പൊതുവഴിയിൽ കൊടി തോരണങ്ങള്‍ പാടില്ല; അനുമതി വേണം; ലംഘിച്ചാൽ നടപടി; ഇത് മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: അനധികൃതമായി പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നതിലേക്ക് വേണ്ടി മാർഗ നിർദ്ദേശം പുറത്തിറക്കി സർക്കാർ. അടിയന്തരമായി ഈ മാർഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് പൊതു മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കാല്‍നടയ്ക്കും ഗതാഗതത്തിനും തടസ്സം ഉണ്ടാക്കുന്ന തരത്തിൽ പൊതു ഇടങ്ങളിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് പറയുന്നത്. സംസ്ഥാനത്തെ സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടു കൂടി തോരണങ്ങളും കൊടിമരങ്ങളും സ്ഥാപിക്കുവാൻ സാധിക്കും.

ഇത് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ആയിരിക്കണം ഇവ സ്ഥാപിക്കേണ്ടത് എന്ന നിബന്ധനയുണ്ട്. ഇതിന് പുറമേ, ഉത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവ സംബന്ധിച്ച് പാതയോരങ്ങളിൽ തടസ്സം ഉണ്ടാകാതെ കൊടിമരങ്ങളും തോരണങ്ങളും പോസ്റ്ററും സ്ഥാപിക്കുവാൻ അനുമതിയുണ്ട്. അതേസമയം, ഇത് ഒരു നിശ്ചിത സമയ പരിധി തീരുമാനിച്ചു സ്ഥാപിക്കേണ്ടതാണ്.
പൊതു മാർഗ നിർദ്ദേശത്തിൽ ഗതാഗതത്തിനും കാൽനടക്കാർക്കും തടസ്സം ഉണ്ടാകാതെ തോരണങ്ങളും കൊടിമരങ്ങളും പരസ്യങ്ങളും സ്ഥാപിക്കാം എങ്കിലും തടസ്സം സൃഷ്ടിക്കുകയാണ് എങ്കിൽ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ തടസം ഉണ്ടാക്കുന്ന കൊടിമരങ്ങളും പരസ്യങ്ങളും തോരണങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ നടപടി സ്വീകരിച്ച് തീരുമാനം എടുത്തിരിക്കണം എന്നും മന്ത്രി വ്യക്തമാക്കി.
Recommended Video

അതേസമയം, ഇത്തരത്തിൽ പൊതു സ്ഥലങ്ങളിൽ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കുനതിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് മുൻകൂറായി അനുവാദം ലഭിക്കണം എന്ന നിബന്ധനയും പൊതു മാർഗ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാനും ഉള്ള മുന്‍കരുതല്‍ സ്വീകരിക്കണം.
സ്ഥാപിച്ചവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുളള തര്‍ക്കം ഉണ്ടായാല്‍, പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ തേടേണ്ടതുണ്ട്. അതേസമയം, ജില്ലാ കളക്ടര്‍മാരും പൊലീസ് മേധാവിമാരും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാനുള്ള നടപടി സ്വീകരിക്കണം എന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications