Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പിടിയിലായത് അച്ഛനും മകളും.. നിർണായകമായത് നീലക്കാർ

തിരുവനന്തപുരം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചാത്തന്നൂർ സ്വദേശികളായ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.

 Kollam Child Missing Case

തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. പദ്മകുമാറിനേയും കുടുംബത്തേയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

നീല കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. വെളളക്കാർ ഉപയോഗിച്ചായിരുന്നു സംഘം ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയത്. എന്നാൽ കുട്ടിയുമായി ഇവർ നഗരത്തിൽ തിരിച്ചെത്തിയത് നീലക്കാറിലായിരുന്നു. തന്നെ കൊല്ലത്ത് എത്തിച്ചത് നീലക്കാറിലാണെന്ന് കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച നീലക്കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം നടന്നത്. ഇതിനിടയിൽ ഇനന് ഉച്ചയോടെ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ പോലീസ് കണ്ടെത്തി. തുടർന്ന് കൊല്ലത്ത് നിന്നുള്ള സംഘം തെങ്കാശിയിലെത്തി. ഹോട്ടലിൽ ഭക്ഷണം കഴിക്കവേയായിരുന്നു സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചു. സാമ്പത്തിക ഇടപാടുകൾ തന്നെയാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ സംഘടനയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളോ തട്ടിപ്പുകളോ ആണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

അതിനിടയിൽ ഒരു വെള്ളക്കാർ പദ്മകുമാറിന്റെ വീടിന് മുന്നിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ എന്ന് പരിശോധിക്കും. മാത്രമല്ല തട്ടിക്കൊണ്ട് പോയ ദിവസം ഇതേ വീട്ടിൽ തന്നെയാണോ കുട്ടിയെ പാർപ്പിച്ചതെന്നടക്കമുള്ള കാര്യങ്ങളും കണ്ടെത്തേണ്ടതുണ്ട്.

ചൊവ്വാഴ്ചയാണ് ഓയൂരിൽ സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെ വെള്ളക്കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ വിട്ടുകിട്ടാനായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്കായി പോലീസ് വലവിരിച്ചതോടെ മൂന്നാം ദിവസം കൊല്ലം ആശ്രമം മൈതാനത്ത് ഇവർ കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+