'അശോകൻ ചരുവിലിന്റ ന്യായീകരണ ക്യാപ്സൂൾ, പ്രകൃത ചിന്ത'; വിമർശിച്ച് വിടി ബൽറാം
തിരുവനന്തപുരം: ഭക്ഷണം ബ്രാഹ്മണരേക്കൊണ്ട് പാചകം ചെയ്യിച്ചാലേ വിശിഷ്ടമാവുകയുള്ളൂ എന്ന ചിന്ത നവോത്ഥാനത്തിനും എത്രയോ മുൻപേയുള്ളതാണെന്ന് മുൻ എംഎൽഎ വിടി ബൽറാം. ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിൻ്റെ സംഭാവനയാണെന്ന എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ പരാമർശത്തിനെതിരെയാണ് വിടിയുടെ വിമർശനം. കലോത്സവത്തിൽ ഭക്ഷണം പാകം ചെയ്യുന്ന പഴയിടം മോഹനൻ നമ്പൂതിയിരുയുടെ ചിത്രം പങ്കുവെച്ചായിരുന്നു ചരുവിലിന്റെ കുറിപ്പ്.
എന്നാൽ നമ്പൂതിയുടെ "ശുദ്ധ"മായ വെജിറ്റേറിയൻ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്മണനും ഇന്നും കൂടുതൽ ആവേശം പകരുന്നത് ജാതിബോധത്തിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങൾ മനസ്സിൽപ്പേറുന്നവർക്കാണെന്നും അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികൾ നാളെകളിലെങ്കിലും മാറട്ടെയെന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരുടേയും കുറിപ്പ് വായിക്കാം
അശോകൻ ചരുവിലിന്റെ പോസ്റ്റ്-
ഭക്ഷണം
പാകം
ചെയ്യുന്ന
ബ്രാഹ്മണൻ
കേരളത്തിൽ
നടന്ന
നവോത്ഥാനത്തിൻ്റെ
സംഭാവനയാണ്.
തുണിയലക്കുന്ന,
നിലമുഴുന്ന,
വിറകുവെട്ടുന്ന,
കല്ലുടക്കുന്ന,
ചെരിപ്പുകുത്തുന്ന
നമ്പൂതിരിമാരും
ഇന്നുണ്ട്.
അവരൊക്കെ
വെളിച്ചത്തു
വരട്ടെ.
(ശുചീകരണവേലക്ക്
സവർണ്ണ
ജാതിക്കാർക്ക്
പ്രത്യേക
സംവരണവും
അനുവദിക്കാവുന്നതാണ്.)
"നമ്പൂതിരിയെ
മനുഷ്യനാക്കണം"
എന്ന
ഇ.എം.എസിൻ്റെ
ഓങ്ങല്ലൂർ
പ്രസംഗം
കേട്ട്
ആവേശഭരിതനായി
പട്ടാമ്പി
ചന്തയിൽ
നിന്ന്
കൈക്കോട്ടു
വാങ്ങുന്ന
ഒരു
നമ്പൂതിരിയെക്കുറിച്ച്
വി.ടി.യുടെ
ഒരു
ചെറുകഥയുണ്ട്.
വിടി ബൽറാമിന്റെ പ്രതികരണം-
ഭക്ഷണം പാചകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന് ഒരു ന്യായീകരണ ക്യാപ്സ്യൂളിറങ്ങിയിട്ടുണ്ട്. ഏത് തൊഴിലിലും മാന്യത കണ്ടെത്താനും അഭിരുചിക്കനുസരിച്ച് സ്വയം സ്വീകരിക്കാനും ഏതെങ്കിലും വ്യക്തിക്ക് കഴിയുന്നുണ്ടെങ്കിൽ അതയാളുടെ ഉയർന്ന സാമൂഹിക ബോധത്തിന്റെ സൂചനയായി നോക്കിക്കാണുന്നതിൽ തെറ്റില്ല. എന്നാൽ അതിനെ പൊതുവൽക്കരിച്ച് വാഴ്ത്തിപ്പാടുന്നതിൽ വലിയ പിശകുണ്ട്, ചരിത്ര വിരുദ്ധതയുണ്ട്.
ഭക്ഷണം
ബ്രാഹ്മണരേക്കൊണ്ട്
പാചകം
ചെയ്യിച്ചാലേ
വിശിഷ്ടമാവുകയുള്ളൂ
എന്ന
ചിന്ത
നവോത്ഥാനത്തിനും
എത്രയോ
മുൻപേയുള്ളതാണ്.
പ്രധാന
സദ്യകളുടെയൊക്കെ
പാചകക്കാർ
അന്നേ
ബ്രാഹ്മണർ
തന്നെയാണ്.
ബ്രാഹ്മണരോ
സവർണ്ണരോ
അല്ലാത്തവർ
കൈകൊണ്ട്
തൊട്ടാലോ
അടുത്തെങ്ങാനും
പോയാൽപ്പോലുമോ
ഭക്ഷണം
അശുദ്ധമാവുമെന്ന
ജാതി,
അയിത്ത
സങ്കൽപ്പങ്ങളിലൂന്നിയ
പ്രാകൃത
ചിന്തയും
ഇതിന്
കാരണമായി
ഉണ്ട്.
"ശുദ്ധ"മായ
വെജിറ്റേറിയൻ
ഭക്ഷണവും
അതുണ്ടാക്കുന്ന
കൈപ്പുണ്യമുള്ള
ബ്രാഹ്മണനും
ഇന്നും
കൂടുതൽ
ആവേശം
പകരുന്നത്
ജാതിബോധത്തിലധിഷ്ഠിതമായ
ശുദ്ധി-അശുദ്ധി
സങ്കൽപ്പങ്ങൾ
മനസ്സിൽപ്പേറുന്നവർക്കാണ്.
ഇപ്പോഴും
കടുമാങ്ങ
മുതൽ
വറ്റൽ
മുളക്
വരെ
ബ്രാഹ്മണരുടെ
ലേബലിലാവുമ്പോൾ
കൂടുതൽ
വ്യാപാര
വിജയം
നേടുന്നതും
മേൽപ്പറഞ്ഞ
ജാതിബോധം
പ്രബലമായിത്തന്നെ
ഇവിടെ
തുടരുന്നതിനാലാണ്.
യഥാർത്ഥത്തിൽ
നവോത്ഥാനത്തിന്റെ
അട്ടിമറിയാണിത്.
ജാതീയതയെ
മറികടക്കുക
എന്ന
നവോത്ഥന
ദൗത്യത്തിന്റെ
പരാജയമാണിത്.
സർക്കാരിന്റെ
ഔദ്യോഗിക
പരിപാടികളിലടക്കം
ശക്തമായി
നിലനിൽക്കുന്ന
ഈ
നവോത്ഥാന
വിരുദ്ധതയെയാണ്
നാം
തിരിച്ചറിയേണ്ടതും
തിരുത്തേണ്ടതും.
അബ്രാഹ്മണർ
പാചകം
ചെയ്യുന്ന
സസ്യേതര
വിഭവങ്ങൾ
കൂടി
വിളമ്പപ്പെടുന്ന
ഇടങ്ങളായി
നമ്മുടെ
കലോത്സവ
വേദികൾ
നാളെകളിലെങ്കിലും
മാറട്ടെ.
ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെൻ്റലിസം ജാതി വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്'.