മികച്ച ഗായകനുള്ള ദേശീയപുരസ്കാരം പിറന്നത് പ്രേംദാസിന്റെ തൂലികയിൽ
ഗുരുവായൂര്‍: മികച്ച ഗായകനുള്ള ദേശീയപുരസ്കാരം പിറന്നത് 'ഉദ്യാനപാലക'ന്റെ തൂലികത്തുമ്പില്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം വന്നു ചേരുമോ' എന്ന പാട്ടെഴുതിയത് ഗുരുവായൂര്‍ സ്വദേശി പ്രേംദാസാണ്. ഭക്തിയും പ്രണയവുമൊക്കെയായി ആയിരത്തഞ്ഞൂറിലേറെ ഗാനങ്ങള്‍ ശ്രദ്ധനേടിയെങ്കിലും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് ആദ്യമാണ്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നാണു പ്രേംദാസിന്റെ പ്രതികരണം.

പ്രേംദാസിന്റെ 1754-ാമത്തെ പാട്ടാണ് സിനിമയ്ക്കുവേണ്ടി നല്‍കിയത്. ബാക്കിയെല്ലാം ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളുമായി ആല്‍ബങ്ങള്‍ പുറത്തിറങ്ങി. പ്രശസ്ത പിന്നണിഗായകര്‍ ആലപിച്ച ഗാനങ്ങളേറെയും തരംഗമാണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പാട്ടെഴുതിത്തുടങ്ങിയ പ്രേംദാസ്, നാടക സംവിധായകനും നടനുമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പൂന്തോട്ട പരിപാലന ജോലിയിലേര്‍പ്പെട്ടു.
പാട്ടെഴുത്തിന് പുറമെയുള്ള പ്രധാന വരുമാനമാര്‍ഗവും ഇതാണ്. പൂക്കളെ പരിചരിക്കുന്നതിനിടെ മനസില്‍ വിരിയുന്ന വരികളാണ് കുറിച്ചിടുന്നത്. വരികളുടെ 'സുഗന്ധം' തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും സുഹൃത്തും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദാണ്. പുതിയ ചിത്രത്തിലേക്കു പാട്ടു നല്കാന് ആവശ്യപ്പെട്ടപ്പോള്‍ നാലു ദിവസം കൊണ്ടാണു പൂര്‍ത്തിയാക്കിയത്.
ദാരിദ്ര്യത്താല്‍ വേദനയാര്‍ന്ന തന്റെ ബാല്യം ചിത്രത്തിലെ നായകനില്‍ കണ്ടായിരുന്നു പാട്ടെഴുത്ത്. അടുത്തിടെ ധര്‍മരാജ് സംവിധാനം ചെയ്യുന്ന പുതിയ പടത്തിലേക്ക് പാട്ടെഴുതി നല്‍കിയിട്ടുണ്ട്. സന്തോഷ് പനങ്ങാട്ട് സംവിധാനം ചെയ്യുന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള സിനിമയിലേക്കുള്ള പാട്ടിന്റെ പണിപ്പുരയിലാണിപ്പോള്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications