'പൗരത്വഭേദഗതി, ജമ്മുകാശ്മീർ വെട്ടിമുറിച്ച നിയമം എല്ലാം പ്രധാനമന്ത്രിയുടെ ഒത്താശ'; എം വി ജയരാജൻ
കണ്ണൂർ : കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം വി ജയരാജൻ. പൗരത്വ ഭേദഗതി നിയമം, ജമ്മുകാശ്മീർ വെട്ടിമുറിച്ച നിയമം, പള്ളികൾ കൈയടക്കാനുള്ള നീക്കങ്ങൾ, മതന്യൂനപക്ഷങ്ങൾക്കും ദളിതർക്ക് എതിരെയുമുളള തുടർച്ചയായി നടത്തിയ അതിക്രമങ്ങൾ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഒത്താശയോട് കൂടി നടന്നതായിരുന്നുവെന്ന് എം വി ജയരാജൻ വ്യക്തമാക്കി.
പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏറ്റുവാങ്ങേണ്ടി വന്നു. ഈ കാരണത്താൽ പ്രവാസികളായ 86 ലക്ഷത്തിലധികം ജനങ്ങളുടെ ഉപ ജീവനമാർഗ്ഗം പ്രതിസന്ധിയിലാണ്. രാജ്യങ്ങളിൽ വ്യാപാരങ്ങൾക്ക് നിയന്ത്രണം വന്നിരിക്കുകയാണെന്നും എം വി ജയരാജൻ ആരോപിച്ചു.

ഇവയ്ക്കെല്ലാം മുഖ്യ ഉത്തരവാദികൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആണെന്നും എം പി ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് വിമർശനം ഉന്നയിച്ച് എം പി ജയരാജൻ രംഗത്ത് വന്നത്.
എം വി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ വാക്കുകൾ ഇങ്ങനെ ;-
'ബി ജെ പിയുടെ ദേശീയ വക്താവ് നൂപുർ ശർമ്മയും ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലും നടത്തിയ പ്രവാചക നിന്ദ ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുക മാത്രമല്ല, പേർഷ്യൻ - ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിരോധനവും ഏറ്റുവാങ്ങേണ്ടി വന്നു.
ഇതുമൂലം പ്രവാസികളായ 86 ലക്ഷത്തിലധികം വരുന്ന അറബ് രാജ്യങ്ങളിലെ ജനങ്ങളാകെ ഉപ ജീവന മാർഗ്ഗം അടയും വിധത്തിലുള്ള പ്രതിസന്ധി നേരിടുകയാണ്. ഇവരെല്ലാം തിരിച്ചു വരേണ്ടി വന്നാൽ എന്തായിരിക്കും സ്ഥിതി. ഈ രാജ്യങ്ങളിലെ വ്യാപാരങ്ങൾക്ക് നിയന്ത്രണം വന്നിരിക്കുകയാണ്. ഇതിനെല്ലാം മുഖ്യ ഉത്തരവാദികൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആണ്.
ന്യൂനപക്ഷ വേട്ട ലക്ഷ്യമാക്കി സംഘപരിവാർ നേതാക്കൾ തുടർച്ചയായി മുസ്ലീങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെയും പ്രസ്താവനകളെയും ഒറ്റവരി പ്രസ്താവന കൊണ്ടു പോലും അതത് ഘട്ടങ്ങളിൽ നേതൃത്വം അപലപിക്കാൻ തയ്യാറായില്ല.
മാത്രമല്ല , പൗരത്വഭേദഗതി നിയമം, ജമ്മുകാശ്മീർ വെട്ടിമുറിച്ച നിയമം, പള്ളികൾ കൈയ്യടക്കാനുള്ള നീക്കങ്ങൾ, മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ തുടർച്ചയായി നടത്തിയ അതിക്രമങ്ങൾ എന്നിവയൊക്കെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഒത്താശയോട് കൂടിയുമായിരുന്നു.
2022 ജൂൺ 26 - ന് ടൈംസ് നൗ ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിലാണ് നൂപുർശർമ്മ പ്രവാചക നിന്ദയോടെ പ്രതികരണം നടത്തിയത്.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം
സമീപ ദിവസം തന്നെ നവീൻകുമാർ ജിൻഡാലും വിഷം തുപ്പുന്ന പ്രതികരണത്തിലൂടെ ദേശീയവക്താവിനെ പിന്തുണച്ചു. ഇതൊന്നും അബദ്ധവശാൽ ഉണ്ടായതല്ല. ആസൂത്രിതവും സംഘടിതവും ബോധപൂർവ്വവുമായ മതഭ്രാന്തിന്റെ പ്രചാര വേലയാണ്. ഇത്തരം ഭ്രാന്തന്മാരെ ചങ്ങലക്കിടുകതന്നെ വേണം".
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications