പികെ കുഞ്ഞാലിക്കുട്ടിയുടെ രാജി; അന്തിമ തീരുമാനം നാളത്തെ ലീഗ് നേതൃ യോഗത്തില്‍
കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുമോ എന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും. മലപ്പുറത്ത് ഇക്കാര്യം ആലോചിക്കാന്‍ പാണക്കാട് തങ്ങളുടെ വസതിയില്‍ നാളം ലീഗ് നേതൃയോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പല തലങ്ങളില്‍ നിന്നും എതിര്‍പ്പുകളും എതിര് അഭിപ്രായങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം വൈകിപ്പിക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന.
ജനുവരി ആദ്യവാരത്തോടെ എംപി സ്ഥാനം രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആദ്യ തീരുമാനം. ലീഗ് ഉന്നതാധികാരസമിതിയോഗത്തില്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമീനം പ്രഖ്യാപിച്ചത്. അതിന് ശേഷം കോഴിക്കോട് ചേര്‍ന്ന ദേശീയസമിതി യോഗവും കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക് അംഗീകാരം നല്കി.

നിയമസഭാ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ രാജി വെച്ചാല്‍ വിവാദമുണ്ടായേക്കം എന്നതിനാലാണ് രാജി തീരുമാനം കുഞ്ഞാലിക്കുട്ടിയും ലീഗും നേരത്തെ തന്നെ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ കുഞ്ഞാലിക്കുട്ടി നയിക്കും. ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്തേക്ക് യുവനേതാക്കളെ പരിഗണിക്കും. യുഡിഎഫില്‍ നിലവിലുള്ള കുഴപ്പങ്ങള്‍ പരിഹരിക്കാനും കുഞ്ഞാലിക്കുട്ടി പ്രധാന പങ്കു വഹിക്കും. യുഡിഎഫ് ഘടക കക്ഷിയിലെ സ്വീകര്യതയും സ്വാധീനവും പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതെന്നാണ് ലീഗിന്റെ വിശദീകരണം.
2019ല്‍ കേന്ദ്ര മന്ത്രിപദം പ്രതീക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ മത്സരിച്ചത്. എന്നാല്‍ യുപിഎയുടെ തകര്‍ച്ച തിരിച്ചടിയായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി നല്‍കിയതോടെ അദ്ദേഹത്തിന്റെ തിരിച്ചു വരവ് വ്യക്തമായിരുന്നു.
കുഞ്ഞാലിക്കുട്ടി മടങ്ങിവരവ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്ക് അകത്തും പുറത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കോണ്‍ഗ്രസിനകത്ത് തന്നെ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരെ കുറക്കേണ്ടതില്ലെന്നും, അതിനാല്‍ ഒരു സിറ്റിംഗ് എംപിയും രാജിവെച്ച് മത്സരിക്കേണ്ടതില്ലെന്നും ഹൈക്കമാന്റ് തീരുമാനിച്ചു. അധികാരക്കൊതി കാരണമുള്ള തിരിച്ചുവരുവാണ് കുഞ്ഞാലിക്കുട്ടിയുടേത് എന്ന മുറിമുറുപ്പും മുന്നണിയിലുണ്ട്. ഖജനാവിലെ ചിലവിട്ട് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട്ി വരുന്നതാണ് വിമര്‍ശനത്തിന് മറ്റൊരു കാരണം.
കുഞ്ഞാലിക്കുട്ടിയുടെ രാജി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലി തങ്ങള്‍ അടക്കം അഭിപ്രായപ്പെട്ടതും തിരിച്ചടിയായി. പാര്‍ട്ടിയില്‍ത്തന്നെ ഇത്തരത്തില്‍ രണ്ടഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം വൈകിപ്പിക്കുന്നത്. എങ്കിലും നിലവില്‍ രാജി തീരുമാനം കുഞ്ഞാലിക്കുട്ടി ഉപേക്ഷിച്ചെന്ന് പറയാനാകില്ല.എങ്ങനെയാണ് നിലവില്‍ മുന്നണിയിലേയും പാര്‍ട്ടിയിലേയും എതിര്‍പ്പുകളെ കുഞ്ഞാലിക്കുട്ടി നേരിടുക എന്നതിന് അനുസരിച്ചാകും തുടര്‍ നിക്കങ്ങള്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications