കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം, സിപിഐ പുറത്താക്കും?
തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹസ്വാസ്ഥ്യം. സിപിഐ നേതാവും, ബാങ്കിന്റെ മുന്‍ പ്രസിന്റുമാണ് അദ്ദേഹം. അതേസമയം ഭാസുരാംഗനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യം ഇയാളെ ഇഡി ഉദ്യോഗസ്ഥര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, പിന്നീട് ഡോക്ടറുടെ വിദഗ്ധ നിര്ദേശപക്രാരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണമാണ് കണ്ടല സര്‍വീസ് സഹകരരണ ബാങ്ക്. ഇതാണ് ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടെയും വീടുകളിലും അടക്കം ഇഡി ഇന്നലെ പുലര്‍ച്ചെയോടെ പരിശോധനയുമായി എത്തിയത്. കേന്ദ്ര സേനയുടെ അകമ്പടിയും ഒപ്പമുണ്ടായിരുന്നു. അതേസമയം സഹകരണവകുപ്പാണ് ഇവിടെ 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. ഭാസുരാംഗനെതിരെ സിപിഐ നടപടി കടുപ്പിക്കും.അദ്ദേഹത്തെ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ മില്‍ തിരുവനന്തപുരം മേഖല യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറാണ് ഭാസുരാംഗന്. ഇന്ന് സിപിഐയുടെ ജില്ലാ എക്സിക്യൂട്ടീവ് ചേരുന്നുണ്ട്. അതില്‍ തീരുമാനം ഉണ്ടാവും. സംസ്ഥാന നേതൃത്വം കടുത്ത നടപടിയെടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഭാസുരാംഗന്റെ വീട്ടില്‍ ഇഡി നടത്തുന്ന പരിശോധന 24 മണിക്കൂര്‍ പിന്നിട്ടു. ഭാസുരാംഗന് ഇഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
അതേസമയം ബാങ്കിലെ നിക്ഷേപങ്ങള്‍, വായ്പകള്‍ അടക്കമുള്ള ഇടപാടുകള്‍ തുടങ്ങിയ രേഖകള്‍ ഇടി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലായിരുന്നു ആദ്യം പരിശോധനം. തുടര്‍ന്ന് മാറനല്ലൂരിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. ഇതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് പരിശോധനയ്ക്കായി ഭാസുരാംഗനൊപ്പം ഇഡി സംഘം കണ്ടലയിലെ വീട്ടിലെത്തിച്ചത്.
ഇവിടെ നിന്നും ആറ് മാസം മുമ്പ് ഇയാള്‍ താമസം മാറ്റിയതാണ്. ഈ വീട് തുറന്ന് പരിശോധിക്കാന്‍ ഇഡി സംഘത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ എന്തിനാണ് ഈ വീട്ടിലേക്കാണ് ഭാസുരാംഗനെ എത്തിച്ചതെന്ന് ഇഡി വെളിപ്പെടുത്തിയിട്ടില്ല. അനധികൃതമായി ജീവനക്കാര്‍ക്ക് ശമ്പളം നല്കി, മതിയായ ഈടില്ലാതെയും, ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്കിയതുടങ്ങിയ ഗുരുതരമായക്രമക്കേടുകളാണ് സഹകരണ വകുപ്പ് ഈ ബാങ്കില്‍ നിന്ന് കണ്ടെത്തിയത്.
101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായെന്നാണ് കണ്ടെത്തല്‍. നിക്ഷേപകര്‍ക്ക് 173 കോടി നല്‍കാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തില്‍ കുടിശ്ശികയായിട്ടുള്ളത്. അതേസമയം കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications