പൊന്നാനിയിലും മലപ്പുറത്തും ലീഗ് ബഹുദൂരം മുന്നില്‍
മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലും എതിര്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ബഹുദൂരം മുന്നില്‍. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദ് ബഹുദൂരം മുന്നിലാണ്. വോട്ടെണ്ണല്‍ ആരംഭിച്ച മണിയ്ക്കൂറുകള്‍ പിന്നിട്ടിട്ടും ലീഗ് സ്ഥാനാർത്ഥിയ്ക്ക് അനുകൂലമായ സ്ഥിതിയാണ് മലപ്പുറത്ത് ഉള്‌ലത്.
വോട്ടെണ്ണല്‍ പിന്നിട്ട് അരമണിയ്ക്കൂര്‍ പിന്നിടുമ്പോള്‍ പൊന്നാനി സ്ഥാനാര്‍ത്ഥിയും ലീഗ് നേതാവുമായി ഇടി മുഹമ്മദ് ബഷീറിന്റെ ലീഡ് 6500 ല്‍ അധികമാണ്. അതേസമയം അരമണിയ്ക്കൂറില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ലീഡ് (പതിനായിരത്തിലധികം ) വോട്ടുകളുടെ ലീഡുമായി ലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദ് ബഹുദൂരം മുന്നിലാണ്.
മലപ്പുറത്ത് 2009 ല്‍ ആകെവോട്ടര്‍മാര്‍ 10,19,713 . പോള്‍ ചെയ്തത് 7,84,713. പോളിങ് ശതമാനം 77. ഭൂരിപക്ഷം 115,597.യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ ഇ അഹമ്മദ് 4,27,940 വോട്ടുകള്‍ നേടി. സിപിഎം സ്ഥാനാര്‍ത്ഥി ടികെ ഹംസക്ക് കിട്ടിയത് 3,12,343 വോട്ടുകള്‍. ബിജെപിയുടെ എന്‍ അരവിന്ദന് ലഭിച്ചത് 36,016.
മലപ്പുറത്ത് പികെ സൈനബയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വോട്ടെണ്ണല്‍ ആരംഭി്ച്ച് അരമണിയ്ക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരിയ്ക്കല്‍ പോലും എല്‍ഡിഎഫിന് ലീഡ് നേടാനയില്ല. പൊന്നാനിയിലും ഇതേ അവസ്ഥ തന്നെയാണ് . എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി അബ്ദുറഹ്മാനെ അപ്രസക്തനാക്കിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ മുന്നേറുന്നത്.
പൊന്നാനിയില്‍ 2009ല്‍ വ്യക്തമായ ഭൂപിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. ഇടി മുഹമ്മദ് ബഷീര്‍ 2009 ല്‍ 3,85,801 വോട്ടുകള്‍ നേടി. ഇടത് സ്വതന്ത്രന്‍ ഹുസൈന്‍ രണ്ടത്താണിക്ക് കിട്ടിയത് 3,03,117. ബിജെപിയുടെ ജനചന്ദ്രന്‍ മാസ്റ്റര്‍ 57,710 വോട്ടുകള്‍ നേടി.
.