Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴ ജില്ല രൂപീകരണം; കമ്മിറ്റിയുടെ പഠനം, നിയമസഭയിലെ ബില്ല്... പാതിയില്‍ നിലച്ചത് എവിടെ?

തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിന്‍കര കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യം അടുത്തിടെ ശക്തിപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേഖലയിലെ പ്രമുഖ വ്യക്തികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതോടെ, പുതിയ ജില്ലകള്‍ സംബന്ധിച്ച് കേരളത്തില്‍ നേരത്തെ ഉയര്‍ന്ന ആവശ്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

ഇടുക്കി, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് മൂവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കുക എന്ന ആവശ്യത്തിന് നാല് ദശാബ്ദത്തോളം പഴക്കമുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മൂവാറ്റുപുഴ ജില്ല യാഥാര്‍ഥ്യമാകുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുന്‍ എംഎല്‍എ കൂടിയായ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ പറഞ്ഞിരുന്നു. ജില്ലാ രൂപീകരണത്തിന് പിന്നീട് എന്തുപറ്റിയെന്ന് ജോസഫ് വാഴക്കന്‍ വണ്‍ഇന്ത്യ മലയാളത്തോട് വിശദീകരിച്ചത് വായിക്കാം...

muvattupuzha district joseph vazhackan

1984ല്‍ രൂപീകരിച്ച കാസര്‍കോടിന് ശേഷം സംസ്ഥാനത്ത് മറ്റൊരു ജില്ല പിറവിയെടുത്തിട്ടില്ല. ഇനിയൊരു ജില്ല വരുന്നെങ്കില്‍ അത് മൂവാറ്റുപുഴ കേന്ദ്രീകരിച്ചാകുമെന്ന് 1982ല്‍ പത്തനംതിട്ട ജില്ലാ രൂപീകരണ വേളയില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ പറഞ്ഞിരുന്നു. ഇതിന് വേണ്ടി നിയോഗിച്ച ഡോ. ബാബുപോള്‍ അധ്യക്ഷനായ സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടിന്മേല്‍ കാര്യമായ തുടര്‍നടപടിയുണ്ടായില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. ശേഷം ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ എംഎല്‍എ ആയിരിക്കെ ഈ വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചു. ടിയു കുരുവിള, സാജുപോള്‍, അനൂപ് ജേക്കബ്, സജീന്ദ്രന്‍ തുടങ്ങി എറണാകുളം ജില്ലയില്‍ നിന്നുള്ള മിക്ക എംഎല്‍എമാരും ആശയത്തോട് യോജിച്ചു.

പുതിയ ജില്ല വേണമെന്ന ആവശ്യത്തില്‍ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ ക്യാമ്പയിനുകള്‍ നടന്നിരുന്നു. യുഡിഎഫ് അജണ്ടയിലും വിഷയമെത്തി. തൊടുപുഴ എംഎല്‍എ പിജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ 1982ലെ നിര്‍ദേശത്തോട് യോജിച്ചില്ല. തൊടുപുഴ കൂടി മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകുന്ന രീതിയിലായിരുന്നു അന്നത്തെ നിര്‍ദേശം.

തൊടുപുഴയെ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാക്കി മാറ്റിയാല്‍ ഇടുക്കി ജില്ല തമിഴ് ഭൂരിപക്ഷമായി മാറുമെന്ന അഭിപ്രായമായിരുന്നു പിജെ ജോസഫിനുണ്ടായിരുന്നതെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. അതിനിടെ മുല്ലപെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സമരം ശക്തമായതോടെ മൂവാറ്റുപുഴ ജില്ല എന്ന ചര്‍ച്ചകള്‍ നിലച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഭരണത്തിലെത്തിയ ഇടതുപക്ഷം ഇക്കാര്യത്തില്‍ താല്‍പ്പര്യം കാണിക്കാതിരുന്നതും ജില്ലാ രൂപീകരണത്തിന് തടസമായെന്ന് ജോസഫ് വാഴക്കന്‍ പറയുന്നു. എറണാകുളത്തെ മെട്രോപോളിറ്റന്‍ സിറ്റിയാക്കി മാറ്റണമെന്ന പുതിയ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഈ വേളയില്‍ ജില്ലയിലെ റൂറല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കുക എന്നത് പ്രായോഗികമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭിക്കുക എന്നതിനാല്‍ പുതിയ ജില്ല രൂപീകരിക്കുന്നതിലൂടെ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വുണ്ടാകും എന്നതാണ് നേട്ടം. എറണാകുളം ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയും സമീപ പ്രദേശങ്ങളും കേന്ദ്രമായിട്ടാണ് നടക്കുന്നത്. എന്നാല്‍ കിഴക്കന്‍ മേഖലയിലേക്ക് വേണ്ടത്ര വികസന പ്രവര്‍ത്തനങ്ങള്‍ എത്തുന്നില്ല എന്ന വിമര്‍ശനത്തിനും പുതിയ ജില്ല രൂപീകരണത്തിലൂടെ അറുതി വരും.

മൂവാറ്റുപുഴ ജില്ല എന്ന ആവശ്യത്തില്‍ നിന്ന് വ്യത്യസ്തമാണ് നെയ്യാറ്റിന്‍കര ജില്ല എന്ന് ജോസഫ് വാഴക്കന്‍ പറയുന്നു. തിരുവനന്തപുരം ജില്ലയുടെ മധ്യത്തിലാണ് തിരുവനന്തപുരം നഗരം. എന്നാല്‍ എറണാകുളം ജില്ലയുടെ ഒരറ്റത്താണ് നഗരം. മൂവാറ്റുപുഴ കഴിഞ്ഞാല്‍ മറ്റൊരു ജില്ല വേണമെന്ന ആവശ്യം പ്രധാനമായും മലപ്പുറത്താണ്. 16 നിയമസഭാ മണ്ഡലങ്ങളുള്ള, ഒട്ടേറെ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറമെന്നും ജോസഫ് വാഴക്കന്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+