Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവഴിയിൽ കൊടി തോരണങ്ങള്‍ പാടില്ല; അനുമതി വേണം; ലംഘിച്ചാൽ നടപടി; ഇത് മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: അനധികൃതമായി പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നതിലേക്ക് വേണ്ടി മാർഗ നിർദ്ദേശം പുറത്തിറക്കി സർക്കാർ. അടിയന്തരമായി ഈ മാർഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് പൊതു മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കാല്‍നടയ്ക്കും ഗതാഗതത്തിനും തടസ്സം ഉണ്ടാക്കുന്ന തരത്തിൽ പൊതു ഇടങ്ങളിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് പറയുന്നത്. സംസ്ഥാനത്തെ സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടു കൂടി തോരണങ്ങളും കൊടിമരങ്ങളും സ്ഥാപിക്കുവാൻ സാധിക്കും.

kerala

ഇത് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ആയിരിക്കണം ഇവ സ്ഥാപിക്കേണ്ടത് എന്ന നിബന്ധനയുണ്ട്. ഇതിന് പുറമേ, ഉത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവ സംബന്ധിച്ച് പാതയോരങ്ങളിൽ തടസ്സം ഉണ്ടാകാതെ കൊടിമരങ്ങളും തോരണങ്ങളും പോസ്റ്ററും സ്ഥാപിക്കുവാൻ അനുമതിയുണ്ട്. അതേസമയം, ഇത് ഒരു നിശ്ചിത സമയ പരിധി തീരുമാനിച്ചു സ്ഥാപിക്കേണ്ടതാണ്.

പൊതു മാർഗ നിർദ്ദേശത്തിൽ ഗതാഗതത്തിനും കാൽനടക്കാർക്കും തടസ്സം ഉണ്ടാകാതെ തോരണങ്ങളും കൊടിമരങ്ങളും പരസ്യങ്ങളും സ്ഥാപിക്കാം എങ്കിലും തടസ്സം സൃഷ്ടിക്കുകയാണ് എങ്കിൽ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ തടസം ഉണ്ടാക്കുന്ന കൊടിമരങ്ങളും പരസ്യങ്ങളും തോരണങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ നടപടി സ്വീകരിച്ച് തീരുമാനം എടുത്തിരിക്കണം എന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
    പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ക്ക് നിയന്ത്രണം

    അതേസമയം, ഇത്തരത്തിൽ പൊതു സ്ഥലങ്ങളിൽ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കുനതിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് മുൻകൂറായി അനുവാദം ലഭിക്കണം എന്ന നിബന്ധനയും പൊതു മാർഗ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാനും ഉള്ള മുന്‍കരുതല്‍ സ്വീകരിക്കണം.

    സ്ഥാപിച്ചവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുളള തര്‍ക്കം ഉണ്ടായാല്‍, പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ തേടേണ്ടതുണ്ട്. അതേസമയം, ജില്ലാ കളക്ടര്‍മാരും പൊലീസ് മേധാവിമാരും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാനുള്ള നടപടി സ്വീകരിക്കണം എന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+