സിൽവർ ലൈൻ വേഗ റെയിൽ പാത; "കേരളം വിഭജിക്കപ്പെടും" - മെട്രോമാൻ ഇ. ശ്രീധരൻ...
തിരുവനന്തപുരം: സിൽവർ ലൈൻ വേഗ റെയിൽ പാത പദ്ധതിക്ക് എതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിക്ക് കണക്കാക്കിയിട്ടുളള ചെലവ് 64,000 കോടി രൂപയാണ്. എന്നാൽ, പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപ എങ്കിലും ആകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ റെയിൽ പാതയുടെ ഇരുവശവും ചൈനയിലെ വൻ മതിൽ പോലെ നിർമാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും. 5 വർഷം കൊണ്ട് പദ്ധതിയുടെ പണി തീരില്ലെന്നും ചുരുങ്ങിയത് 10 വർഷം വേണ്ടി വരുമെന്നും ഇ. ശ്രീധരൻ. പറഞ്ഞു.

കാസർകോട് - തിരുവനന്തപുരം സിൽവർലൈൻ അഥവാ വേഗ റെയിൽപാത കടന്നു പോകുന്നത് 11 ജില്ലകളൂടെയാണ്. ഈ പാതയുടെ അലൈൻമെന്റ് ശരിയല്ല.
തിരൂർ മുതൽ കാസർകോട് വരെ റെയിൽ പാതയ്ക്ക് സമാന്തരമായി ഈ വേഗ പാത നിർമിക്കുന്നത് ഭാവിയിൽ റെയിൽ പാത വികസനത്തെ ബാധിക്കും. ആയതിനാലാണ് റെയിൽവേ പോലും ഇതിനെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

140 കിലോ മീറ്റർ അതി വേഗ പാത കടന്നു പോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗ പാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നും മാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണ് വേഗ പാത നിർമിക്കേണ്ടത്. ലോകത്ത് എവിടെയും അതി വേഗ പാതകൾ തറ നിരപ്പിൽ നിർമിക്കാറില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.

ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ല. ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രൂപ രേഖ തയാറാക്കിയത്. 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും. 2025 - ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്.
നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡി എം ആർ സി ക്ക് പോലും 8 മുതൽ 10 വർഷം വരെ വേണ്ടി വരും ഇത്തരം പദ്ധതികൾക്ക്. പദ്ധതി പ്രഖ്യാപിച്ചിട്ട് 5 വർഷമായിട്ടും ഒരു മേൽപാലം പോലും നിർമിക്കാൻ ആയിട്ടില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ വിമർശിച്ചു.

കേരളത്തിൽ വികസന പദ്ധതികളെ എതിർക്കുന്നത് യു ഡി എഫും ബി ജെ പി യും ആണെന്നാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നത്. എന്നാൽ, ജനങ്ങളെ വ്യാജ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നത് ബിജെപി അംഗീകരിക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.

അതേസമയം, അതി വേഗ റെയിൽ പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വേണ്ടി ഏജൻസികൾക്കായി കലക്ടർമാർ ടെൻഡർ വിളിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിനകം ഏജൻസികളെ നിശ്ചയിക്കുമെന്നും തുടർന്ന് റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും 3 മാസത്തിനകം സർവേ പൂർത്തിയാക്കാൻ നിർദേശം ഉണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

കേരളത്തിലെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഈ കടന്ന് പോകുന്ന മേഖലകളിലെ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി അതിര് രേഖപ്പെടുത്താൻ കല്ലിടൽ പണികൾ തുടങ്ങി.
തിരുവനന്തപുരത്ത് നിന്ന് 11 ജില്ലകളിലൂടെ കടന്ന് കാസർഗോഡ് എത്തുന്ന പാത. 530.6 കിലോമീറ്റര്‍. നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട് കാസര്‍കോട് എത്തിചേരും. സില്‍വര്‍ ലൈനിൽ 11 സ്‌റ്റേഷനുകൾ ഉണ്ടാകും.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്.കാക്കനാട് സ്‌റ്റേഷന് പുറമെ കൊച്ചി വിമാനത്താവളത്തില്‍ പുതിയ സ്‌റ്റേഷനുണ്ടാകുമെന്നാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചത്. തിരക്കേറിയ തിരുവനന്തപുരം - എറണാകുളം പാതയിൽ യാത്രാസമയം വെറും ഒന്നര മണിക്കൂറാണ്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications