മുസ്ലിം ലീഗ് പിന്മാറി; കുതന്ത്രം ജിഫ്രി തങ്ങള്‍ പൊളിച്ചെന്ന് ജലീല്‍... തങ്ങള്‍ തെറ്റിദ്ധരിച്ചെന്ന് മന്ത്രി
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ വെള്ളിയാഴ്ച പള്ളികളില്‍ തീരുമാനിച്ച പ്രതിഷേധത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്മാറി. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സംസാരിക്കുകയും ചര്‍ച്ച ചെയ്യാമെന്നും അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അതിന് ശേഷമാകും സമസ്ത നിലപാട് എടുക്കുക.
സമസ്തയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പള്ളികളിലെ പ്രതിഷേധത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിന് സമസ്ത മുന്നിലുണ്ടാകുമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. പള്ളികളിലെ പ്രതിഷേധം അപകടം ചെയ്യും. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസ്താവകളുടെ അടിസ്ഥാനത്തില്‍ കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കിയേക്കാമെന്നു സൂചിപ്പിച്ചാണ് പള്ളികളിലെ പ്രതിഷേധം വേണ്ട എന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞത്.

മുസ്ലിം ലീഗിന്റെ കുതന്ത്രത്തെ ജിഫ്രി തങ്ങള്‍ പൊളിച്ചടക്കിയെന്ന് കെടി ജലീല്‍ എംഎല്‍എ പ്രതികരിച്ചു. സമസ്തയുടെ നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു. മുസ്ലിം ലീഗിന്റെ അണികളായ സമസ്തയിലെ രണ്ടാംനിര നേതാക്കളാണ് ഇതിന് പിന്നില്‍. വിവിധ സംഘടനകളിലെ ലീഗുകാരെ ചേര്‍ത്തുണ്ടാക്കിയ മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിടണം. വഖഫ് മന്ത്രി വി അബ്ദുറഹ്മാന് ഒരു ശാഠ്യവുമില്ല. പള്ളികളിലെ കാര്യങ്ങല്ല, പള്ളിക്കൂടങ്ങളിലെ കാര്യങ്ങളണ് മുസ്ലിം ലീഗ് പറയേണ്ടത്. തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണെന്നും കെടി ജലീല്‍ പ്രതികരിച്ചു.
പള്ളികളിലെ പ്രതിഷേധം വേണ്ട എന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞെങ്കിലും വഖഫ് മന്ത്രി വി അബ്ദുറഹ്മാനെതിരെ രൂക്ഷമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. എന്തുവന്നാലും വഖഫ് നിയമം പാസാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ഒരു ധാര്‍ഷ്ട്യമാണ്. അത് അംഗീകരിക്കാനാകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന് രംഗത്തുന്നു.
ജിഫ്രി തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തന്റെ നിലപാട് നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. ജിഫ്രി തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. ഞാന്‍ പറഞ്ഞ നിലപാടില്‍ ധിക്കാരമുണ്ടെന്ന് അറിയില്ല. ജിഫ്രി തങ്ങള്‍ തെറ്റിദ്ധാരണ മാറ്റണം. തെറ്റായ പരാമര്‍ശം ഞാന്‍ ആരോടും നടത്തിയിട്ടില്ല. നേരിട്ട് കാണാന്‍ അവസരമുണ്ടായാല്‍ തെറ്റിദ്ധാരണ തിരുത്താന്‍ തങ്ങളോട് പറയും. തങ്ങളെ ബഹുമാനിക്കുന്നു. ഒരു സമുദായത്തെ വച്ച് രാഷ്ട്രീയം പാടില്ലെന്നാണ് തന്റെ നിലപാടെന്നും മന്ത്രി അബ്ദുറഹ്മാന് പറഞ്ഞു.
അതേസമയം, പാലക്കാട്ടെ ഒറ്റപ്പാലത്ത് മുസ്ലിം ലീഗിന്റെ കൊടിമരത്തില്‍ റീത്ത് വച്ചു. പള്ളികളെ രാഷ്ടീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് റീത്തിനൊപ്പമുള്ള നോട്ടീസിലുണ്ട്. സിപിഎമ്മാണ് റീത്ത് വച്ചതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പോലീസില്‍ പരാതി നല്കി.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications