കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം !!

ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ഭാര്യയുടെ സഹോദരി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

  • By മരിയ
Google Oneindia Malayalam News

കോന്നി: പിണങ്ങി കഴിഞ്ഞ ഭാര്യയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് കുമ്മണ്ണൂര്‍ വിളയില്‍ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ഭാര്യയുടെ സഹോദരി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

കുടുംബ കലഹം

12 വര്‍ഷം മുമ്പാണ് വിനോദും അനിതയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഭാര്യയേയും മക്കളേയും ഇയാള്‍ നിരന്തരം ഉപദ്രവിയ്ക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് 2 വര്‍ഷം മുമ്പ് അനിത പിണങ്ങി വീട്ടിലേക്ക് പോയി.

അവിടെ എത്തിയും ബഹളം വെച്ചു

സഹോദരി ശ്രീലതയുടേയും മറ്റ് ബന്ധുക്കളുടേയും വീടുകളില്‍ മാറി മാറി താമസിയ്ക്കുകയാണ് അനിത ചെയ്തിരുന്നത്. വിനോദ് ഇവിടെ എല്ലാം എത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.

മക്കളെ ഉപദ്രവിച്ചു

2015ല്‍ അനിത താമസിയ്ക്കുന്ന സ്ഥലത്തെത്തിയ വിനോദ് ഭാര്യയോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു. അനിത തയ്യാറാവാതിരുന്നപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് രണ്ട് മക്കളുടേയും കഴുത്ത് അരിഞ്ഞു. തലനാരിഴക്കാണ് അന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്. ഏറെ നാള്‍ ഇവര്‍ ചികിത്സയില്‍ ആയിരുന്നു.

ജയിലിലേക്ക്

മക്കളെ ഉപദ്രവിച്ചതിന് വിനോദിന് ജയില്‍ ശിക്ഷയും കിട്ടി. അതിന് ശേഷം ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിന് ശേഷമാണ് ഇപ്പോള്‍ അനിത താമസിയ്ക്കുന്ന വീട്ടില്‍ എത്തിയത്.

തട്ടിക്കൊണ്ടുപോയി

ശ്രീലതയുടെ വീട്ടില്‍ അനിത ഉണ്ടെന്ന വിവരം അറിഞ്ഞ് പുലര്‍ച്ചയോടെയാണ് വിനോദ് ഇവിടെ എത്തിയത്. കയര്‍, വെട്ടുകത്തി, തുടങ്ങിയ സാധനങ്ങളുമായായിരുന്നു വരവ്. വീടിന്‌റെ എയര്‍ഹോള്‍ വഴി ഇയാള്‍ അകത്ത് കടന്നു. മുറിയിലെത്തി അനിതയെ കടന്ന് പിടിച്ചു. നിലവിളിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ വായപൊത്തിപ്പിടിച്ചു.

ശ്രീലതയെ വെട്ടി

മുറിയ്ക്കുള്ളില്‍ ബഹളം കേട്ടാണ് ശ്രീലത എത്തിയത്. ഇവരുടെ തലയ്ക്ക് വെട്ടിയശേഷം അനിതയെ വലിച്ചിഴച്ച് ചുട്ടിപ്പാറയിലെ വനത്തിലേക്ക് കൊണ്ടുപോയി. അയല്‍വാസികള്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തി.

മൊബൈല്‍ ലൊക്കേഷന്‍ വഴി

അനിതയുടെ കയ്യില്‍ മൊബൈല്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചു. ചുട്ടിപ്പാടി വനമേഖലയിലാണ് അനിത ഉള്ളതെന്ന് സ്ഥിരീകരിച്ചു. രണ്ട് സ്റ്റേഷനുകളിലെ പോലീസുകാര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

അക്രമകാരിയായി

പോലീസിനെ കണ്ടതോടെ വിനോദ് അക്രമകാരിയായി. അനിതയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. പോലീസ് ഏറെപണിപ്പെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

English summary
Man kidnapped wife and attacked sisiter in Pathanamthitta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X