കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളർന്നുപോയി, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു

Google Oneindia Malayalam News

കരിപ്പൂര്‍: അര്‍ധരാത്രി മഴയും കൊറോണയും അവഗണിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ ഒഴുകിയെത്തിയത് നിരവധി പേരാണ്. കൊവിഡിനെ പോലും വകവയ്ക്കാതെ് സഹജീവികളെ രക്ഷപ്പെടുത്താന്‍ ഇവര്‍ എത്തിയത്. എന്നാല്‍ അപകടസ്ഥലത്ത് കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളര്‍ന്നുപോയെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു. അപകടത്തില്‍പ്പെട്ടവര്‍ പലരും സംസാരിക്കുന്നു പോലും ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.

കാഴ്ച വേദാനാജനകം

കാഴ്ച വേദാനാജനകം

വിമാനം അപകടത്തില്‍പ്പെട്ടെന്ന് അറിഞ്ഞ് ഓടിയെത്തിയപ്പോള്‍ കണ്ടത് വേദനാജനകമായ കാഴ്ചയായിരുന്നു. കൊണ്ടോട്ടിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആ കാഴ്ച താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നുയ കുരുന്നുകളുടെ ജീവനറ്റ ശരീരം കണ്ടപ്പോള്‍ തളര്‍ന്നുപോയെന്ന് അവര്‍ പറയുന്നു.

നാട്ടുകാരുടെ പ്രവാഹം

നാട്ടുകാരുടെ പ്രവാഹം

പലര്‍ക്കും കൈക്കും കാലിലുമാണ് പരിക്കേറ്റിരുന്നത്. ചിലര്‍ നട്ടെല്ലിന് പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അപകടത്തിന്റെ വിവരം വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് ലഭിച്ചതെന്ന് ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടം വിവരം അറിഞ്ഞതോടെ നാട്ടുകാരുടെ പ്രവാഹമായിരുന്നു.

ആംബുലന്‍സ് കാത്ത് നിക്കാതെ

ആംബുലന്‍സ് കാത്ത് നിക്കാതെ

നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം എടുത്തു പറയേണ്ട ഒന്നായിരുന്നു. വിമാനത്താവളത്തില്‍ കയറി നാട്ടുകാര്‍ നടത്തിയ ഇടപെടലുകളാണ് പലരുടെയും ജീവന്‍ രക്ഷിച്ചത്. ആംബുലന്‍സുകളെ കാത്ത് നില്‍ക്കാതെ പലരും കിട്ടിയെ വാഹനങ്ങളില്‍ അവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാവുകയായിരുന്നു.

Recommended Video

cmsvideo
CM Pinarayi Vijayan and HM KK Shailaja appreciates locals who were involved in Karipur rescue
നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്. പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു.

സ്വയം നിരീക്ഷണത്തില്‍

സ്വയം നിരീക്ഷണത്തില്‍

അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരുടേയും പരിശോധനകള്‍ നടത്തുന്നതാണ്. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ഇന്ന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്.

ലാന്റ് ചെയ്യുമ്പോഴും വിമാനം ഫുള്‍ സ്പീഡില്‍; കരിപ്പൂര്‍ ദുരന്തത്തില്‍ ഡിജിസിഎ പറയുന്നത്ലാന്റ് ചെയ്യുമ്പോഴും വിമാനം ഫുള്‍ സ്പീഡില്‍; കരിപ്പൂര്‍ ദുരന്തത്തില്‍ ഡിജിസിഎ പറയുന്നത്

ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ നാട്ടുകാർ, അഭിനന്ദിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുംദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ നാട്ടുകാർ, അഭിനന്ദിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

'ജീവൻ പകരം നല്‍കിയ പൈലറ്റുമാര്‍, കൊവിഡ് മറന്ന നാട്ടുകാര്‍, ദുരിതത്തിലും മുന്നോട്ട് നയിക്കുന്നത്''ജീവൻ പകരം നല്‍കിയ പൈലറ്റുമാര്‍, കൊവിഡ് മറന്ന നാട്ടുകാര്‍, ദുരിതത്തിലും മുന്നോട്ട് നയിക്കുന്നത്'

English summary
Karipur Flight Accident; The reaction of the locals involved in the rescue operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X