കേരളത്തില്‍ കോവിഡിനെ നേരിടാന്‍ തന്ത്രപരമായ ലോക്ക് ഡൗണ്‍ വേണം കേന്ദ്ര ആരോഗ്യ മന്ത്രാലയം
ദില്ലി: കേരളത്തിലെ 85 ശതമാനത്തിലധികം കോവിഡ് രോഗികളും വീട്ടിൽ ചികിത്സയില്‍ കഴിയുന്നതിനാല്‍ പ്രതിദിന വർദ്ധനവ് തടയുന്നതിനുള്ള നടപടികൾ കേരള ആരോഗ്യ വകുപ്പ് ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളം കേന്ദ്രത്തിന്റെ ഉപദേശം പിന്തുടരുന്നില്ല. മാത്രവുമല്ല അയൽ സംസ്ഥാനങ്ങളും കേരളത്തിലെ ഉയര്‍ കേസുകളുടെ ദോഷഫലം അനുഭവിക്കുന്നുണ്ട്. ജില്ലാ തലത്തിൽ മാത്രമല്ല, ബാധിച്ച അയൽപക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേരളം നിയന്ത്രണങ്ങൾ പാലിക്കണമെന്നും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് സർക്കാർ വൃത്തങ്ങൾ പറയുന്നു.
വീട്ടിൽ ചികിത്സയില്‍ കഴിയുന്ന രോഗികൾ എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കുന്നില്ലെന്നും അതുകൊണ്ടാണ് വൈറസിന്റെ വ്യാപനം തടയാൻ കേരളത്തിന് കഴിയാത്തതെന്നും അവർ ആവര്‍ത്തിച്ച് പറയുന്നു. തീരദേശ സംസ്ഥാനം, അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായതിനാൽ, കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.
കേരളത്തിന്റെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14-19 ശതമാനമായി തുടരുന്നു. അത് പതിയെ പതിയെ അയൽസംസ്ഥാനങ്ങളിലേക്ക് പകരുമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു. കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടക ഏഴ് ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പ്രഖ്യാപിച്ചതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.
പ്രപ്പോസ് ചെയ്തത് രോഹിത്; ആദ്യം നോ, വീട്ടുകാരുടെ എതിര്‍പ്പ്, 7 വര്‍ഷം കാത്തിരിപ്പ്, ഒടുവില്‍ വിവാഹം
അതേസമയം, സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,57,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,24,380 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,705 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുമാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ് -19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയിട്ടുമുണ്ട്.
Recommended Video