മുസ്ലീം ജമാഅത്തിന്റെ നയപ്രഖ്യാപനം ശനിയാഴ്ച; സ്ത്രീകളുടെ അംഗത്വം തീരുമാനമായില്ല
കോഴിക്കോട്: കേരള മുസ്ലീം ജമാഅത്തിന്റെ നയപ്രഖ്യാപനം ശനിയാഴ്ച നടക്കും. പുതിയ നയപ്രഖ്യപന സമയത്തും സ്ത്രീകളുടെ അംഗത്വത്തെ കുറിച്ച് നിലപാടെടുത്തിട്ടില്ല. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് നയിക്കുന്ന അഖിലേന്യാ സുന്നി ജംഇയത്തുല്‍ ഉലമയ്ക്ക് ഒരു മത സംഘടന എന്ന നിലയ്ക്ക് രാഷ്ട്രീയ നിലപാടെടുക്കാന്‍ ചില പരിമിതികളുണ്ട്. ഇത് മറകടക്കാനാണ് ബഹുജന സംഘടനയായ മുസ്ലീം ജമാഅത്ത് രൂപീകരിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെ പുതിയ സംഘടന രൂപീകരിച്ചത്. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിക്കുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് സംഘടനയില്‍ അംഗത്വം നല്‍കുന്നത്.
എന്നാല്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്നില്ല എന്നത് ചര്‍ച്ചാ വിഷയമായിരുന്നു. മുസ്ലിം ജമാഅത്ത് രാഷ്ട്രീയ സംഘടനയായിട്ടല്ല രൂപീകരിച്ചതെങ്കിലും എസ്എന്‍ഡിപി, എന്‍എസ്എസ്, കത്തോലിക കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളെ പോലെ സാമുദായിക ശക്തിയായി രാഷ്ട്രീയ ഇടപെടലിന് സാധുതയുണ്ട്.
രണ്ടായിരം അംഗങ്ങള്‍ക്ക് ഒരു സംസ്ഥാന കൗണ്‍സിലര്‍ എന്ന രീതിയിലാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ സംഘടനയ്ക്ക് എറണാകുളമോഴിച്ച് ബാക്കിയെല്ലാ ജില്ലകളിലും ജില്ലാ കമ്മറ്റികളായി. എറണാകുളം ജില്ലാ കമ്മറ്റി വ്യാഴാഴ്ച രൂപീകരിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications