വിവാഹ മോചനങ്ങളുടെ പ്രധാന കാരണം പ്രണയ വിവാഹങ്ങള്‍: വിവാദ പരാമർശവുമായി സുപ്രീംകോടതി
രാജ്യത്തെ മിക്ക വിവാഹമോചനങ്ങളുടെയും പ്രധാന കാരണം പ്രണയവിവാഹങ്ങളാണെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. വിവാഹ തർക്കത്തെ തുടർന്നുള്ള ട്രാന്‍സ്ഫർ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ബിആർ ഗവായ്, സഞ്ജയ് കരോൾ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിർദേശം. കോടതി പരിഗണിച്ചുകൊണ്ടിരുന്ന വിവാഹം പ്രണയ വിവാഹമായിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
മിക്ക വിവാഹമോചനങ്ങളും ഉണ്ടാകുന്നത് പ്രണയവിവാഹങ്ങളിൽ നിന്നാണെന്ന് ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടുവെന്നാണ് ബാർ ആന്‍ഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നത്. നിർദ്ദിഷ്ട കേസില്‍ ദമ്പതികൾക്കിടയിൽ മധ്യസ്ഥതയ്ക്കുള്ള നിർദ്ദേശമാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ കോടതിയുടെ മധ്യസ്ഥശ്രമം നിർദ്ദേശിച്ചപ്പോൾ ഭർത്താവ് എതിർത്തു. ഇതോടെ അടുത്തിടെയുണ്ടായ ഒരു വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ വിവാഹമോചനം നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആർട്ടിക്കിൾ 142 (1) പ്രകാരം വിവാഹമോചനം അനുവദിക്കാൻ കോടതികള്‍ തങ്ങളുടെ അധികാരം വിനിയോഗിക്കാമെന്ന് ഈ മാസം ആദ്യം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ട കുടുംബങ്ങൾ വിവാഹ മോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കാമെന്നായിരുന്നു മെയ് മാസം ആദ്യത്തോടെ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.
പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ആറ് മാസത്തെ കാത്തിരിപ്പ് ആവശ്യമില്ല. തകർച്ച നേരിട്ട വിവാഹബന്ധങ്ങൾക്ക് ആർട്ടിക്കിൾ 142ആം വകുപ്പ് പ്രകാരം വിവാഹ മോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്ക് 'സമ്പൂർണ നീതി' ഉറപ്പാക്കാൻ സുപ്രീംകോടതിക്ക് സവിശേഷ അധികാരം നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 142.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം നിർദ്ദേശിച്ചിട്ടുള്ള പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ്, ആർട്ടിക്കിൾ 142 പ്രകാരമുള്ള വിപുലമായ അധികാരങ്ങൾ വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വന്ന ചോദ്യം. പരസ്പര സമ്മതത്തോടെയുള്ള വിവാഹ വേർപ്പെടുത്തല്‍ സാധ്യമാക്കി നീണ്ടുനിൽക്കുന്ന ജുഡീഷ്യൽ നടപടികൾക്കായി അവരെ കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വേർപെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
വീണ്ടെടുക്കാനാകാത്ത തകർച്ചയുടെ പേരിൽ വിവാഹങ്ങൾ വേർപെടുത്താൻ കഴിയുമോ എന്ന വിഷയം പരിഗണിക്കാൻ വാദത്തിനിടെ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. "ആർട്ടിക്കിൾ 142 മൗലികാവകാശങ്ങളുടെ വെളിച്ചത്തിൽ പരിഗണിക്കണം. ഇത് ഭരണഘടനയുടെ അപകീർത്തികരമല്ലാത്ത പ്രവർത്തനത്തിന് വിരുദ്ധവുമാകണം. അധികാരത്തിന് കീഴിലുള്ള കോടതിക്ക് നീതി പൂർത്തിയാക്കാൻ അധികാരമുണ്ട്,"- എന്നും കോടതി വ്യക്തമാക്കിയിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications