'കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് ജയിക്കാനല്ല, ലക്ഷ്യം കോടിക്കണക്കിന് ഫണ്ട്; സന്ദീപ് വാര്യർ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനേയും രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. പാലക്കാട് വിജയിക്കുകയായിരുന്നില്ല കോടിക്കണക്കിന് വരുന്ന തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നു അവരുടെ ലക്ഷ്യമെന്ന് സന്ദീപ് ആരോപിച്ചു. വിജയമായിരുന്നു ലക്ഷ്യമെങ്കിൽ ഒരിക്കലും കൃഷ്ണകുമാറിനെ മത്സരിപ്പിക്കുമായിരുന്നില്ല. തങ്ങൾക്ക് മുൻപ് മറ്റൊരാൾ ജയിക്കേണ്ടെന്നായിരുന്നു അവരുടെ ചിന്ത. പാലക്കാട്ടെ മുതിർ നേതാക്കളെ പോലും അവർ ഒതുക്കിയെന്നും സന്ദീപ് ആരോപിച്ചു.
' പാൽ സൊസൈറ്റി മുതൽ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന ആളാണ് കൃഷ്ണകുമാർ. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് ജയിക്കാൻ ലക്ഷ്യം വെച്ചല്ല. കോടിക്കണക്കിന് രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ഗൂഢലക്ഷ്യമാണ്. നമ്മുക്ക് മുന്നേ മറ്റാരും ജയിക്കേണ്ടെന്ന ചിന്തയും സുരേന്ദ്രനും സംഘത്തിനും ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പാലക്കാടേക്ക് വന്നത് കോഴിക്കോട് നിന്നുള്ളവരാണ്. അവർക്ക് അവിടെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജയിപ്പിച്ച ചരിത്രം പോലും ഇല്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കോഴിക്കേട്ടെ പ്രവർത്തകരേക്കാൾ ഗ്രാഹ്യം പാലക്കാട്ടെ പ്രവർത്തകർക്കാണ്. ആ പ്രാദേശിക നേതാക്കളെ എല്ലാം ഒതുക്കി.ശിവരാജേട്ടനെ പോലൊരു മുതിർന്ന നേതാവിന് കൊടുത്തത് ഒരു ബൂത്തിന്റെ ചുമതലയാണ് നൽകിയത്. മുൻസിപ്പൽ വൈസ് ചെയർമാന് മെമ്പർഷിപ്പ് ക്യാമ്പിന്റെ ചുമതലയാണ് നൽകിയത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പല പ്രവർത്തകരും എനിക്ക് മെസേജ് അയച്ചു. ആദ്യമായി ബിജെപി പരാജയപ്പെടണമെന്ന് ആഗ്രഹിച്ചുവെന്നാണ് പറഞ്ഞത്. ഞാൻ ഉയർത്തിയ വിഷയങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്', സന്ദീപ് പറഞ്ഞു. അതേസമയം പാലക്കാട്ടെ പരാജയത്തിൽ പാർട്ടിക്കുള്ളിൽ കെ സുരേന്ദ്രനും കൃഷ്ണകുമാറിനുമെതിരെ പടയൊരുക്കം ശക്തമായിട്ടുണ്ട്. ഇന്ന് പരാജയം സംബന്ധിച്ച് മുൻ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനോട് മാധ്യമങ്ങൾ ചോദ്യമുയർത്തിയപ്പോൾ കെ സുരേന്ദ്രനോട് ചോദിക്കൂവെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. സുരേന്ദ്രൻ നേരിട്ട് നയിച്ചിട്ടും പരാജയപ്പെട്ടത് പരിശോധിക്കണമെന്നാണ് സന്ദീപ് വചസ്പതി ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞത്.
അതേസമയം മുതിർന്ന നേതാവും ദേശീയ നിർവാഹക സമിതി അംഗവുമായ എൻ ശിവരാജൻ ഇന്ന് കൃഷ്ണകുമാറിനെതിരെ രംഗത്തെത്തി. കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്നും സ്റ്റേജിൽ അല്ല അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശിൽബന്ധികളോട് മാത്രമല്ല എല്ലാവരുമായും ബന്ധം പുലർത്താനും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുരേന്ദ്രനെ അദ്ദേഹം പിന്തുണച്ചു. സുരേന്ദ്രൻ നേതൃത്വം കൊടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും രക്ഷപ്പെട്ടതെന്നും. സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ പാർട്ടി വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ഉള്ളുരുകിയ പ്രാര്ഥനയില് എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര് -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ












Click it and Unblock the Notifications