Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Budget 2025: സീ പ്ലെയിൻ പറന്നുയരും, ബജറ്റിൽ 20 കോടി അനുവദിച്ചു; ടൂറിസം മേഖലയ്ക്ക് കൂടുതൽ സഹായങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്ന കൂടുതൽ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ ടൂറിസം മേഖലയ്ക്ക് കരുത്തേകുന്ന നിർണായക പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്. ബജറ്റിൽ ടൂറിസം മേഖലയ്ക്ക് 385.02 കോടി രൂപയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നായ ടൂറിസം മേഖലയ്ക്ക് കുതിപ്പേകാൻ കഴിയുന്ന ചില പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊന്മുടിയിൽ റോപ്പ്‌വേ നിർമ്മാണത്തിന് സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ സാധ്യതാ പഠനത്തിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. കൂടാതെ വനം അടുത്തറിയാനും അതിന്റെ കാഴ്‌ചകൾ ആസ്വാദിക്കാനും അനുവദിക്കുന്ന ട്രെക്കിംഗ് പരിപാടികൾ കൂടുതലായി പ്രോത്സാഹിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

tourismbudgetkerala

കേരളത്തിൽ ട്രെക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതായി വനയാത്ര പദ്ധതിക്ക് 3 കോടി അനുവദിച്ചിട്ടുണ്ട്. കൂടാതെ ആഭ്യന്തര-വിദേശ ടൂറിസ്‌റ്റുകളെ കൂടുതലായി ആകർഷിക്കാൻ സാധിക്കുന്ന ചില പദ്ധതികൾക്കും സർക്കാർ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതിനായി ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.92 കോടി സഹായം അനുവദിച്ചതായാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'കെ ഹോംസ്' ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതും ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന പദ്ധതിയാണ്. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കുക.

കൂടാതെ ഹെൽത്ത് ടൂറിസം മേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഹെൽത്ത് ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നുമാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ പലിശയിൽ വായ്‌പ നൽകുന്ന പദ്ധതി അവതരിപ്പിക്കുമെന്നും കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നാടുകാണിയിൽ സഫാരി പാർക്ക് സ്ഥാപിക്കും. ഇതിനായി 300 കോടി നിക്ഷേപം വേണ്ടി വരും. പ്രാഥമിക ചെലവുകൾക്കായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി രൂപയാണ് ബജറ്റിൽ സർക്കാർ അനുവദിച്ചത്. കോഴിക്കോട് ടൈഗർ സഫാരി പാർക്ക് വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പൈതൃക പുരാവസ്‌തു മ്യൂസിയങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റിൽ എകെജി മ്യൂസിയത്തിനായി 3.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+