'150 പവനും കാറും ചോദിച്ചു, കരണത്തടിച്ചു, മുഷ്ടി കൊണ്ട് തലയ്ക്കടിച്ചു'; നവവധു നേരിട്ടത് ക്രൂരമർദ്ദനം
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദനം ആരംഭിച്ചതെന്നും ഭർത്താവ് അമിത ലഹരിയിലായിരുന്നുവെന്നും മർദ്ദനത്തിന് ഇരയായ യുവതി പറയുന്നു. തന്നെ കാെല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും യുവതി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യുവതിയുടെ പ്രതികരണം
150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ട് എന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയതെന്നും എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നത്. മദ്യമായിരുന്നില്ല, മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നതെന്നും യുവതി പറയുന്നു. കോഴിക്കോട് ബീച്ചിൽ വെച്ചാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് വീട്ടിലെത്തിയപ്പോഴും തർക്കം തുടർന്നു.
പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. വീടിന്റെ മുകളിലെ മുറിയിൽ വെച്ചായിരുന്നു മർദ്ദനം. ആദ്യം കരണത്തടിച്ചു. പിന്നീട് മുഷ്ടിക്കൊണ്ട് തലക്കടിച്ചു. നെറ്റിയിലും ഇടിച്ചു. മൊബൈൽ ചാർജറിന്റെ കേബിൾ വെച്ച് കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിച്ചു. രണ്ട് മൂന്നുതവണ കൊല്ലാൻ ശ്രമിച്ചു, ശബ്ദം കേട്ടിട്ടും വീട്ടിലുണ്ടായവർ ഇടപെട്ടില്ല.

ആശുപത്രിയിൽ പോയപ്പോഴും കള്ളം പറഞ്ഞെന്നും തനിക്കൊന്നും പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ലെന്നും കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലായിരുന്നു സംഭവമെന്നും കല്യാണത്തിന് മുമ്പ് നമുക്ക് പറ്റുന്ന രീതിയിലെ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് പറഞ്ഞപ്പോൾ അതൊന്നും പ്രശ്നമല്ല പെൺകുട്ടിയാണ് വലുതെന്നുമാണ് ഭർത്താവും വീട്ടുകാരും പറഞ്ഞതെന്നും യുവതി പറയുന്നു.
കല്യാണം കഴിഞ്ഞ ശേഷം ഫോൺ അധികം ഉപയോഗിക്കാൻ തന്നിരുന്നില്ലെന്നും വിരുന്ന് സൽക്കാരത്തിന് തന്റെ വീട്ടുകാർ വന്നപ്പോൾ താഴേക്ക് ഇറങ്ങിച്ചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നുമാണ് യുവതി പറയുന്നത്. തന്നെ കണ്ടിട്ട് വീട്ടുകാർ കാര്യം ചോദിച്ചെന്നും ബാത്ത്റൂമിൽ വീണ് പരിക്ക് പറ്റിയതാണെന്നാണ് പറഞ്ഞത്. എന്നാൽ സംശയം തോന്നി വീണ്ടും ചോദിച്ചപ്പോഴാണ് മർദ്ദനമേറ്റ കാര്യം പറഞ്ഞതെന്നും യുവതി പറയുന്നു.
പിന്നീട് തന്റെ വീട്ടുകാർക്കാെപ്പം കോഴിക്കോട്ടെെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം നേരെ പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ കേബിൾ കരുക്കി കാെല്ലാൻ ശ്രമിച്ചത് എഫ് ആറിൽ വന്നിട്ടില്ലെന്നും തങ്ങൾ പോലീസിൽ എത്തുന്നതിന് മുമ്പ് രാഹുൽ സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെ ചെന്നപ്പോൾ പോലീസുകാരന്റെ തോളിൽ കയ്യിട്ട് നിൽക്കുന്നതാണ് കണ്ടതതെന്നും യുവതി പറഞ്ഞു. പന്തീരങ്കാവ് പോലീസിൽ നിന്ന് അനുകൂലമായ സമീപനമായിരുന്നില്ല. കൊല്ലുമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്നും വധശ്രമിത്തിന കേസ് എടുക്കണം എന്നും യുവതി പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications