റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ;സ്വകാര്യ ആശുപത്രികളിലും സേവനം ലഭിക്കും
റോഡ് അപകടങ്ങളിൽ പെടുന്നവർക്കുള്ള ലൈഫ് സേവർ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. റോഡ് അപകടത്തിൽപ്പെട്ട് ചികിത്സ തേടുന്ന ആളുകൾക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ പെട്ട സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്രതിവർഷം 48000 റോഡ് അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഇത്തരം അപകടങ്ങളിൽ പെടുന്നവർക്ക് സമയബന്ധതമായി ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ലൈഫ് സേവർ പദ്ധതിക്കായി സർക്കാർ 15 കോടി രൂപ മാറ്റി വെക്കുകയാണ്', ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങൾക്കായി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. താരതമ്യന ചെറിയ തുകയടച്ച് ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കുംയ ഇതിനായി 50 കോടി രൂപ വകയിരുത്തുകയാണെന്നും ധനമന്ത്രി അറിയിച്ചു.

' ആർട്ടിസാൻസ് മേഖലയിൽ തൊഴിലെടുക്കുന്ന നിരവധി ആളുകൾ കേരളത്തിലുണ്ട്. സ്വർണ്ണ പണിക്കാർ, ലോഹ പണിക്കാർ, കൽപണിക്കാർ ,തടിപ്പണിക്കാർ ,കരകൌശവ തൊഴിലാളികൾ തുടങ്ങി പരമ്പരാഗത തൊഴിലാളികൾ ധാരാളമുള്ള ഈ മേഖലയിലെ തൊഴിലുകളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ആർട്ടിസാൻസ് മേഖലയിലുള്ളവർക്ക് ആധുനിക തൊഴിലഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ സഹായം നൽകും .50ശതമാനം വരെ സർക്കാർ സബ്സിഡിയോടെ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം ലഭ്യമാക്കുന്ന പദ്ധതിക്കായി പ്രാഥമികമായി അഞ്ചു കോടി രൂപ നീക്കി വെക്കുകയാണ്.
മൺപാത്ര നിർമ്മാണം കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലകളിൽ ഒന്നാണ്. പരിസ്ഥിതി സൗഹൃദമായ മൺപാത്ര നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് .അതിനായി ഒരു കോടി രൂപ അധികമായി അനുവദിക്കുന്നു. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ കേരള സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിശക്തമായി എതിർക്കുകയുണ്ടായി. ഇപ്പോൾ എസ്ഐആർ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള നീക്കങ്ങൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എസ്ഐആർ സംബന്ധിച്ച് ശക്തമായ നിലപാടുകൾ കേരള സർക്കാർ കേന്ദ്രത്തെയും സുപ്രീം കോടതിയെയും അറിയിച്ചിട്ടുണ്ട്. എസ്ഐആർ നടപ്പിലാക്കുന്നത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തലമുറകളായി കേരളത്തിൽ ജീവിച്ചുവരുന്ന മനുഷ്യരുടെ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാനം നേറ്റിവിറ്റി കാർഡ് എന്ന രേഖ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡുകൾ നൽകുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ചെലവുകൾക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കിവെക്കുകയാണ്'',ധനമന്ത്രി ബജറ്റിൽ പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications