മിഷേലിന്റെ മുഖത്ത് 'നഖം കൊണ്ട' പാട്? മരണത്തിന് മുമ്പ് എന്ത് സംഭവിച്ചു? പൂട്ടിക്കെട്ടും മുമ്പ് മറുപടി
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ ആണെന്നാണ് പോലീസിന്റെ നിഗമനം. ആ രീതിയില്‍ തന്നെ കേസ് അവസാനിപ്പിച്ചേക്കും. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ചിലപ്പോള്‍ ക്രോണിന് അലക്സാണ്ടര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തേക്കാം.
എന്നാലും ചില ചോദ്യങ്ങള്‍ക്ക് പോലീസ് ഉത്തരം തന്നേ മതിയാവൂ. ആ ചോദ്യങ്ങളില്‍ പലതും ഉന്നയിച്ചിട്ടുള്ളത് മിഷേലിന്റഖെ പിതാവ് ഷാജി വര്‍ഗ്ഗീസ് തന്നെയാണ്.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ പെണ്‍കുട്ടിയും മിഷേലും ഒന്ന് തന്നെ ആണോ? ആ ദൃശ്യങ്ങളിലെ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളാണോ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഉണ്ടായിരുന്നത്? മിഷേലിന്റെ മുഖത്ത് കണ്ട ആ പാട് എന്തായിരുന്നു?

തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗ്ഗീസ് ആവര്‍ത്തിച്ച് പറയുന്നത്. ആത്മഹത്യ അല്ലെങ്കില്‍ പിന്നെ മിഷേലിന് സംഭവിച്ചത് എന്താണ്?

കൊച്ചി കപ്പല്‍ ചാലില്‍ നിന്നാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്രത്യക്ഷയായി ഏതാണ് 24 മണിക്കൂറിനകം തന്നെ മൃതദേഹം കണ്ടെത്തി. എങ്ങനെയാണ് മൃതദേഹം കപ്പല്‍ ചാലില്‍ എത്തിയത്?

ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി മിഷേല്‍ ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ ഗോശ്രീ പാലത്തില്‍ നിന്ന് ചാടിയാല്‍ മൃതദേഹം കപ്പല്‍ ചാലില്‍ എത്തുമോ?

ഗോശ്രീ പാലത്തില്‍ നിന്ന് ഒരാള്‍ ചാടിയാല്‍ മൃതദേഹം കപ്പല്‍ ചാലില്‍ എത്താന്‍ ഒരു സാധ്യതയും ഇല്ലെന്നാണ് ഷാജി വര്‍ഗ്ഗീസ് പറയുന്നത്. അവിടത്തെ മത്സ്യത്തൊഴിലാളികളാണത്രെ ഷാജി വര്ഗ്ഗീസിനേട് ഇക്കാര്യം പറഞ്ഞത്. മകള്‍ നഷ്ടപ്പെട്ടപ്പെട്ട ഒരുപിതാവിന് സംശയം സൃഷ്ടിക്കാന്‍ ഇത് തന്നെ ധാരാളമാണ്.

24 മണിക്കൂര്‍ കഴിഞ്ഞിട്ടാണ് മിഷേലിന്റെ മൃതദേഹം ലഭിക്കുന്നത്. അത്ര നേരം വെള്ളത്തില്‍ കിടന്നിട്ടും ശരീരത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്.

മിഷേലിന്റെ മൃതദേഹത്തില്‍ മുഖത്തിനടുത്തായി നഖം കൊണ്ട് പോറിയതുപോലെയുള്ള ഒരു പാടുണ്ടായിരുന്നതായും ആരോപണം ഉണ്ട്. മൂക്കിന് അടുത്തായാണ് ഈ പാട്. എങ്ങനെയാണ് ഈ പാട് വന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

പലപ്പോഴും വെള്ളത്തില്‍ വീണ് മരിച്ച മൃതദേഹങ്ങള്‍ മീനുകള്‍ തിന്ന് വികൃതമാകാറുണ്ട്. എന്നാല്‍ മിഷേലിന്റെ മൃതദേഹത്തില്‍ ഇത്തരത്തിലുള്ള പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണത്തില്‍ സംശയം ഉണ്ടാകാന്‍ ഇതൊക്കെത്തനെ ധാരാളമല്ലേ...

മിഷേലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ചും പിതാവ് ആക്ഷേപം ഉന്നയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ സമയം വ്യക്തമാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. അങ്ങനെയെങ്കില്‍ മിഷേല്‍ മരിച്ചത് എപ്പോഴാണ്?

