Get Updates
Get notified of breaking news, exclusive insights, and must-see stories!

'അർധരാത്രി അറസ്‌റ്റ്‌ ചെയ്യുന്ന പാരമ്പര്യം ഇവിടെയുണ്ട്, അൻവറിന് വീരപരിവേഷമില്ല'; എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസിൽ അറസ്‌റ്റ്‌ ചെയ്യപ്പെട്ട പിവി അൻവർ എംഎൽഎയ്ക്ക് വീരപരിവേഷമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ എവിടെ പോയാലും തങ്ങൾക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ ഗോവിന്ദൻ അദ്ദേഹം യുഡിഎഫിലേക്ക് പോവുമെന്ന് ആദ്യമേ ഉറപ്പായിരുന്നു എന്നാണ് പറയുന്നത്. അൻവറിന്റെ കാര്യത്തിൽ നടന്നത് സാധാരണ കാര്യം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

'അന്‍വര്‍ മുൻപ് യുഡിഎഫിന്റെ ഭാഗമായിരുന്നു. അതിനെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ല. അതൊന്നും ചര്‍ച്ചചെയ്യാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. രാത്രിയും അര്‍ധരാത്രിയും അറസ്‌റ്റ് ചെയ്യുന്ന എത്ര പാരമ്പര്യം ഇവിടെയുണ്ട്? സാധാരണ അറസ്‌റ്റ് ചെയ്യുന്നതല്ലേ? ഫോറസ്‌റ്റ് ഓഫീസ് തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത ആൾക്കെതിരെ നടപടി ഉണ്ടാവില്ലേ. ജയിലില്‍ പോയി വന്നിട്ട് കാണിച്ചുതരാമെന്നാണ് പറഞ്ഞത്, അത് എന്താണെന്ന് നോക്കാം' എംവി ഗോവിന്ദൻ പറഞ്ഞു.

mvgovindanandpvanvarmla

'ജയിലില്‍ പോയതാണോ വീരപരിവേഷം. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണോ? ഒരു വീരപരിവേഷവുമില്ല. പരിവേഷം കിട്ടണമെങ്കില്‍ അയാളെന്തോ മഹാമേരുവായി നില്‍ക്കണ്ടേ. അയാളെ അറസ്‌റ്റ് ചെയ്‌തു. അതിൽ എന്താണ് കുഴപ്പം? അയാള്‍ എവിടെപ്പോയാലും ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. അൻവർ യുഡിഎഫിലേക്ക് ചേക്കേറുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം, വയനാട് ഡിസിസി പ്രസിഡന്റിന്റെ ആത്മഹത്യ ഗൗരവമുള്ള വിഷയമാണെന്നും എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. വിഷയത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പ്രതികരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടി അംഗങ്ങളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് എംവി ഗോവിന്ദൻ അറിയിച്ചത്. കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ല. പെരിയ കൊലക്കേസില്‍ സിപിഎം ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഏതറ്റം വരെയും പോവുമെന്നും എംവി ഗോവിന്ദൻ എകെജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതിനിടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ പെട്ടി വിവാദത്തിൽ തെറ്റായ പ്രസ്‌താവന നടത്തിയ എൻഎൻ കൃഷ്‌ണദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് പാർട്ടി തീരുമാനം. കൃഷ്‌ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും പ്രസ്‌താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി സൃഷ്‌ടിച്ചെന്നും സംസ്ഥാന സമിതി വിലയിരുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+