Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ അലേര്‍ട്ടുകള്‍ ഈ അഞ്ചു ജില്ലകളില്‍; ഡിറ്റ് വാ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം വീണ്ടും വിവിധ ജില്ലകളില്‍ കാര്‍മേഘം ഉരുണ്ടുകൂടുന്നു. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ കനത്ത മഴയുടെ സ്വാധീന ഫലമായി കേരളത്തിലും നാളെ ഒറ്റപ്പെട്ട, ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്. അഞ്ചു ജില്ലകള്‍ക്കാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരുന്നു. മറ്റു ജില്ലകളില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ് നവംബര്‍ മുപ്പതോടെ വടക്കന്‍ തമിഴ്‌നാട്-പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിരവധി ജില്ലകളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ചുവപ്പ്, ഓറഞ്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ചുഴലിക്കാറ്റിന്റെ ഫലമായി ധനുഷ്‌കോടി കടല്‍ പ്രദേശത്ത് മണിക്കൂറില്‍ 50 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റാണ് വീശുന്നത്. ഇതിനെത്തുടര്‍ന്ന് ധനുഷ്‌കോടിയില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കടല്‍ക്ഷോഭം കാരണം സുരക്ഷാ കാരണങ്ങളാല്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

rain

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 30 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക് മടങ്ങണമെന്നും നിര്‍ദ്ദേശിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, തമിഴ്നാട്, പുതുച്ചേരി തീരങ്ങള്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനം ഡിസംബര്‍ ഒന്നു വരെ ഒഴിവാക്കേണ്ടതാണ്.

തെക്കന്‍ ആന്ധ്രാപ്രദേശ്, ശ്രീലങ്കന്‍ തീരങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 01 വരെയും തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, മാലിദ്വീപ്, കേരള തീരം എന്നിവിടങ്ങളില്‍ നവംബര്‍ 30 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

നാളെ കേരള - ലക്ഷദ്വീപ് പ്രദേശം, തെക്ക് കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 30-ന് കേരള - ലക്ഷദ്വീപ് പ്രദേശം, തെക്ക് കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കന്‍ തമിഴ്‌നാട് തീരം, പുതുച്ചേരി തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം

മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത. തുടര്‍ന്ന് കാറ്റിന്റെ വേഗത വര്‍ദ്ധിച്ച് മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 80 കിലോമീറ്ററായും ഉയരാന്‍ സാധ്യത;

നാളെ രാവിലെ മുതല്‍ നവംബര്‍ 30 രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്ററായും ഉയരാന്‍ സാധ്യത; തുടര്‍ന്ന് കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് ഡിസംബര്‍ 1 രാവിലെയോടു കൂടി മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത. തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+