കപ്പല്‍ ചാലില്‍ നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ കാര്യമായ നിറവ്യത്യാസം പോലും ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പോലും ആ മൃതദേഹത്തില്‍ പ്രകടമായിരുന്നില്ലെന്നാണ് ആരോപണം.

കായലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സത്തൊഴിലാളികള്‍ പറഞ്ഞ കാര്യങ്ങളും പിതാവില്‍ സംശയം ജനിപ്പിച്ചിരുന്നു. വെള്ളത്തില്‍ ഇറങ്ങിയാല്‍ ഒരു പ്രത്യേക തരം പ്രാണിയുടെ ആക്രമണം ഉണ്ടാകാറുണ്ടത്രെ. അത് കാരണം മത്സ്യത്തൊഴിലാളികള്‍ കാലില്‍ ഗ്രീസ് പുരട്ടിയാണ് വെള്ളത്തില്‍ ഇറങ്ങാറുള്ളത്. എന്നാല്‍ മിഷേലിന്റെ ശരീരത്തില്‍ ഈ പറയുന്നതുപോലുള്ള ഒരു പ്രാണിയും കടിച്ചിട്ടില്ല.

ആദ്യ ദിവസങ്ങളില്‍ കണ്ടെടുക്കാതിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പെട്ടെന്നെങ്ങനെ പോലീസിന് കിട്ടി എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. കൊച്ചി നഗരത്തെ കുറിച്ച് കാര്യമായ അറിവില്ലാത്ത ആളായിരുന്നു മിഷേല്‍ എന്നും പറയുന്നു.

ആദ്യ ഘട്ടത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ മിഷേല്‍ ധരിച്ച വസ്ത്രവും മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രവും രണ്ടാണെന്ന സംശയം പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ പോലീസ് പറയുന്നത് തിരിച്ചാണ്.

പള്ളിയില്‍ നിന്ന് ഇറങ്ങിയ മിഷേല്‍ ഹോസ്റ്റലിലേക്ക് പോയിട്ടില്ലെന്ന് ഉറപ്പാണ്. മിഷേല്‍ വസ്ത്രം മാറിയിരുന്നെങ്കില്‍ അത് എവിടെ നിന്നാണ് എന്ന ചോദ്യവും പ്രസക്തമാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരാള്‍ വസ്ത്രം മാറാനുള്ള സാധ്യതയും സംശിക്കേണ്ടി വരും.

എന്നാല്‍ ആരോപണങ്ങളൊന്നും ശരിയല്ലെന്ന നിലപാടിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങളിലെ പെണ്‍കുട്ടി ധരിച്ച വസസ്ത്രവും മിഷേലിന്‍രെ വസ്ത്രവും ഒന്ന് തന്നെ ആണെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടത്രെ.

മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് ആളാണ് ക്രോണിന് അലസ്കാണ്ടര്‍. ഇയാളും മിഷേലും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് കരുതന്നത്. അങ്ങനെയുള്ള വിവരങ്ങളാണ് ക്രോണിന് പോലീസിനോട് പറഞ്ഞിട്ടും ഉള്ളത്.

ക്രോണിന്റെ ഫോണില്‍ നിന്ന് മിഷേലുമായി അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ക്രോണിന് തന്നെ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളാണ് ഇവ.

അടുത്തിടെയായി ക്രോണിനും മിഷേലും തമ്മില്‍ സ്ഥിരം പ്രശ്നങ്ങളായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിഷേല്‍ ക്രോണിനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് സൂചന.

ബന്ധം വേര്‍പെടുത്താന്‍ മിഷേല്‍ തീരുമാനിച്ചതിന് ശേഷം ക്രോണിന്റെ ഭാഗത്ത് നിന്ന് വലിയ തോതില്‍ മാനസിക പീഡനങ്ങളും ഭീഷണിയും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ കലൂര്‍ പള്ളിയുടെ മുന്നില്‍ വച്ച് മിഷേലിനെ ക്രോണിന് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു

മിഷേലിന്റെ ഫോണും ബാഗും ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കായലില്‍ തിരച്ചില്‍ നടത്താനായി നാവിക സേനയുടെ സഹായം തേടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മിഷേലിന്റെ ഫോണ്‍ ലഭിച്ചാല്‍ ഏറ്റവും നിര്‍ണായകമായ പല തെളിവുകളും ലഭിച്ചേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ കായലില്‍ നിന്ന് ആ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications