Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ബാധിക്കില്ലെന്ന് നേതാക്കൾ, കടുത്ത ദ്രോഹമെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് ഇന്ന് നടക്കും. എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സംസ്ഥാനത്ത് ഹയർ സെക്കൻഡറി,പത്താം ക്ലാസ് പരീക്ഷകൾ തുടരുന്നതിടെയാണ് ബന്ദ് നടക്കുന്നത്.

എന്നാൽ കെഎസ്‌യു ബന്ദ് പിൻവലിക്കണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടത്. പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.

vidyabhyasabandh

പ്ലസ് വണ്ണിന്റെയും പ്ലസ് ടുവിന്റെയും പൊതുപരീക്ഷകൾ നടക്കുന്ന ദിവസമാണ് ഇന്ന്. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്‌ച സ്‌കൂളുകളിൽ എത്തുന്നത്. പ്രൈമറി,സെക്കൻഡറി സ്‌കൂൾ തല പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഡാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് ഇന്നലെ കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർക്ക് എതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, കര്‍ശന നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വിദ്യാര്‍ഥികള്‍ ചിതറി ഓടുകയും വീണ്ടും തിരിച്ചെത്തി പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു.

കെഎസ്‌യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ നടന്നേക്കും. സംഘടനയ്ക്ക് സ്വാധീനമുള്ള കോളജുകളില്‍ സമരം ശക്തമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റിടങ്ങളില്‍ പ്രവര്‍ത്തനം സാധാരണ പോലെയാകുമെന്നും പ്രതീക്ഷിക്കുന്നു.

കൂടാതെ സമരം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് സമരവും നടക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+