ഓടുന്ന ബസിലും ഷീബയുടെ ചികിത്സ; തുണയായത് ഈ നഴ്സിന്റെ കരങ്ങൾ; യുവാവിന് ഇനി പുതുജീവൻ
കൊച്ചി: ബസ് യാത്രക്കിടെ കുഴഞ്ഞു വീണ യുവാവിനെ പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് മാതൃകയായി നഴ്സ് ഷീബ അനീഷ്. കെ എസ് ആർ ടി സി ബസിൽ ഏപ്രിൽ 16 - ന് രാവിലെ 9. 15 ഓടെയാണ് സംഭവം നടന്നത്. അങ്കമാലി സ്വദേശി വിഷ്ണു (24) ആണ് ബസിൽ കുഴഞ്ഞ് വീണത്.
അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ് ഷീബ അനീഷ്. കഴിഞ്ഞ പതിനാറിന് ഷീബ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറി.

ഇതിന് പിന്നാലെ പെട്ടെന്ന് ബസിനുള്ളിൽ ഒരു യുവാവ് കുഴഞ്ഞു വീണിരുന്നു. നിലത്ത് വീണ യുവാവിനെ ഫുട്ബോര്‍ഡിന് സമീപത്ത് നിന്ന് ഷീബ മാറ്റി കിടത്തി. തുടർന്ന് ഇദ്ദേഹത്തെ ഷീബ പരിശോധിച്ചു. പൾസ് കിട്ടാതെ വന്നപ്പോൾ ഉടൻ തന്നെ യുവാവിന് സി പി ആർ നൽകി
ഹൃദയാഘാതം വന്ന് മിടിപ്പ് താണു പോകുന്നവര്‍ക്ക് നെഞ്ചിൽ പ്രത്യേക ക്രമത്തിൽ മർദ്ദം ഏൽപ്പിക്കും. ഇത്തരത്തിൽ അതീവ പ്രാധാന്യം ഉള്ള പ്രഥമ ശുശ്രൂഷ ആണ് കാര്‍ഡിയോ പള്‍മനറി റിസ്യൂസിറ്റേഷന്‍ (സി പി ആര്‍). രണ്ടു തവണ സി പി ആർ പൂർത്തിയായപ്പോൾ യുവാവിന് അപസ്മാരം ഉണ്ടായി. ഇക്കാരണത്താൽ യുവാവിനെ ചരിച്ചു കിടത്തി വീണ്ടും സി പി ആർ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവാവിന് ബോധം വീണു. തുടർന്ന് ബസ് നിർത്തി യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരു സാധാരണ യുവാവിന് യാത്രയിലും രക്ഷയാകുന്ന പ്രവർത്തിയാണ് ഷീബ ചെയ്തത്. രാത്രി ജോലി കഴിഞ്ഞ് രാവിലെ ആശുപത്രിയിൽ നിന്നും മടങ്ങുകയായിരുന്നു ഷീബ. 16 - ന് രാവിലെ 9.15 ന് കെ എസ് ആർ ടി സി ബസിൽ നടന്ന സംഭവത്തെ കുറിച്ച് ഷീബ പറയുന്നത് ഇങ്ങനെ -
ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ പുരുഷൻമാരുടെ ഭാഗത്ത് കൂടിയാണ് ഞാൻ ബസിൽ കയറിയത്. തിരക്ക് ആയിരുന്നു എങ്കിലും മുന്നോട്ട് മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്ന് ഒരാൾ തോണ്ടുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഉടൻ തന്നെ തിരിഞ്ഞ് നോക്കിയിരുന്നു. ഈ സമയത്താണ് യുവാവ് പുറകിലോട്ട് മറിഞ്ഞ് വീഴുന്നത് കാണുന്നത്. പിന്നിൽ ഉണ്ടായിരുന്നവരോട് പിടിക്കാൻ പറഞ്ഞെങ്കിലും അതിന് മുൻപ് തന്നെ ഈ യുവാവ് വീണിരുന്നു.
ബസിൽ ഉണ്ടായിരുന്ന യാത്രക്കാരോട് സഹായം തേടി. തുടർന്ന് കാല് ഫുട്ബോർഡിൽ നിന്നും മാറ്റി വച്ചു കിടത്തി. പൾസ് പരിശോധന നടത്തി. എന്നാൽ, പൾസ് ലഭിച്ചില്ല. ഓടുന്ന ബസിലായത് കൊണ്ടും പൾസ് കൃത്യം അറിയാൻ സാധിക്കാതെ വന്നു. ആദ്യ സി പി ആർ കൊടുത്തു. ഇതോടെ യുവാവ് ഇച്ചിരി അനങ്ങാൻ തുടങ്ങി അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സി പി ആർ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്സിന്റെ ലക്ഷണങ്ങൾ കാണിച്ചു.
ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകൾ നൽകി. ഇതിനിടെ ഉണർന്ന യുവാവ് ആദ്യം അമ്പരന്നു. 'എനിക്ക് എന്താണു പറ്റിയത്' എന്നു ചോദിച്ചാണ് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകണം എന്ന് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. അടുത്ത സ്റ്റോപ്പിൽ നിർത്താം എന്നാണ് ബസ് ജീവനക്കാർ പറഞ്ഞത്.
തുടർന്ന് കുഴഞ്ഞ് വീണ യുവാവിനെ അങ്കമാലിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സ നൽകി. ഇയാൾക്ക് ഹൃദ്രോഗം പോലെ ഉള്ള പ്രശ്നങ്ങൾ ഇല്ല എന്നാണ് പരിശോധനയിൽ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞ് പരിശോധനകൾക്കായി എത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications