'ആരുടെ വണ്ടിയാണ്,വണ്ടിക്ക് കടലാസ്സുണ്ടോ എന്നൊന്നും പരിശോധിച്ച് കയറാൻ കഴിയില്ല': മന്ത്രി റിയാസ്
കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് കരാറുകാരന്റെ വാഹനത്തിൽ കയറിയ സംഭവത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആർ സി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നും അദ്ദേഹം ചോദിച്ചു. അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാൽ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് കളക്ടർ മറുപടി തന്നതെന്നും ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

PC: Screegrab From Video Shared By Muhammed Riyas/ FB
റിപ്പബ്ലിക്ക് ദിന പരേഡായാലും സ്വാതന്ത്ര്യദിന പരേഡായാലും പങ്കെടുക്കുന്ന മന്ത്രിമാർ എത്ര് സമയത്ത് പുറപ്പെടണം എത്ര സമയത്ത് എത്തണം എന്നതിന് കൃത്യമായ നിശ്ചിയിക്കപ്പെട്ട സമയമുണ്ട് അത് പ്രകാരമാണ് എത്തിയത്. അങ്ങനെ വരുമ്പോൾ പതാക ഉയർത്തിക്കഴിയുമ്പോൾ ഒരു വാഹനം ഉണ്ടാവുമല്ലോ. അതിന്റെ ആർ സി ബുക്ക് പരിശോധിക്കാൻ എന്തായാലും മന്ത്രിക്ക് ഉത്തരവാദിത്തം ഇല്ല,
എങ്ങനെയുള്ള വണ്ടിയാണ്, എന്ത് വണ്ടിയാണ്. ആരുടെ വണ്ടിയാണ്, അയാളുടെ പേരെന്താണ്, ആ വണ്ടിക്ക് കടലാസ്സുണ്ടോ എന്നൊന്നും പരിശോധിച്ച് ഒരു മന്ത്രിക്ക് അതിൽ കയറാൻ കഴിയില്ല. അതൊക്കെ ജില്ലാ ഭരണ കൂടവും പോലീസൊക്കെ ചെയ്ത് ചെയ്യേണ്ട കാര്യമാണ്, മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് വെസ്റ്റ് ഹില്ലിസെ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാനായാണ് പോലീസ് കരാറുകാരന്റെ വാഹനം ഏർപ്പെടുത്തിയത്. മാവർ സ്വേദശി വിപിൻ ദാസിന്റെ ഉടമസ്ഥതയിലുള്ള കൈരളി കൺസ്ട്രഷൻ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.
സാധാരണ നിലയിൽ പോലീസിന്റെ തുറന്ന ജീപ്പിലാണ് റിപ്പബ്ലിക് ദിനത്തിൽ പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളക്. എ ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡിനാണ് ഇതിന്റെ ചുമതല. കോഴിക്കോട് തുറന്ന ജീപ്പ് ഇല്ലാത്തതിനാലാണ് സ്വാകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications