Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിംങ്ങളില്‍ 78% കോണ്‍ഗ്രസിനൊപ്പം: ബിജെപിക്ക് കരുത്ത് ലിംഗായത്ത്, വൊക്കലിംഗ പിന്തുണയില്‍ ജെഡിഎസ്

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്നത്തെ നിശബ്ദ പ്രചരണവും കഴിഞ്ഞ് നാളെ വോട്ടർമാർ പോളിങ് ബൂത്തിലെത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ ഇളക്കി മറിച്ച മെഗാ റാലികള്‍ക്കും റോഡ് ഷോകള്‍ക്കും കൂടിയാണ് ഇന്നലത്തേത് കൂടി അവസാനമായിരിക്കുന്നത്.

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്നാണ് അവസാനമായി പുറത്ത് വന്ന പ്രീപോള്‍ സർവേയും അവകാശപ്പെടുന്നത്. ഇന്ത്യ ടിവി-സിഎൻഎക്‌സ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയ പ്രവചനമനുസരിച്ച് കോൺഗ്രസിന് 105 സീറ്റുകളും ഭരണകക്ഷിയായ ബിജെപിക്ക് 85 സീറ്റുകളും ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ജനതാദൾ സെക്കുലർ (എസ്) 32 സീറ്റുകളും മറ്റുള്ളവർ രണ്ട് സീറ്റുകളും നേടിയേക്കുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു.

 siddaramaiahb

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വന്ന സർവ്വേയിലും കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ മുന്നേറാന്‍ സാധിക്കുമെങ്കിലും പാർട്ടിക്ക് പൂർണ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. സർവ്വേ പ്രകാരം കോൺഗ്രസിന് 40.32 ശതമാനം വോട്ട് വിഹിതവും ബി ജെ പിക്ക് 35-5 ശതമാനം വോട്ട് വിഹിതവും ജെ ഡി എസിന് 17.81 ശതമാനം വോട്ടുവിഹിതവും നേടിയേക്കും.

ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തിലുള്ള വോട്ടുകൾ പ്രകാരം കോൺഗ്രസിന് 78 ശതമാനം മുസ്ലീം വോട്ടുകളും കുറുബ (75.3 ശതമാനം), ലിംഗായത്ത് (15.11 ശതമാനം), വൊക്കലിഗ (17.57 ശതമാനം), എസ്‌സി (40.56 ശതമാനം), ഒബിസി (34.58 ശതമാനം), എസ്ടി (42.35 ശതമാനം) എന്നിങ്ങനെയാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്.

ബി ജെ പിക്ക് 2.07 ശതമാനം മുസ്ലീം വോട്ടുകളും കുറുബ (15.14 ശതമാനം), ലിംഗായത്ത് (75.8 ശതമാനം), വൊക്കലിഗ (17.39 ശതമാനം), എസ്‌സി (39.6 ശതമാനം), ഒബിസി (51.7 ശതമാനം), എസ്ടി (32.18 ശതമാനം) എന്നിങ്ങനെയാണ് ലഭിക്കുക. വൊക്കലിഗയിൽ നിന്ന് ജെഡി-എസിന് 56 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനം വ്യക്തമാക്കുന്നു.

32.2 ശതമാനം വോട്ടുകൾ നേടി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജനങ്ങളുടെ ആദ്യ ചോയ്‌സ് എന്നും അഭിപ്രായ സർവേ പ്രവചനങ്ങൾ കാണിക്കുന്നു. 26.83 ശതമാനം പേരാണ് ബസവരാജ് ബൊമ്മായിക്ക് അനുകൂലമായി വോട്ട് ചെയ്തത്. മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി (16.37 ശതമാനം), ബിഎസ് യെദ്യൂരപ്പ (10.97 ശതമാനം), ഡികെ ശിവകുമാർ (7 ശതമാനം) എന്നിങ്ങനെയാണ് മറ്റ് നേതാക്കൾക്ക് ലഭിച്ച് വോട്ടുകള്‍.

മേഖലാ തിരിച്ചുള്ള പ്രവചനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അഭിപ്രായ സർവേ കാണിക്കുന്നത് ബി.ജെ.പിക്കും കോൺഗ്രസിനും ഗ്രേറ്റർ ബെംഗളൂരുവിൽ 15 സീറ്റുകൾ വീതവും മധ്യ കർണാടകയിൽ ബി.ജെ.പി 13 ഉം കോൺഗ്രസിന് 8 സീറ്റുകളും മാത്രമേ ലഭിക്കൂ. 40 സീറ്റുകളിൽ ഹൈദരാബാദ്-കർണാടക മേഖലയിൽ നിന്ന് കോൺഗ്രസിന് 32 സീറ്റുകളും അഭിപ്രായ സർവേ പ്രവചിക്കുന്നു, അതേസമയം ബിജെപി 6 സീറ്റുകളും ജെഡി-എസ് 2 സീറ്റുകളും മാത്രമേ നേടാനാവു.

പഴയ മൈസൂരിൽ ആകെയുള്ള 62 സീറ്റുകളിൽ കോൺഗ്രസ് 26, ജെ ഡി എസ് 28, ബി ജെ പി 7 സീറ്റുകളും നേടിയേക്കും. തീരദേശ കർണാടകയിൽ ആകെയുള്ള 19 സീറ്റുകളിൽ ബി ജെ പി 15 സീറ്റുകളും കോൺഗ്രസിന് 4 സീറ്റുകളും ലഭിച്ചേക്കും. മൊത്തം 50 സീറ്റുകളുള്ള ബോംബെ കർണാടകയിൽ ബി ജെ പി 29 ഉം കോൺഗ്രസ് 20 ഉം നേടിയേക്കും.

കോൺഗ്രസിന് വിജയം പ്രവചിക്കുന്ന ആദ്യ അഭിപ്രായ സർവേയല്ല ഇത്. ഇതുവരെ പുറത്ത് വന്ന നിരവധി സർവ്വേകള്‍ കോണ്‍ഗ്രസിന് വിജയം പ്രവചിച്ചിട്ടുണ്ട്. എ ബി പി-സിവോട്ടർ അഭിപ്രായ സർവേ പ്രകാരം, കോൺഗ്രസ് പാർട്ടി ഭൂരിപക്ഷം സീറ്റുകളും നേടി കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ബിജെപിക്ക് കാര്യമായ നഷ്ടം സംഭവിക്കുകയും ജനതാദൾ (സെക്കുലർ) വളറെ മോശം പ്രകടനം കാഴ്ചവെച്ചേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+