'മനോരമ കാണിച്ചത് രാഷ്ട്രീയ തറവേല': മാതൃഭൂമിയുടെ മാതൃകയെങ്കിലും പിന്തുടരാമായിരുന്നു: എംവി ജയരാജന്‍
തിരുവനന്തുപുരം: യുവജനവഞ്ചന മാത്രമായ കൊച്ചിയിലെ യുവം പരിപാടിയെയും വന്ദേഭാരത് ഉത്ഘാടനത്തെക്കുറിച്ചും വലതുപക്ഷ മാധ്യമങ്ങളുടേത് മോഡി ഭക്തിയിൽ നിറഞ്ഞ കർസേവയാണെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. സംസ്ഥാന സർക്കാർ പദ്ധതികളായ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപന ചടങ്ങിലും കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ കേരള വികസന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്ന പ്രധാനഭാഗം ചരമക്കോളത്തിൽ പോലും വാർത്തയാവാതിരിക്കാൻ ശ്രദ്ധിച്ച മനോരമ അതിന്റെ രാഷ്ട്രീയ തറവേലയാണ് പ്രകടിപ്പിച്ചതെന്നും ജയരാജന്‍ പറയുന്നു.
കേരളം മാതൃകയെന്ന തലക്കെട്ട് മാതൃഭൂമി നൽകുകയും ചെയ്തു. സഹജീവിയുടെ ഈ മാതൃകയെങ്കിലും കാണുന്നത് മനോരമയ്ക്ക് കുറ്റബോധം പ്രകടിപ്പിക്കാനുള്ള ഒരവസരമാണ്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് കൊച്ചിയിൽ ഗീബൽസിയൻ നുണകളാണ് പ്രധാനമന്ത്രി വിളമ്പിയത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ നീതി ആയോഗ് നിരവധി പുരസ്‌കാരങ്ങൾ കേരളത്തിന് സമ്മാനിച്ചത് സുസ്ഥിര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, തൊഴിൽ എന്നീ മേഖലകളിലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ്.

രാജ്യം അതിവേഗം വളരുമ്പോൾ കേരളവും അതിന്റെ ഭാഗമാകണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വെണ്ടക്ക അക്ഷരങ്ങളിൽ വാർത്തയാക്കിയവർ കോച്ച് ഫാക്ടറിയും റെയിൽവേ സോണും റെയിൽവേ മെഡിക്കൽ കോളേജും എയിംസും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ വിസ്മരിച്ചു എന്ന കാര്യം പാടേ മറന്നുവെന്നും എംവി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
'ചെറുപ്പക്കാരുടെ മനം കീഴടക്കി ഒറ്റ നടത്തം' എന്ന് പ്രധാനമന്ത്രിയെ പുകഴ്ത്തി വാർത്ത നൽകിയവർ 10 ലക്ഷം ഒഴിവുകളിൽ നിയമനം നടത്താത്തതും നിയമനനിരോധനം നടത്താത്തതും പൊതുമേഖല സ്വകാര്യവൽക്കരിച്ചുകൊണ്ട് തൊഴിലുള്ളവരെപ്പോലും തൊഴിൽരഹിതരാക്കുന്നതും ഉൾപ്പെടെയുള്ള കേന്ദ്രസർക്കാറിന്റെ യുവജനവിരുദ്ധ നടപടികളെക്കുറിച്ച് യാതൊന്നും പരാമർശിച്ചില്ല. പ്രതിവർഷം ബിജെപി ഭരിക്കുന്ന യുപിയിൽ കേവലം 12000ഓളം നിയമനം നടക്കുമ്പോൾ കേരളം 30000 പേർക്ക് പി.എസ്.സി. വഴി ജോലിനൽകുന്നു എന്ന സത്യം മൂടിവെക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി കേരളത്തെ കീഴടക്കി, നിരവധി വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കൊട്ടിഘോഷിച്ച ബിജെപി സംസ്ഥാന നേതാക്കളെയും വലതുപക്ഷമാധ്യമങ്ങളെയും വികസന തൽപരരായ ജനങ്ങളെയും നിരാശരാക്കിക്കൊണ്ടാണ് രണ്ടുനാളത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം അവസാനിച്ചത്. വൻ പ്രചരണ കോലാഹലം സൃഷ്ടിച്ചവരോട് ഒറ്റച്ചോദ്യം - പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് കേരളത്തിന് എന്ത് കിട്ടി?
വന്ദേഭാരത് ആണെന്നാണ് ഉത്തരമെങ്കിൽ 14 സംസ്ഥാനങ്ങൾക്ക് നൽകിയതിന് ശേഷമാണ് കേരളത്തിന് അത് ലഭിച്ചത് എന്നാണ് മറുപടി. അതും കെ-റെയിലിനെക്കാൾ നിരക്കും സമയവും വർദ്ധിപ്പിച്ചും മറ്റ് ട്രെയിൻ സർവീസുകളെ വൈകിപ്പിച്ചുമാണ് നടപ്പിലാക്കിയത്. വന്ദേഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തിന്റെയും അവകാശമാണ്. വൈകിയാണെങ്കിലും അനുവദിച്ചത് സ്വാഗതാർഹം. കെ-റെയിലിന് അടിയന്തിരമായും അനുമതി നൽകുകയും വേണമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications