ചാവറയച്ചനെ പാഠപുസ്തകത്തില്‍ ഒഴിവാക്കിയത് അനീതിയെന്ന് കൊടിക്കുന്നില്‍: പ്രചരണം വ്യാജമെന്ന് മന്ത്രി
കൊച്ചി: സാമൂഹ്യ പരിഷ്കർത്താവയ ചാവറയച്ചനെ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം ആവർത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിയും. നവകേരള ശിൽപികളിൽ പ്രമുഖനും വിദ്യാഭ്യാസ സാമൂഹിക നവോത്ഥാന നായകരിൽ അഗ്രഗണ്യനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ സംഭാവനകളെ കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനത്തെ ഏഴാം ക്ലാസ് പാഠാവലിയുടെ നവകേരള സൃഷ്ടിക്കായി എന്ന പാഠത്തിൽ നിന്ന് ഒഴിവാക്കിയത് തികഞ്ഞ അനീതിയും ചരിത്രത്തോടുള്ള കടുത്ത അവജ്ഞയും ആണെന്നാണ് കൊടിക്കുന്നില്‍ ആരോപിക്കുന്നത്.
തീണ്ടലും തൊട്ടുകൂടായ്മയും അയിത്തവും പോലെയുള്ള കൊടിയ മനുഷ്യ വിരുദ്ധ പ്രവർത്തികൾ നടമാടിയ കാലത്ത് ജാതിയോ മതമോ വർഗമോ വർണ്ണമോ കണക്കിലെടു ക്കാതെ വിദ്യാഭ്യാസം എന്ന വിപ്ലവത്തിന് നാന്ദി കുറിച്ച ചാവറയച്ചൻ്റെ പ്രവർത്തന ങ്ങൾ കുട്ടികളിൽ നിന്ന് മറച്ചുപിടിക്കുന്നത് വരും തലമുറയിൽ നിന്ന് അദേഹത്തിൻ്റെ ഓർമകളെ ഇല്ലാതാക്കു ന്നതിന് തുല്ല്യമായ പ്രവർത്തിയാണ്.

വിശക്കുന്ന കുട്ടികൾക്ക് പഠിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ചാവറയച്ചൻ വസ്ത്രവും ഭക്ഷണവും പുസ്തകങ്ങളും കുട്ടികൾക്ക് നൽകിയ മാതൃകയെ പിന്തുടർന്നാണ് സർക്കാർ സ്കൂളുകളിൽ ഉച്ചകഞ്ഞി ഏർപ്പെടുത്താനുള്ള ശുപാർശ നൽകാൻ അന്നത്തെ ഭരണകൂടം മുതിർന്നത് എന്ന വസ്തുത പോലും കളത്തിന് മുൻപേ നടന്ന ചാവറയച്ചൻ്റെ ദീർഘവീക്ഷണത്തെ ചൂണ്ടികാണിക്കുന്നു എന്നും , ഇത്തരം നിലപാടുകളുടെ സമഗ്രതയെ എങ്ങിനെ യാണ് ഇടതു മുന്നണി സർക്കാർ മറച്ചു വെക്കാൻ ശ്രമിക്കുന്നത്.
കേരളത്തിൻ്റെ സാമൂഹിക പരിസരങ്ങളിൽ നിലനിന്നിരുന്ന അസമത്വം അവസാനിപ്പി ക്കാൻ വേണ്ടി തുല്യതയിൽ അടിസ്ഥാന പ്പെടുത്തിയ സാർവത്രികമായ വിദ്യാഭ്യാസം എന്ന ആശയം പ്രാവർത്തികമാക്കിയ ക്രിസ്ത്യൻ മിഷനറി സമൂഹത്തിൻ്റെ നെടുനായകത്വം ചാവറയച്ചനിൽ ആണെന്ന ചരിത്ര വസ്തുത കൂടിയാണ് ഇടതുസർക്കാർ തമസ്കരിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ എങ്ങും തൊടാത്ത വിശദീകരണം തൃപ്തമല്ല.
കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഈ ആർ ടി) ഇന്ന് കേവലം ഇടതുമുന്നണിയുടെ ചരിത്ര അവനിർമിതിയുടെ നടത്തിപ്പുകാരായി മാറി ഇടതുമുന്നണിയുടെ ആജ്ഞയ്ക്കനുസരിച്ച് നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കാൻ അനുവദിക്കില്ല. ഉടൻ തന്നെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ കുറിച്ചുള്ള പാഠ ഭാഗങ്ങൾ കേരള പാഠാവലിയുടെ ഏഴാം ക്ലാസിലെ നവകേരള സൃഷ്ടിക്കായി എന്ന അധ്യായത്തിൽ ഉൾപ്പെടുത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
അതേസമയം, കേരളപാഠാവലി ചരിത്ര പുസ്തകങ്ങളിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി, കേരളത്തിൻ്റെ നവോത്ഥാന നായകന്മാരെയെല്ലാം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2007 ലെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായും 2013 ൽ പുതുക്കിയതുമായ പാഠപുസ്തകങ്ങളാണ് കേരളത്തിൽ ഇപ്പോഴും ഉപയോഗിക്കുന്നത്.സംസ്ഥാനത്തെ പാഠ്യപദ്ധതി
പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻ്ററി തലം വരെ സമഗ്രമായി പരിഷ്ക്കരിക്കാൻ പോവുകയാണ്.
ഇവിടെയും ജനാധിപത്യ മതനിരപേക്ഷ ഭരണഘടനാ മൂല്യങ്ങളും നവോത്ഥാന മൂല്യങ്ങളും ഉയർത്തി പിടിക്കുമെന്ന് ഇതിനകം തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം 1 ൽ ഭാഗം 2 ലും പന്ത്രണ്ടാം ക്ലാസിൽ ഭാഗം 4ലും ചാവറയച്ചനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ചേർത്തിട്ടുണ്ട്. ഈ ഭാഗങ്ങൾ ഒഴിവാക്കി എന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട്












Click it and Unblock the Notifications