എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കും: പിണറായി വിജയന്‍
തിരുവനന്തപുരം; എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രഏജന്‍സികള്‍ നടത്തുകയാണ്. ജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്കു തുരങ്കം വയ്‌ക്കാനുള്ള ശ്രമമാണിതിന് പിന്നിൽ. കെ ഫോൺ പദ്ധതി എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഇടങ്കോലിടല്‍ ജനങ്ങള്‍ക്ക് എത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാകുക. ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് കെ-ഫോണ്‍. കേരളത്തിലുടനീളം 52,000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാകി അതുവഴി ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം. കെ-ഫോണിന്റെ കേബിള്‍ ശൃംഖല ഉപയോഗിക്കുന്നതിന് സര്‍ക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സാധിക്കും. കെ-ഫോണ്‍ എന്നത് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്.
ആ
ശൃംഖല
ഉപയോഗിച്ച്
ഏതൊരു
സേവനദാതാവിനും
ഏതൊരു
വീട്ടിലേക്കും
ഇന്റര്‍നെറ്റ്
സൗകര്യം
കൊടുക്കാന്‍
സാധിക്കും.
സാധാരണക്കാര്‍ക്ക്
ആകെ
ഗുണകരമാണ്
ഈ
പദ്ധതി.
അതേസമയം
ചില
നിക്ഷിപ്ത
താല്‍പര്യക്കാര്‍ക്ക്
ഇത്
ബുദ്ധിമുട്ടാകാം.
അതിനാൽ
സര്‍ക്കാര്‍
ഈ
പദ്ധതി
നടപ്പാക്കരുതെന്ന്
ഏതെങ്കിലും
വ്യക്തിക്കോ
ഗ്രൂപ്പിനോ
ഒത്തെ
തോന്നാം.
അതുകൊണ്ട്
കെ-ഫോണിനെ
തകര്‍ക്കാന്‍
ശ്രമിക്കുന്നവരോട്
പറയാന്‍
ഉള്ളത്
എന്തൊക്കെ
സംഭവിച്ചാലും
ഇടതുപക്ഷ
ജനാധിപത്യ
മുന്നണി
സർക്കാർ
കെ-ഫോണ്‍
നടപ്പിലാക്കിയിരിക്കും.
അതിലൂടെ
സാധാരണ
ജനങ്ങള്‍ക്ക്
ഇന്റര്‍നെറ്റ്
കുറഞ്ഞ
നിരക്കില്‍
ലഭ്യമാക്കുമെന്നും
അദ്ദേഹം
പറഞ്ഞു.