഫിക്കറുകള്‍ ചേട്ടന് മണിയെയാണ് ആദ്യം കാണിച്ചിരുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഡോക്ടറേറ്റ് കിട്ടയപ്പോള്‍ അത് കാണാന്‍ മാത്രം ചേട്ടന് ഉണ്ടായില്ല. പിന്നീട് ആദ്യം ആര്‍എല്‍വിയിലും പിന്നീട് കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലും താല്‍ക്കാലിക അധ്യാപകനായി ചേര്‍ന്നു. കോളേജ് പഠനകാലത്തും അയിത്തം നേരിട്ടുണ്ടെന്നും ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നു.

ഇറക്കിവിട്ടിട്ടുണ്ട്
പല മോഹിനിയാട്ടം ക്ലാസുകളില്‍ നിന്നും ശില്പശാലകളില് നിന്നും ഇറക്കിവിട്ടിട്ടുണ്ട്. പലയിടത്തും ജാതി വിവേചനവും ലിംഗ വിവേചനവും നേരിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ ചേട്ടന് ഉണ്ടായിരുന്നത് കൊണ്ട് ഒരു താങ്ങുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടാണ് ആത്മഹത്യ ശ്രമം വരെ ഉണ്ടായിപ്പോയത്. എന്തിനാണ് ഞങ്ങള്‍ക്ക് ഈ കലാവാസന തന്നതെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. അതില്ലായിരുന്നെങ്കില്‍ ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാമായിരുന്നല്ലോയെന്നും പറഞ്ഞുകൊണ്ട് രാമകൃഷ്ണന് വാക്കുകള്‍ അവസാനിപ്പിക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications